Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കേരളത്തിലെത്തി ഗ്രീഷ്മ ഷാരോണ്‍ രാജിന് വിഷംനൽകിയതായിട്ട് കേസില്ല; എന്നാല്‍ ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായാലും പ്രതിയെ അറസ്റ്റു ചെയ്യാം; പക്ഷേ കേരള പോലീസിന് ഇതൊരു കൊലപാതക കേസായി എടുക്കാനോ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല; കേസിൽ അടുത്ത അട്ടിമറി; കേസ് വാരികെട്ടി കൊണ്ടു പോകാൻ തമിഴ്നാട് പോലീസ് എത്തി

01 NOVEMBER 2022 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

തേക്കടി പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി... ഏപ്രിൽ ഒന്നു മുതൽ മെയ് മൂന്ന് വരെ നടക്കുന്ന തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ടുകർമം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

ഷാരോണ്‍ രാജ് വധക്കേസില്‍ പോലീസിന് ആകെ വട്ടം ചുറ്റിച്ചിരുക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ. കേരള പോലീസിന് തന്റെ പേരില്‍ ഷാരോണ്‍ വധവുമായി ബന്ധപ്പെട്ട് കേസെടുക്കാനാവില്ലായെന്ന നിലപാടിലാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അഭിഭാഷകനും ഇതേ അഭിപ്രായമാണുള്ളത്. കേരളത്തില്‍ നടന്ന ഒരു കുറ്റകൃത്യത്തിലാണ് ഗ്രീഷ്മയും അമ്മയും , അമ്മവന്‍ നിര്‍മ്മല്‍ കുമാറും പ്രതിയായിട്ടുള്ളത്. എന്നാല്‍ കേരളത്തിലെത്തി ഗ്രീഷ്മ ഷാരോണ്‍ രാജിന് വിഷം നല്കിയതായിട്ട് കേസില്ല.

എന്നാല്‍ ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായാലും പ്രതിയെ അറസ്റ്റു ചെയ്യാം. പക്ഷേ കേരള പോലീസിന് ഇതൊരു കൊലപാതക കേസായി എടുക്കാനോ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയുടെ അതിബുദ്ധിയെ കുറിച്ച് പോലീസ് സംശയം പ്രകടിപ്പിക്കുന്നത്. പ്ലെയ്‌സ് ഓഫ് ഒക്കറന്‍സാണ് കോടതികള്‍ മുഖവിലയ്‌ക്കെടുക്കുന്ന ആദ്യ കാര്യം. സംഭവ സ്ഥലം പ്രധാനമാണ്. സംഭവം നടന്നത് എവിടെയാണോ. അവിടെത്തെ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന വാദമാണ് ശക്തം.

ആ പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന കോടതിയിലാണ് കേസ് പരിഗണിക്കപ്പെടേണ്ടതും. എന്നാല്‍ ഇവിടെ ഷാരോണിന്റെ മരണവും ദുരൂഹതയും കേസാക്കിയത് പാറശ്ശാല പോലീസ് സ്‌റ്റേഷനിലാണ്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയതും തെളിവുകള്‍ ശേഖരിക്കുന്നതു. എന്നാല്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലാണ് ഗ്രീഷ്മയുടെ വീട്. കാരക്കോണത്തിന്റെ ഒരു ഭാഗം കേരളവും ഇവര്‍ താമസിക്കുന്ന രാമവര്‍മന്‍ചിറ തമിഴ് നാട്ടിലുമാണ്. തമിഴ് നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാമവര്‍ചിറ ഭാഗം വരുന്നത്.

 

അപ്പോള്‍ സംഭവം നടന്ന പളുകല്‍ പോലീസ് സ്‌റ്റേഷനിലാണ് കേസെടുക്കേണ്ടതെന്ന വാദം ശക്തമാണ്. പോലീസ് പറയുന്നതനുസരിച്ചാണ് സംഭവം നടന്നിട്ടുള്ളതെങ്കില്‍ ഗ്രീഷ്മ ഷാരോണിന് വിഷം നല്കിയത് രാമവര്‍മന്‍ചിറയിലാണ് .അപ്പോള്‍ കേസ് പളുകല്‍ പോലീസിന് കൈമാറേണ്ടി വരുമോയെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. കേസിന്റെ അന്വേഷമ ഘട്ടത്തില്‍ ഷാരോണിന്റെ മരണത്തിനുത്തരം കണ്ടെത്തുകയായിരുന്നു പോലീസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. എന്നാല്‍ ഉത്തരം കണ്ടെത്തി കഴിഞ്ഞപ്പോഴാണ് അതിര്‍ത്തി പ്രശ്‌നം ഉടലെടുത്തത്.

