മൃതദേഹം വെട്ടിമുറിച്ചിട്ടും മതിയായില്ല! അടുക്കള തുറന്ന് വാതിൽപ്പടിയിൽ വച്ച് 'റോസ്‌ലിയുടെ തലയ്ക്ക് വീണ്ടും വെട്ടി: വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ, എന്ന ചോദ്യത്തിന് കൂസലില്ലാതെ, മണിമണിയായി ഉത്തരം പറഞ്ഞ് ഭഗവൽസിംഗും, ലൈലയും

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയില്‍ വെച്ച് റോസ്ലിന്റെ മൃതദേഹം മുറിച്ചതായി ലൈല തെളിവെടുപ്പിനിടെ മൊഴി നല്‍കി. മുറിയ്ക്കുള്ളില്‍വെച്ച് മുറിച്ച ഭാഗം വരാന്തയില്‍വെച്ച് ചെറുതാക്കുകയായിരുന്നെന്നും ലൈല പറഞ്ഞു. ഇവിടെവെച്ച് മുറിക്കുമ്പോള്‍ കുറച്ചു ദൂരെയുള്ള വീട്ടുകാര്‍ കാണില്ലേയെന്ന് പോലീസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അവിടെ ആളില്ലെന്ന് അറിയാമെന്നായിരുന്നു ലൈലയുടെ മറുപടി. വീടിനോട് ചേര്‍ന്ന തിരുമ്മുശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തു.
റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും മൊഴി നൽകി. വാതിൽ തുറന്നിട്ട ശേഷം വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോൾ, അടുക്കള വാതിലിൽ നിന്ന് കാണാവുന്ന വീടുകളിൽ ആൾത്താമസമില്ലെന്ന് ഭഗവൽസിംഗ് മറുപടി നൽകി.
കൊലപാതകങ്ങൾ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. റോസ്ലിയെ മറവുചെയ്ത കുഴിയിൽ നിന്ന് ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചു. ആദ്യമായാണ് റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയത്. നേരത്തെ, പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാല് തവണ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
റോസ്ലിയുടെ ഏഴ് ഗ്രാം മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവൽസിംഗ് പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകി. സ്ഥിരം കാണുന്ന ഇലന്തൂർ സ്വദേശിയായതിനാൽ ഭഗവൽസിംഗിൽ സംശയം തോന്നിയില്ല. മോതിരം ചളുങ്ങിയ നിലയിലായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. പ്രതികളെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. റോസ്ലിയുടെ മറ്റ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെത്താനുണ്ട്.
കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം പത്മത്തിന്റെതാണെന്ന് ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതേ സമയം ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും കൊലപാതകങ്ങളിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്നാണ് ലൈലയുടെ വാദം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യഹർജിയിൽ പറയുന്നു. നരബലി കേസിൽ ഷാഫി ഉൾപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കട്ടപ്പന, രാജകുമാരി, മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടങ്ങളിലും ഷാഫിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതായുണ്ടന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി തനിയെ മൂന്നു വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് പോലീസിന് വിശ്വാസം വന്നിട്ടില്ല. പീഡനക്കേസില്‍ ജയിലിലായിരുന്നപ്പോഴും ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായിരുന്നു. ഇത് ഉപയോഗിച്ചത് ഷാഫിയുടെ സുഹൃത്താണെന്നത് സംബന്ധിച്ച് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹായത്തോടെയാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയിലാക്കിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചർ- വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാൾ ഭഗവൽ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
ലോട്ടറി വിൽപ്പനക്കാരികളായ റോസ്ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നിലവിൽ റോസ്ലി കൊലക്കേസിൽ കാലടി പൊലീസിന്റെ കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരട്ട നരബലിക്കേസിൽ കഴിഞ്ഞമാസം പതിനൊന്നിനാണ് ലൈലയും ഭർത്താവ് ഭഗവൽസിംഗും മുഖ്യസൂത്രധാരൻ ഷാഫിയും പിടിയിലായത്. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ പത്മത്തിന്റെയും റോസ്ലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























