Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിധിപ്പകര്‍പ്പ് കണ്ടതോടെ നേതാക്കള്‍ക്ക് മനം മാറ്റം… കോടതി വിധിയില്‍ ഒരിടത്തും തനിക്കെതിരെ പരാമര്‍ശമില്ലാത്തതിനാല്‍ രാജി വേണ്ടെന്നുറച്ച് മാണിയും

10 NOVEMBER 2015 08:44 AM IST
മലയാളി വാര്‍ത്ത.

മന്ത്രി കെഎം മാണി രാജി വയ്ക്കണം എന്ന് പറയാതെ പറയുന്നുവെന്നും വിജിലന്‍സ് ആവശ്യങ്ങള്‍ പാടെ നിരാകരിച്ചുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് എന്ന തുടര്‍ച്ചയായ ചാനല്‍ റിപ്പോര്‍ട്ടുകളെ വിശ്വസിച്ച് രാജി ആവശ്യവുമായി മുന്നിട്ടിറങ്ങിയ പ്രമുഖ നേതാക്കള്‍ക്ക് മനം മാറ്റം. കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും വരെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യ മന്ത്രിയും രാജി വയ്ക്കട്ടെ എന്ന നിലപാട് എടുക്കകുകയും ചെയ്തതോടെ ഇന്ന് രാജി വയ്ക്കാന്‍ മാണി തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്. ഇതോടെ ഇനി രാജിയില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വെളിയില്‍ കൊണ്ട് വരുമെന്നും മാണി ഉറച്ച നിലപാട് എടുത്തതോടെ യുഡുഎഫ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജിയല്ലാതെ മറ്റുവഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടിസുധീരന്‍ കൂടിയാലോചനയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍നിന്നും മറ്റുകക്ഷികളില്‍ നിന്നും രാജിയാവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അനിവാര്യമാണെന്ന് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. മാണി സ്വയം രാജിവയ്ക്കണമെന്നതാണു പൊതുനിലപാട്. അതിന് അദ്ദേഹം സന്നദ്ധനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. ഇന്ന് യു.ഡി.എഫ്. യോഗത്തിനു മുമ്പായി രാജിയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗത്തില്‍ മാണിയുടെ രാജി ആവശ്യപ്പെടാനും ഇരുവരും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ അഭിപ്രായമുയര്‍ന്നു. ഇന്നത്തെ യോഗത്തിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം സുധീരന്‍ പറഞ്ഞു. ഹൈക്കോടതിവിധിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ ഏകപക്ഷീയ തീരുമാനം ശരിയല്ല. ഇന്നു മറ്റു കക്ഷികള്‍ക്കൊപ്പം മാണിയുമായും യു.ഡി.എഫ്. നേതൃത്വം ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു വ്യക്തവും കൃത്യവുമായ നിലപാടുണ്ട്. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായപ്രകടനങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി ഇന്നു രാവിലെ 11നു തിരുവനന്തപുരത്തു ചേരും. രാജിക്കത്ത് കൈമാറിയശേഷമാകും മാണി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തുക എന്നാണ് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഹൈക്കോടതി വിധി ചര്‍ച്ചചെയ്യാന്‍ രാവിലെ യു.ഡി.എഫ്. യോഗം ചേരുന്നതിനു മുമ്പ് മാണി രാജിവയ്ക്കുന്നതാണു നല്ലതെന്ന പൊതുഅഭിപ്രായമാണു മുന്നണി നേതാക്കള്‍ക്കുള്ളത്. രാജിയല്ലാതെ പോംവഴിയില്ലെന്നാണു കോണ്‍ഗ്രസിന്റെയും നിലപാട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടും മറിച്ചല്ല. അതേസമയം, ഇതേ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ. ബാബുവിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം കേരളാ കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് വിധി പകര്‍പ്പ് മാണിക്ക് കിട്ടിയത്. ഇതോടെ നേരത്തെ തന്നെ ഗൂഡാലോചാനാ തിയറി ഉന്നയിച്ച മാണി ചിലത് ഉറപ്പിച്ചു. വിധി പകര്‍പ്പില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ രാജിയുമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മാത്രമാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് യുഡിഎഫ് ഘടകകക്ഷികള്‍ രാജി ആവശ്യപ്പെടുന്നത്. അവരുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഇത്. അതിനപ്പുറം ഒന്നിമില്ല. പാല ബിഷപ്പുമായുള്ള ചര്‍ച്ചയിലും മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടണ്ട്. മാദ്ധ്യമങ്ങളെ ആരോ മനപ്പൂര്‍വ്വം തെറ്റിധരിപ്പിച്ചതാണ്. അതിന് വഴങ്ങേണ്ട ആവശ്യമില്ല. വിധി പകര്‍പ്പ് വളരെ കൃത്യവും വ്യക്തവുമാണ്. അതുകൊണ്ട് തന്നെ രാജി വയ്ക്കില്ലെന്നാണ് മാണി പറയുന്നത്. ഒരിക്കല്‍ എടുത്ത നിലപാട് മാറ്റാന്‍ കഴിയാത്തതിനാല്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നു. അതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ യൂഡിഎഫിനേയും കേരളാ കോണ്‍ഗ്രസ് അറിയിക്കും.
