Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശൗചാലയത്തിന്റെ വാതിലില്‍ മുട്ടും: സിഗരറ്റ് വലിച്ച ശേഷം, പെൺകുട്ടികളുടെ അടിവസ്ത്രം മണപ്പിക്കും: മ്യൂസിയം കേസ് പ്രതി വനിതാ ഹോസ്റ്റലിലും, ശാസ്തമംഗലത്തെ വീട്ടിലും കയറിയതായി സംശയം:- കുറവൻ കോണത്തെ വീട്ടിൽ പ്രതി കഴിഞ്ഞ ദിവസവും എത്തി, അതിക്രമം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

30 OCTOBER 2022 01:00 PM IST
മലയാളി വാര്‍ത്ത

മ്യൂസിയത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടറെ ശാരീരികമായി ആക്രമിച്ച പ്രതി വനിതാ ഹോസ്റ്റലിലും, ശാസ്തമംഗലത്തെ ഒരു വീട്ടിലും കയറിയതായി സംശയം. പുറത്ത് വിട്ട രേഖാ ചിത്രവുമായി സാദൃശ്യമുള്ള ആളാണ് സിസിടിവി ദൃശ്യത്തിലും ഉള്ളതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഹോസ്റ്റലിലെ പെൺകുട്ടികൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മ്യൂസിയം കേസ് പ്രതിയാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രാഥമിക പരിശോധന പോലീസ് ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 12.30നും 12.40നും ഇടയിലാണ് അജ്ഞാതന്‍ വന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഒരു വര്‍ഷമായി ഇയാളുടെ ശല്യമുള്ളതായി പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു. ശൗചാലയത്തിന്റെ വാതിലില്‍ മുട്ടുകയും ഹോസ്റ്റലിന് അടുത്തെത്തി സിഗരറ്റ് വലിക്കുകയും ചെയ്യുക പതിവാണെന്ന പെണ്‍കുട്ടികള്‍ പറയുന്നു. ഇയാൾ പെൺകുട്ടികളുടെ അടിവസ്ത്രം മണപ്പിക്കുന്നതായും ഹോസ്റ്റലിലെ ഒരു വിദ്യർത്ഥി കാണാനിടയായി. സൈക്കോ പാത്ത് പോലെ ആണ് പെരുമാറ്റം എന്ന് തോന്നുന്നതായി വിദ്യാർത്ഥിക്കൾ വെളിപ്പെടുത്തുന്നു.

സംഭവത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാണ്. ഇവർ രാത്രി ഫോൺവിളിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് പോലീസ് ഇവിടെ എത്തി അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ശാസ്തമംഗലത്തെ ഒരു വീട്ടിലും പ്രതി എത്തിയതായി സംശയമുണ്ട്. ശ്രീരംഗം ലൈനിലെ ഒരു വീട്ടിലാണ് കയറിയത്.കുറവൻ കോണത്തെ വീട്ടിൽ കയറി അതിക്രമിച്ചയാളുമായി ഇയാൾക്ക് സാമ്യമുണ്ട്. ഏപ്രിൽ 20 നാണ് വിട്ടിനുള്ളിൽ ചാടി കടന്നത്.മ്യൂസിയം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുറവൻ കോണത്തെ വീട്ടിൽ അതിക്രമo നടത്തിയ ശേഷം നടന്നു പോകുന്ന ദ്യശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.

കുറവൻ കോണത്തെ വീട്ടിൽ കയറിയതും സ്ത്രീയെ ഉപദ്രവിച്ചതും ഒരാൾ തന്നെയെന്നാണ് നിഗമനം. എന്നാൽ ഹോസ്റ്റലിൽ കയറിയ വ്യക്തി ഇയാൾ തന്നെ ആണോ എന്ന് പോലീസ് ഉറപ്പിച്ച് പറയുന്നില്ല. കുറവൻ കോണത്തെ വീട്ടിൽ നടന്നതിന് സമാനമായ രീതിയിലാണ് ഇന്നലെ രാത്രിയും അതിക്രമം നടന്നത്. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആദ്യമായി ഇയാൾ കുറവൻകോണത്തെ വീട്ടിൽകയറിയത്. രാത്രി 9.45 മണി മുതൽ ഇയാൾ കുറവൻ കോണത്തെ വീടിന്റെ പരിസരത്തുണ്ടെന്ന്. അ‍ർദ്ധരാത്രി 11.30 നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകർത്തു. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ കുറവൻകോണത്ത വീട്ടമ്മ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.


അതേ സമയം രേഖാ ചിത്രം പുറത്ത് വിട്ടിട്ടും ഡോക്ടറെ ആക്രമിച്ച പ്രതിയെ ഇതുവരെ പിടികൂടാനാകാത്തത് പോലീസിന് മാനക്കേടാകുന്നു. സംശയം തോന്നിയ ഏഴുപേരെ കസ്റ്റഡിയിൽ എടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരേയും തിരിച്ചറിഞ്ഞില്ല. ഇതോടെ കസ്റ്റഡിയിൽ എടുത്ത ആളുകളെ പോലീസ് വിട്ടയച്ചു. യുവതി ആക്രമിക്കപ്പെട്ടതിന്‍റെ സമീപത്തെ നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന 245 ക്യാമറകളില്‍ 135 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയായാല്‍ ഇരുട്ടുമൂടിക്കിടക്കുന്ന മാനവീയം വീഥി സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പ്രധാന വിഥികളില്‍ പലയിടത്തും സ്ട്രീറ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തയ്യാറാക്കിയ രേഖാചിത്രവും ഉപയോഗിച്ചുള്ള അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്.

 

പ്രതി വന്നുവെന്നു സിസിടിവി ദൃശ്യങ്ങളിൽ കണ്ട വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയ അവസ്ഥയാണ്. സമീപത്തെ വീടുകളിൽ മോഷണം നടത്തിയ മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയെങ്കിലും അക്കാര്യത്തിലുള്ള അന്വേഷണവും പാതിവഴിയിൽയിലാണ്. കുറവൻകോണത്തിന് ഏറെ അകലെയല്ലാത്ത മ്യൂസിയം പരിസരത്ത് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. മ്യൂസിയത്തെ അതിക്രമത്തിൽ തുടക്കം മുതൽ പൊലീസ് മെല്ലെപ്പോക്കിലായിരുന്നു. വിവാദമായതോടെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർക്കുകയും രേഖാചിത്രം പുറത്ത് വിടുകയും ചെയ്തത്.

 

പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന പൊലീസ് വാദം യുവതി തള്ളി. അതേ സമയം കൂടുതൽ പൊലീസുകാരേയും, ഷാഡോ പൊലീസിനേയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഡിസിപി അജിത് കുമാറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായ സ്ഥലത്താണ് വനിതാ ഡോക്ടറും ആക്രമിക്കപ്പെട്ടത്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മുഖ്യപ്രതിയായ കേസിൽ പ്രദേശത്തെ സിസിടിവി ക്യാമറകളുടെ അഭാവമാണ് കേസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ക്യാമറകളുടെ അവസ്ഥ അന്നു തന്നെ അധ‍ികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends