മൃതദേഹം വിട്ടു തരണം ; പത്മയുടെ മകൻ അപേക്ഷയുമായി സർക്കാരിന് മുമ്പിൽ ; ഇത് രണ്ടാം തവണ

ഇലന്തൂർ ഇരട്ട നരബലി കേസിൽ നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചത്. ഇത് രണ്ടാം തവണയാണ് പത്മത്തിന്റെ മക്കൾ മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നത്.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് 18 ദിവസം ആയി. മൃതദേഹത്തിനായി തങ്ങൾ കൊച്ചിയിൽ തുടരുന്നുവെന്നും കത്തിൽ പറയുന്നു. ജോലിയ്‌ക്ക് പോകാൻ കഴിയുന്നില്ലെന്നും കൈയിൽ പണമില്ലെന്നും സെൽവരാജ് കത്തിൽ വിശദമാക്കുന്നു.ഇതുകൊണ്ടു തന്നെ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. ആചാര പ്രകാരം സംസ്‌കരിക്കുന്നതിനാണ് കുടുംബം മൃതദേഹം ആവശ്യപ്പെട്ടത്. വിഷയത്തിൽ പത്മയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കത്തയച്ചിരുന്നു.
കഴിഞ്ഞ മാസമാണ് കേരളത്തെ ഞെട്ടിച്ച ആഭിചാര കൊല പുറം ലോകറിഞ്ഞത്. തമിഴ്‌നാട് സ്വദേശിനി പത്മയയെും കാലടി സ്വദേശിനി റോസ്ലിനെയും വൻതുക വാഗ്ദാനം ചെയ്തു കൊണ്ടുവന്നു കൊലപ്പെടുത്തുകയായിരുന്നു . ദമ്പതികളായ ഭഗവൽ സിംഗ് ,ലൈല എന്നിവരും കൂട്ടാളി ഷാഫിയും ചേർന്നാണ് അരുംകൊല നടത്തിയത്. സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതിനായാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























