ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ വിധി ഇതാണ്... വിജയാ.. ലക്ഷം വന്നാലും... താഴെ ഇറക്കിയിട്ടേ മടങ്ങു.... കഷ്ടകാലം മുഖ്യമന്ത്രിക്കോ... ലോകായുക്തയാണ് താരം

ഒരു ലക്ഷം പേരെ അണിനിരത്തി ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ചാല്‍ ഭരണഘടനാ വ്യവസ്ഥകള്‍ മാറ്റാനാകില്ലെന്ന് സിപിഎം മനസിലാക്കാന്‍ പോകുന്ന ദിനങ്ങളാണ് വരുന്നത്. സിപിഎം ഭാഷയില്‍ പറഞ്ഞാല്‍ കോടതിയിലിരിക്കുന്ന ശുഭന്‍മാര്‍ക്ക് ഭരണഘടനയ്ക്ക് അനുസരിച്ചുള്ള വിധികള്‍ മാത്രമേ പുറപ്പെടുവിക്കാന്‍ കഴിയൂകയുള്ളൂ. ഗവര്‍ണറുടെ ചെയ്തികള്‍ക്കെതിരെ അണികളെ ഇളക്കി വിട്ട് സമരം നടത്തുകയെന്ന ശൈലി രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്.
ഗവര്‍ണര്‍ മുഹമ്മദ് ആറിഫ് ഖാന്‍ കേരള ഗവര്‍ണറായി എത്തിയത് 2019 സെപ്റ്റംബര്‍ ഒന്‍പതിനാണ്. കഴിഞ്ഞ ആറ് മാസത്തിന് മുന്‍പ് വരെ ആരിഫ് ഖാന്‍ സിപിഎം ന്റെ ഇഷ്ടഗവര്‍ണറായിരുന്നുു. പരസ്പര ധാരണയിലും വിട്ടുവീഴ്ചയിലുമാണ് പോയികൊണ്ടിരുന്നത്. ഗോപിനാഥ് രവീന്ദ്രനെ രണ്ടാമതും കണ്ണൂര്‍ സര്‍വ്വകലാശാലിയില്‍ വൈസ് ചാന്‍സിലര്‍ ആയി നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടിയ്ക്ക് ഗവര്‍ണര്‍ അനുവാദം നല്കിയില്ല.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെങ്കിലും വഴി നിറുത്തി വെയ്‌ക്കേണ്ടി വന്നു. ഗോപിനാഥ് രവീന്ദ്രനന്റെ നിയമനം സാധിച്ചെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കാര്യം സാധിച്ചെടുത്തു. പകരം രണ്ട് നിയമനങ്ങള്‍ ഗവര്‍ണര്‍ രാജ്ഭവനു വേണ്ടിയും ഒപ്പിച്ചെടുത്തു.
ഗവര്‍ണറുടെ ആവശ്യ പ്രകാരം നിയമിച്ച പിആര്‍ഒ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ രാജ്ഭവനില്‍ നിയമിക്കാന്‍ പാടില്ലെന്നും അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഫയലില്‍ കുറിച്ചു. രാജ്ഭവനിലെ നിയമനത്തെ തെറ്റായി വ്യാഖ്യാനിച്ച ജ്യോതിലാലിനെ മുഖ്യമന്ത്രി അന്നേ ദിവസം തന്നെ മറ്റൊരു വകുപ്പിലേയ്ക്ക് മാറ്റി. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതെന്ന് ശക്തമായ ആരോപണമുണ്ടായിരുന്നു.
അവിടെയും വില്ലനായി നിന്നത് ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കേസാണ്. കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ ശക്തമാണെന്ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചിലവഴിച്ചതിലെ വെട്ടിപ്പുകളാണ് ലോകായുക്തയില്‍ നിലനില്ക്കുന്ന കേസ്. കേസ് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ പല്ലും നഖവും പറിച്ചടുക്കാനായിറങ്ങിയത്. ലോകായുക്ത നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാക്കിയ ബില്ല ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് ധരിച്ചിരുന്നത്.
എന്നാല്‍ രാജ്ഭവനില്‍ നിന്നും നിരന്തരം ആവശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ എത്തിയതോടെ ഗവര്‍ണറോട് അതൃപ്തി പടര്‍ന്നു തുടങ്ങി. എന്നാല്‍ ലോകായുക്തയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ വിധി വന്നാല്‍ രാജി വെച്ചതിന് ശേഷം മാത്രമേ അപ്പീലിന് പോലും അധികാരമുള്ളൂ. ഈ സാഹചര്യത്തില്‍ ലോകായുക്ത ബില്ല് അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ലോകായുക്ത വിധി പിണറായി വിജയന് എതിരാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിരന്തരം ഉരസല്‍ തുടങ്ങിയത്.
ലോകായുകത വിധി എതിരായാല്‍ മുഖ്യമന്ത്രിയ്ക്ക് രാജി വെയ്ക്കാതെ വേറെ മാര്‍ഗ്ഗമില്ല. പ്രതിപക്ഷം അത് വലിയ സമരായുധമായി മാറ്റുകയും ചെയ്യും. എന്നാല്‍ വി.സി മാരെ നിയമിച്ചതിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗവര്‍ണര്‍ രാജിവയെക്കണമെന്നാണ് ഇപ്പോള്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നത്. എങ്കില്‍ ലോകായുക്ത വിധി വരുമ്പോള്‍ പിണറായി രാജി വെയക്കുമോയെന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ താന്‍ ഗവര്‍ണറായി തുരുക തന്നെ ചെയ്യും .
പിണറായി വിജയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കുമെന്ന വാശിയിലാണ് ഗവര്‍ണര്‍. ലോകായുക്ത ബില്ല് പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒന്നുകില്‍ തിരിച്ചയയ്ക്കണം. അല്ലെങ്കില്‍ രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയയ്ക്കുകയോയാണ് പതിവ്. എന്നാല്‍ ബില്ല് എത്രകാലം വേണമെങ്കിലും പിടിച്ചു വെയ്ക്കാമെന്ന ഗവര്‍ണറുടെ അധികാരം ഇപയോഗിച്ച് ബില്ലിന്‍മേല്‍ തീരുമാനമെടുക്കാതെ മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തതിലെ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണര്‍ക്ക് മുന്‍പേ പിണറായി വിജയന്‍ തെറിക്കും.
https://www.facebook.com/Malayalivartha
