എന്നാല്‍ വിധി പകര്‍പ്പ് കിട്ടിയതോടെ മാണി നിലപാട് മാറ്റി. ഇന്നലെ രാത്രിയില്‍ കേരള കോണ്‍ഗ്രസ്സിലെ എല്ലാ എംഎല്‍എമാരും മാണിയുടെ വസതിയില്‍ എത്തി പിന്തുണ അറിയിച്ചു. രാജി വയ്‌ക്കേണ്ട എന്ന സന്ദേശമാണ് ജോസഫ് അടക്കമുള്ളവര്‍ നല്‍കിയത്. ഇതോടെ ഇന്ന് നടത്താനിരുന്ന യുഡുഎഫ് ഉന്നതാധികാര സമിതി മാറ്റി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാജി ആവശ്യം മാണിയെ ബോധ്യപ്പെടുത്താതെ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മന്ത്രിസഭ വീഴും എന്നതാണ് പ്രശ്‌നം. ഇന്ന് രാവിലെ മാദ്ധ്യമങ്ങളെ കൊണ്ട് ചില സത്യങ്ങള്‍ തുറന്ന് പറയുമെന്ന് കെഎം മാണി ഇന്നലെ അര്‍ദ്ധ രാത്രിയില്‍ മറുനാടന്‍ മലയാളിയോട് സൂചിപ്പിച്ചു. ഇന്നത്തെ പത്ര സമ്മേളനം രാജിക്കായി ആണ് എന്നാണ് മിക്കവാറും കണക്ക് കൂട്ടുന്നതെങ്കിലും രാജിയെക്കുറിച്ച് യാതൊരു സൂചനയും മാണി നല്‍കിയില്ല. മാണിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് രാജി വയ്ക്കാതെ യുഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കുകയാണ് മാണിയുടെ ലക്ഷ്യം. എങ്ങനെ ഗൂഢാലോചന നടത്തിയെന്ന് പുറത്തു പറയും. ബാര്‍ കോഴ ആരോപണം ഉന്നിക്കപ്പെട്ട സാഹചര്യത്തിലും മാണി ഇത് തീരുമാനിച്ചിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ പോലും മരവിപ്പിച്ചു. ഇതെല്ലാം പ്രതിസന്ധി കൂട്ടരുതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം മാറ്റി വച്ചു.
അതിന് ശേഷവും ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്നലത്തെ കോടതി നടപടികള്‍. മാണി ക്യാമ്പ് സംഭവങ്ങളെ കാണുന്നത് ഇങ്ങനെയാണ്. ബാര്‍ കോഴക്കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍ രണ്ട് മണിക്കൂറിലധികം നീണ്ട വാദത്തിനു ശേഷം തുറന്ന കോടതിയില്‍ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍ ആണുണ്ടായത്. പുറമെ നിന്ന് നിയമോപദേശം തേടിയതില്‍ വിജിലന്‍സ് ഡയറക്ടറെ കുറ്റപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ശേഷം കേസിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കോടതി പറഞ്ഞു തുടങ്ങിയപ്പോള്‍ അഡ്വക്കേറ്റ് ജനറലും കപില്‍ സിബലും മറ്റും എണീറ്റ് നിന്ന് എതിര്‍പ്പുന്നയിച്ചു. കോടതി നിര്‍ദേശിച്ചതു പ്രകാരം വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെക്കുറിച്ചു മാത്രമേ താന്‍ വാദിച്ചിട്ടുള്ളൂ എന്ന് കപില്‍ സിബല്‍ പറഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ചു പറയുകയാണങ്കില്‍ അക്കാര്യത്തിലും വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ കേസില്‍ വിധി പറയുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല. ഇതോടെ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കേസിലെ വിധിപകര്‍പ്പിലും ഇതെല്ലാം വ്യക്തമാണ്. വിജിലന്‍സിന്റെ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. പുനരന്വേഷണം മാത്രമാണ് തുടരാന്‍ നിര്‍ദ്ദേശിച്ചത്. ഇത് മാണി അംഗീകരിച്ചതുമാണ്.
പ്രതി മന്ത്രിയായാല്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെപ്പറ്റി ജനങ്ങള്‍ക്ക് സംശയമുണ്ടാവുന്നത് സ്വാഭാവികമാണെന്നായിരുന്നു ഒരു പരാമര്‍ശം. നിയമോപദേശത്തിന് പൊതു പണം ചെലവാക്കിയതിനെക്കുറിച്ചും കോടതിയുടെ പരാമര്‍ശമുണ്ടായി. അക്കാര്യം പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ മനസ്സാക്ഷിക്ക് വിടുന്നുവെന്നായിരുന്നു കോടതി പറഞ്ഞത്. ഇതെല്ലാം ഗൂഢാലോചനയുടെ ഫലമായി അഭിഭാഷകര്‍ ചോദിച്ച വാങ്ങിച്ചതെന്നാണ് മാണിയുടെ വാദം. റിട്ട് ഹര്‍ജി കൊടുത്തതിനേയും ചോദ്യം ചെയ്യും. വിജിലന്‍സ് ഡയറക്ടര്‍ എതിരായ പരാര്‍ശങ്ങള്‍ നീക്കാന്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. കേസിന്റെ മെരിറ്റിലേക്ക് കോടതി കടക്കുമായിരുന്നില്ല. ഇങ്ങനെ ചെയ്തത് വലിയ ഗൂഢാലോചനയാണ്. നേരത്തെ പിസി ജോര്‍ജുമായി ചേര്‍ന്ന് വിഷയം ഉയര്‍ത്തികൊണ്ടു വന്നരുടെ ഗൂഢാലോചനയാണ് ഇതെന്നാണ് മാണിയുടെ വിലയിരുത്തല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (50 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (55 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (5 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends