Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേട്ടമൃഗമായി മൂന്നുപേര്‍... ഏറെ ഭക്തരുള്ള ലിംഗായത്ത് മഠാധിപതിയുടെ മരണം കര്‍ണാടകയെ ഞെട്ടിപ്പിച്ചു; സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ്; ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരില്‍ സ്വാമി ബലിയാടായി; യുവതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

30 OCTOBER 2022 10:07 AM IST
മലയാളി വാര്‍ത്ത

ഹണി ട്രാപ്പിനെ പറ്റിയുള്ള പലതരം കഥകള്‍ പുറത്ത് വന്നെങ്കിലും കര്‍ണാടകയില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത് അത്യന്തം വേദനാജനകമായ കഥയാണ്. ഹണി ട്രാപ്പില്‍ കുടുങ്ങിയ സ്വാമി അത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടോര്‍ത്ത് ജീവന്‍ വെടിഞ്ഞിരിക്കുകയാണ്. ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയുടെ മരണമാണ് ഞെട്ടിപ്പിച്ചിരിക്കുന്നത്.

സ്വാമി ബസവലിംഗയെ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബെംഗളൂരു സ്വദേശിയായ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരില്‍ പ്രതിയോഗികള്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഇതിനു പിന്നാലെയാണ് യുവതി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മരണത്തിനു പിന്നാലെ മുറിയില്‍നിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തില്‍ പകര്‍ത്തിയ നാല് അശ്ലീല വിഡിയോകള്‍ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സ്വാമി വെളിപ്പെടുത്തിയത്. 1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കര്‍ണാടക രാമനഗരയിലെ കാഞ്ചുങ്കല്‍ ബണ്ടെയില്‍ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയില്‍നിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരുവര്‍ഷത്തിനിടെ കര്‍ണാടകയില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറില്‍ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നില്‍. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വര്‍ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന വന്നതോടെ പ്രതിഷേധം ഇരമ്പുകയാണ്. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിന്റെ പേരില്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് സംവിധാനം ഉപയോഗിച്ച് സ്ത്രീ റെക്കോര്‍ഡ് ചെയ്തുവെന്നാണ് പറയുന്നത്.

ഇത്തരത്തില്‍ പകര്‍ത്തിയ നാല് വീഡിയോകള്‍ പുറത്തുവിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയത്രെ. ഇതോടെ സമൂഹത്തിലുണ്ടായിരുന്ന സ്വാമിയുടെ പേര് തകരും സ്വാമിയെ മഠാധിപതി സ്ഥാനത്തുനിന്നും മാറ്റും. വലിയ സംഘര്‍ഷത്തിലായിരുന്നു സ്വാമി.

തിങ്കളാഴ്ച രാവിലെയാണ് സ്വാമി ബസവലിംഗയെ പ്രാര്‍ഥനാ മുറിയുടെ ചുമരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ തന്നെ അപമാനിച്ചു പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബസവലിംഗ ആരോപിക്കുന്നുണ്ട്. അജ്ഞാതയായ സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേരുകള്‍ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

സ്വാമിയുടെ മരണത്തോടെ പോലീസ് ഉണര്‍ന്നു. സ്വാമിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആളുകളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും രാമനഗര എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ലിംഗായത്ത് മഠാധിപതി ഉള്‍പ്പെട്ട നാലു വീഡിയോകളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends