ഷാരോണിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെല്ലാം പെൺകുട്ടി ഒപ്പം കരുതിയത് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ജ്യൂസ്: കാമുകിയെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നതോടെ പുറത്ത് വരാനിരിക്കുന്നത്, നിർണായക തെളിവുകൾ...

കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് ആരോപണവിധേയ ആയ യുവതിയെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നതോടെ നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘവും, ഷാരോണിന്റെ കുടുംബവും. പാറശാല പൊലീസ് ഇതുവരെ അന്വേഷിച്ച കേസ് ഇന്നലെ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ പെൺസുഹൃത്തിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാമുകി കഴിച്ചിരുന്ന കഷായം ഷാരോൺ കഴിച്ചുനോക്കുകയായിരുന്നെന്നും പെൺകുട്ടി കഴിച്ചതിന്റെ ബാക്കിയാണ് ഷാരോൺ കഴിച്ചതുമെന്നാണ് വിവരം. ഇതിന് ശേഷം കയ്‌പ്പ് മാറ്റാൻ കഴിച്ച ജൂസിന്റെ കാലാവധി കഴിഞ്ഞിരുന്നതായി ഷാരോൺ അവസാനമായി പെൺകുട്ടിയ്‌ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം പെൺകുട്ടി പാടെ നിഷേധിക്കുന്നുണ്ട്.
കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയതെന്നും കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. വീട്ടിൽ നിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചതായി വാട്സാപ്പ് ചാറ്റുകളിൽ വ്യക്തമാണ്. കഷായം സംബന്ധിച്ച വിവരങ്ങള്‍ കാമുകി മറച്ചുവെക്കാന്‍ ശ്രമിച്ചതും മൊഴികളിലെ പൊരുത്തക്കേടും സംശയം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ... ഞാന്‍ പറഞ്ഞത്... നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ... എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്...ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ... അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്'' - ഷാരോണിന്റെ ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു. ''ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ... കുഴപ്പമൊന്നുമില്ലല്ലോ... ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ... '' എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഷാരോണിനോട് ചോദിക്കുന്നതും ശബ്ദസന്ദേശമായുണ്ട്. കാമുകി ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നൽക്കിട്ടുണ്ട്.പെൺകുട്ടിക്കൊപ്പമുള്ള പല ചിത്രങ്ങളിലും 'മാ' കൈയിൽ പിടിച്ച് നിൽക്കുന്നതും ഷാരോണിനെ കുടിപ്പിക്കുന്നതും കാണാൻ കഴിയും.
മരിക്കുന്നതിന് രണ്ടാഴ്‌ച മുമ്പാണ് ജ്യുസ് ചലഞ്ച് നടന്ന ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിലുണ്ട്. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ജ്യുസ് നല്‍കുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു.
കാമുകി പറയുന്നില്ല. കഷായം എവിടെ നിന്നു കിട്ടി എന്നു ചോദിക്കുമ്പോള്‍ വിവിധ ഉത്തരങ്ങളാണ് കാമുകി നല്‍കുന്നത്. ഡോക്ടര്‍ എഴുതി തന്നു, ബന്ധുക്കള്‍ കൊണ്ടുതന്നു എന്നിങ്ങനെയുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നത്. അതുപോലെ തന്നെ ഏതു കഷായമാണെന്ന ചോദ്യത്തിനും പലവിധത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. കഷായത്തിന്റെ ബോട്ടില്‍ ആക്രിക്ക് കൊടുത്തെന്നും നശിപ്പിച്ചു കളഞ്ഞെന്നുമൊക്കെ കാമുകി പറയുന്നുണ്ട്.
ഇതിനിടെ പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തു വന്നിരുന്നു. 'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും' ചാറ്റില്‍ പറയുന്നു. ഒറ്റക്കല്ല ഷാരോണ്‍ വീട്ടില്‍ വന്നത്. കൂടെ സുഹൃത്തായ റെജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കഷായത്തിനല്ല, ജ്യൂസിനാണ് കുഴപ്പം. കഷായത്തിനു പ്രശ്‌നമുണ്ടെങ്കില്‍ അത് കഴിക്കുന്ന താന്‍ എന്നേ മരിച്ചുപോകുമായിരുന്നെന്നും പെണ്‍കുട്ടി ചാറ്റില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























