ഗവർണർ-സംസ്ഥാന സർക്കാർ പോര് പുതിയ തലത്തിലേക്ക്...! ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ ഉറച്ച നിലപാടിൽ സിപിഎം, പോരാട്ടത്തിനായി പ്രതിപക്ഷ പിന്തുണ തേടാൻ സിപിഎം നീക്കം, ഗവര്‍ണറോട് സമവായത്തിന്‍റെ പാതവേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോരാട്ടം തുടരാനാണ് തന്നെയാണ് നീക്കം. ഗവർണറുമായി ഒരു തരത്തിലുള്ള അനുനയ നീക്കങ്ങൾക്കും സർക്കാർ തയ്യാറല്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ള പോര് ഇനി മറ്റൊരു തലത്തിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനാണ് സിപിഎം നീക്കം.
ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ തന്നെയുള്ള ഉറച്ച നിലപാടിലാണ് സിപിഎം. വിഷയം ദേശീയതലത്തിൽ ഉയർത്താനും സിപിഎം കരുക്കൾ നീക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് വിഷയം ചർച്ചക്കെത്തിയപ്പോഴാണ് ഇത്തരത്തിൽ ഗവർണർക്കെതിരെ ഇത്തരത്തിലൊരു നീക്കം നടക്കാൻ തീരുമാനിച്ചത്.
ഗവര്‍ണറോട് സമവായത്തിന്‍റെ പാതവേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ പൊതുരാഷ്ട്രീയ സാഹചര്യത്തിന്മേലുള്ള ചര്‍ച്ചയില്‍ പല അംഗങ്ങളും അഭിപ്രായപ്പെട്ടത്. ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കേരള സര്‍ക്കാരിന് പാര്‍ട്ടി പൂര്‍ണപിന്തുണ നല്‍കും. രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നത് പരിഗണിക്കും. ഗവര്‍ണര്‍ പദവി ഒഴിവാക്കുന്നതും പാര്‍ട്ടി പരിശോധിക്കും.
ഗവര്‍ണര്‍ക്കെതിരായ നീക്കങ്ങള്‍ സിസി ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവർണർ വിഷയം കൊണ്ടുവരണമെന്നതിലെ തീരുമാനം യോഗത്തിന് ശേഷം അറിയാനാകും.ഇതിനെതിരെയുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ഈ വിഷയത്തിൽ ഗവർണർ നിർണ്ണയാക നീക്കണങ്ങൾ ആണ് ഇനി നടത്താൻ പോകുന്നത് എന്ന് നമുക്ക് അനുമാനിക്കാം.
കാരണം ഗവർണറുടെ സമീപ കാല നീക്കങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. വീണ്ടും അദ്ദേഹം അസാധാരണ നടപടികളിലേക്ക് കടക്കുമോ എന്ന ഭയം സംസ്ഥാന സർക്കാരിനുണ്ട്. അതിനാലാകാം ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനുള്ള സിപിഎമ്മിന്റെ ഈ നീക്കം.ഇത് എത്രമാത്രം ഫലം കാണുമെന്നും കണ്ടറിയണം.
അതേസമയം വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതെ വൈസ് ചാന്‍സിലര്‍മാർക്കെതിരെ ഗവർണർ എന്ത് നടപടിയാണ് എടുക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ 25നാണ് നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ അതും വൈസ് ചാന്‍സിലര്‍മാര്‍ തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഉള്ളത് കൊണ്ട് അനുനയത്തിന്‍റെ പാതിയിലുള്ള മറുപടി ആയിരിക്കില്ല വിസിമാര്‍ നല്‍കുന്നത്.സര്‍ക്കാരുമായി ഒരു തരത്തിലുള്ള വിട്ട് വീഴ്ചയ്ക്കും തയ്യാറാകാതെ നില്‍ക്കുന്ന ഗവര്‍ണറില്‍ നിന്ന് വിസിമാര്‍ക്ക് അനുകൂല നിലപാട് സര്‍ക്കാരും പ്രതീക്ഷിക്കുന്നില്ല. നാലാം തീയതി തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം മാത്രമേ ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തുടര്‍ നടപടികള്‍ ഉണ്ടാകൂ. നിലവിലുള്ള വിസിമാരെ പുറത്താക്കിയാല്‍ പകരം ചുമതല നല്‍കാനുള്ള ആളുകളെ കുറിച്ചുള്ള ചര്‍ച്ചകളും രാജ്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha























