ഫോൺ വിളിയും ചാറ്റും..കൂട്ടുകാർക്കും ശല്യം..എന്നിട്ടും കൊന്നുകളഞ്ഞില്ലേ ആ പൊന്നുമോനെ..

കൊന്നുകളഞ്ഞല്ലോടി.. പ്രണയം നടിച്ച് ഗ്രീഷ്മ നടത്തിയ പ്രണയനാടകം ആ പാവത്തിന്റെ ജീവൻ എടുക്കാനായിരുന്നു .മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പ്രണയ കൊലപാതകങ്ങൾ കേരളത്തിൽ സർവ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഇരയായി ഷാരോൺ മാറുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
ഷാരോണിനു ഗ്രീഷ്മയുമായി ഉണ്ടായിരുന്നത് തീവ്ര പ്രണയമായിരുന്നെന്നും,ഫെബ്രുവരിയിൽ നാഗർകോവിൽ സ്വദേശിയായ സൈനികനുമായി വിവാഹം നിശ്ചയിച്ച ശേഷം അൽപം അകന്നെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ പൂർവ സ്ഥിതിയിലക്കു ബന്ധം എത്തിയിരുന്നതയുമാണ് വിവരം . തിരിച്ചും കടുത്ത പ്രണയം ഉണ്ടെന്ന് ഷാരോണിനെ ബോധ്യപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു.
പതിവു സമയങ്ങളിൽ ഫോൺ വിളിയും ചാറ്റും എത്തിയില്ലെങ്കിൽ ഷാരോണിന്റെ ബന്ധു സജിനെ ബന്ധപ്പെട്ട് ഉടൻ വിളിക്കാൻ ആവശ്യപ്പെടും. ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 18നു സജിൻ ഗ്രീഷ്മയോടു വാട്സാപ് സന്ദേശം വഴി ഷാരോണിനു നൽകിയത് എന്ത് ജ്യൂസ് ആണെന്ന് ചോദിച്ചപ്പോൾ..
‘നീ എന്താണ് ഉദ്ദേശിക്കുന്നത്? വിഷം നൽകി എന്ന് സംശയിക്കുന്നുണ്ടോ?’ എന്നാണു വൈകാരികമായി ഗ്രീഷ്മ ചോദിച്ചത്. ഇൗ ചോദ്യത്തിൽ നിന്നാണ് വിഷാംശം സംബന്ധിച്ച് ബന്ധുക്കൾക്ക് ആദ്യ സംശയം ഉയരുന്നത്.മോതിരം മാറ്റം വരെ കഴിഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും നവംബർ മാസത്തോടെ വിവാഹിതരാകാം എന്ന് ഷാരോണിനോടു പല വട്ടം പറഞ്ഞിരുന്നു.ഓഗസ്റ്റിൽ താലി അടക്കം വാങ്ങി ഷാരോണിന്റെ വീട്ടിൽ എത്തി താലി കെട്ട് നടത്തിയതും ഇതിനു മുന്നോടിയാണ്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് താലികെട്ടു നടന്നത്.
ഗ്രീഷ്മയും ഷാരോൺ രാജും രഹസ്യമായി നടത്തിയ താലികെട്ടലിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ‘കഴിഞ്ഞ മേയിലാണു ഷാരോണിന്റെ വീട്ടിൽ ഇതു ചിത്രീകരിച്ചത്. താൻ ഷാരോണിന്റെ വീട്ടിൽ ഉള്ളപ്പോഴാണ് ഇരുവരും താലി കെട്ടിയതെന്നു ബന്ധുവായ സജിൻ പറഞ്ഞു.ആദ്യ ഭർത്താവ് മരിച്ചു പോകുമെന്നു ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു.
ഇതു വിശ്വസിക്കാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞു താലി കെട്ടിയതാണെന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു സൈനികനുമായി വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനോടാണു സ്നേഹമെന്നും പറഞ്ഞിരുന്നു. അതു ബോധ്യപ്പെടുത്താൻ കല്യാണം കഴിക്കാമെന്നു സമ്മതിച്ചതാണെന്നും ഗ്രീഷ്മ പറഞ്ഞു.ഷാരോൺ ഗുരുതരാവസ്ഥയിൽ കഴിയവെ, കഷായത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട്, താലി കെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോയെന്നാണു ഗ്രീഷ്മ ചോദിച്ചത്.
ഷാരോൺ മരിച്ചാൽ, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണു ജാതകകഥ പറഞ്ഞു താലി കെട്ടിയതെന്നാണു യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോയും ഇതിനിടെ പുറത്തു വന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണു കരഞ്ഞു കൊണ്ട് അമ്മ പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാമെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെടുത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.
https://www.facebook.com/Malayalivartha


























