ഞാൻ ക്ഷമിച്ചെന്നിരിക്കും; പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല; ഗുളികൻ ആവുക; ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക; നിർണായക കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല. ഗുളികൻ ആവുക. ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക. നിർണായക കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി .
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; "ഞാൻ ക്ഷമിച്ചെന്നിരിക്കും; പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല." ആവിഷ്കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം "കാന്താര" പുതു തലമുറയോട് പറയുന്നത്, ആവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്. ഗുളികൻ ആവുക. ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക. ഈശ്വരൻ്റെ കരുത്ത് പോലും ആചരണത്തിലും അനുഷ്ഠാനത്തിലും ആണെന്ന സത്യം കാന്താര പറയുന്നു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ധർമ്മോ രക്ഷതി രക്ഷിത: എന്ന്. ഈശ്വരൻ രക്ഷിക്കണമെങ്കിൽ ഈശ്വരനെ- ധർമ്മത്തെ രക്ഷിക്കാൻ നാം തയ്യാറാകണം. ഈശ്വരൻ രക്ഷിക്കുമെന്ന് കരുതി നിർജ്ജീവമായി ഇരുന്നാൽ നാശമാകും ഫലം. നമ്മുടെ നാട്, ധർമ്മം, കുലം എല്ലാം മുടിയും. ഭീഷണി, പണം, മദ്യം തുടങ്ങി എന്തും വാഗ്ദാനം ചെയ്യപ്പെടാം. കാരണം ഈ നാടിനെ സ്വന്തമാക്കാൻ, നമ്മെ ആട്ടിയോടിക്കാൻ അവർ അത്ര മാത്രം ആഗ്രഹിക്കുന്നു.
അതുകൊണ്ട് കുലം സംരക്ഷിക്കാൻ ' ഗുളികൻ ' ആവുക. ഇല്ലെങ്കിൽ മണ്ണും മാനവും ഉപേക്ഷിച്ച് വിധവകളെ പുതിയ അവകാശികൾക്ക് കൈമാറി നാട് വിട്ട് ഓടി പോകാൻ തയ്യാറാവുക. മറക്കാത്ത, പൊറുക്കാത്ത, പിതാമഹന്മാരുടെ ഊർജ്ജം ആവാഹിച്ച് കുലം സംരക്ഷിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്ന ' ഗുളികൻ ' ആവാൻ കഴിയട്ടെ. സല്യൂട്ട് ഋഷഭ് ഷെട്ടി. ഈ മണ്ണിൻ്റെ മക്കൾ ആട്ടിൻകുട്ടികൾ അല്ല സിംഹക്കുട്ടികൾ ആണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്.
https://www.facebook.com/Malayalivartha
























