Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

മൃതദേഹം വെട്ടിമുറിച്ചിട്ടും മതിയായില്ല! അടുക്കള തുറന്ന് വാതിൽപ്പടിയിൽ വച്ച് 'റോസ്‌ലിയുടെ തലയ്ക്ക് വീണ്ടും വെട്ടി: വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ, എന്ന ചോദ്യത്തിന് കൂസലില്ലാതെ, മണിമണിയായി ഉത്തരം പറഞ്ഞ് ഭഗവൽസിംഗും, ലൈലയും

01 NOVEMBER 2022 12:41 PM IST
മലയാളി വാര്‍ത്ത

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയില്‍ വെച്ച് റോസ്ലിന്റെ മൃതദേഹം മുറിച്ചതായി ലൈല തെളിവെടുപ്പിനിടെ മൊഴി നല്‍കി. മുറിയ്ക്കുള്ളില്‍വെച്ച് മുറിച്ച ഭാഗം വരാന്തയില്‍വെച്ച് ചെറുതാക്കുകയായിരുന്നെന്നും ലൈല പറഞ്ഞു. ഇവിടെവെച്ച് മുറിക്കുമ്പോള്‍ കുറച്ചു ദൂരെയുള്ള വീട്ടുകാര്‍ കാണില്ലേയെന്ന് പോലീസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അവിടെ ആളില്ലെന്ന് അറിയാമെന്നായിരുന്നു ലൈലയുടെ മറുപടി. വീടിനോട് ചേര്‍ന്ന തിരുമ്മുശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തു.

റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും മൊഴി നൽകി. വാതിൽ തുറന്നിട്ട ശേഷം വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോൾ, അടുക്കള വാതിലിൽ നിന്ന് കാണാവുന്ന വീടുകളിൽ ആൾത്താമസമില്ലെന്ന് ഭഗവൽസിംഗ് മറുപടി നൽകി.

കൊലപാതകങ്ങൾ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. റോസ്ലിയെ മറവുചെയ്ത കുഴിയിൽ നിന്ന് ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചു. ആദ്യമായാണ് റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയത്. നേരത്തെ, പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാല് തവണ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

റോസ്ലിയുടെ ഏഴ് ഗ്രാം മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവൽസിംഗ് പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകി. സ്ഥിരം കാണുന്ന ഇലന്തൂർ സ്വദേശിയായതിനാൽ ഭഗവൽസിംഗിൽ സംശയം തോന്നിയില്ല. മോതിരം ചളുങ്ങിയ നിലയിലായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതികളെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. റോസ്ലിയുടെ മറ്റ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെത്താനുണ്ട്.

കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം പത്മത്തിന്റെതാണെന്ന് ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതേ സമയം ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും കൊലപാതകങ്ങളിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്നാണ് ലൈലയുടെ വാദം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യഹർജിയിൽ പറയുന്നു. നരബലി കേസിൽ ഷാഫി ഉൾപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കട്ടപ്പന, രാജകുമാരി, മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടങ്ങളിലും ഷാഫിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതായുണ്ടന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി തനിയെ മൂന്നു വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് പോലീസിന് വിശ്വാസം വന്നിട്ടില്ല. പീഡനക്കേസില്‍ ജയിലിലായിരുന്നപ്പോഴും ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായിരുന്നു. ഇത് ഉപയോഗിച്ചത് ഷാഫിയുടെ സുഹൃത്താണെന്നത് സംബന്ധിച്ച് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹായത്തോടെയാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയിലാക്കിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചർ- വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാൾ ഭഗവൽ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്.

ലോട്ടറി വിൽപ്പനക്കാരികളായ റോസ്ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നിലവിൽ റോസ്ലി കൊലക്കേസിൽ കാലടി പൊലീസിന്റെ കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരട്ട നരബലിക്കേസിൽ കഴിഞ്ഞമാസം പതിനൊന്നിനാണ് ലൈലയും ഭർത്താവ് ഭഗവൽസിംഗും മുഖ്യസൂത്രധാരൻ ഷാഫിയും പിടിയിലായത്. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ പത്മത്തിന്റെയും റോസ്ലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (2 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (3 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (4 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (4 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (8 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (8 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (9 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (9 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (9 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (10 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (10 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (10 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (10 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (10 hours ago)

Malayali Vartha Recommends