കഷായം വാങ്ങിയ കടയല്ല! ആ 'സ്ത്രീ' എവിടെ? ഡോക്ടറും കൈയൊഴിഞ്ഞു! പെൺകുട്ടി കുടുങ്ങും!കഷായം മാനത്തീന്ന് പൊട്ടിവീണതല്ല മോളെ ! ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നീക്കം

പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായി. കേസിൽ കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേസമയം അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ നടപടികളുമാരംഭിച്ചു. വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകുമ്പോൾ വനിതാ സുഹൃത്തും മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിർദേശം.
ഇതിൽ വെളിപ്പെടേണ്ടത് പെൺകുട്ടി ഷാരോണിന്റെ സഹോദരനോട് പറഞ്ഞ ആ സ്ത്രീയെ കുറിച്ചാണ്. ആരാണ് കഷായം നൽകുന്ന ആ സ്ത്രീ. ഡോക്ടർ വീട്ടിൽ വരും, പരിശോധിക്കും എന്ന ആ കള്ളം പൊളിഞ്ഞു. അപ്പോൾ ഷാരോണിന്റെ അനിയനോട് പറഞ്ഞ ആ സ്ത്രീ, കഷായം എത്തിക്കുന്ന ആ കുടുംബത്തിലെ ചേച്ചി എന്ന് പറയുന്ന ആ സ്ത്രീ ആര് എന്ന ചോദ്യവും ഇവിടെ ഉയരുന്നു. അതിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
https://www.facebook.com/Malayalivartha
