അതിര്‍ത്തി പ്രശ്‌നം കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമോയെന്ന ഭയവുമുണ്ട്. കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്കുമ്പോള്‍ എതിര്‍ ഭാഗം അഭിഭാഷകന്‍ ഇത്തരം കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ സാധ്യതയേറെയാണ്. നിയമപരമായി നിലനില്ക്കാത്ത കേസാണ് കേരള പോലീസ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്ന വാദം ശക്തമാകും. കേസ് പളുകല്‍ പോലീസിന് കൈമാറാനുള്ള ശ്രമങ്ങളാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍ നടത്തി കൊണ്ടിരി്ക്കുന്നത്.

എന്നാല്‍ ഈ വിഷയത്തെ കവര്‍ ചെയ്യാനായി ക്രൈംബ്രാഞ്ച് നിയമ വൃത്തങ്ങളുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിനായി ക്രൈംബ്രാഞ്ച് കാക്കുകയാണ്. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്താന്‍ അന്തര്‍ സംസ്ഥാന വിഷയം ഉയര്‍ന്നുവരുമോയെന്ന് സംശയവും തീര്‍ക്കേണ്ടതുണ്ട്. തമിവ്‌നാട് അതിര്‍ത്തിയിലാണെങ്കിലും കേരളവുമായി ബന്ധപ്പെട്ടാണ് രാമവര്‍മ്മന്‍ ചിറക്കാര്‍ താമസിക്കുന്നത്.

കാരക്കോണം, പളുകല്‍, ചൂഴാല്‍, ചെറുവാരക്കോണം , പെരുങ്കടവിള ഭാഗത്തെല്ലാം ഇത്തരം പ്രശ്‌നമുണ്ട്. കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്കിയാണ് ഷാരോണ്‍ രാജിന് കൊന്നതെന്ന കാര്യം സംശയലേശമന്യേ തെളിയിച്ചിട്ടുണ്ട്. ഷാരോണിന് കഷായത്തില്‍ കളനാശിനി നല്കിയെന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ അമ്മയോട് പറഞ്ഞത്. അമ്മയും അമ്മവന്‍ നിര്‍മ്മല്‍ കുമാറും ചേര്‍ന്ന് കഷായം സൂക്ഷിച്ചിരുന്ന കുപ്പിയും മറ്റ് തെളിവുകളും നശിപ്പിച്ചു. കേസില്‍ ഇവരെ രണ്ടു പേരെയും കൂട്ടു പ്രതികളാക്കിയിട്ടുണ്ട്.

ഷാരോണ്‍ മരിക്കില്ലെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നും ഷാരോണ്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് മരണം വരെയും കാമുകി വിഷം തന്ന വിവരം പറഞ്ഞിട്ടില്ല. മജിസ്‌ട്രേറ്റിന് നല്കിയ മരണ മൊഴിയിലും കഷായം കുടിച്ചതോ കാമുകി ഗ്രീഷ്മയെ സംശയമുണ്ടെന്നോ പറഞ്ഞിരുന്നില്ല. ഗ്രീഷ്മയ്ക്ക് കേസില്‍ നിന്ന് ഊരി പോകാന്‍ ഇതൊക്കെ തന്നെ ധാരാളമാണെന്ന് അനുമാനിയ്ക്കുന്നു.

ലൈംഗീക ഉത്തേജത്തിനുള്ള കഷായമാണെന്നും കയ്പും എരിവും കൂടുതലെന്ന് പറഞ്ഞാണ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ കഷായം കുടുപ്പിച്ചത്. തന്റെ വീട്ടില്‍ വിളിച്ചു വരുത്തി ഷാരോണിന് എല്ലാ സുഖവും നല്കിയാണ് കഷായം നല്കിയത്. കൈവിട്ടെന്നു കരുതിയ കാമുകിയെ തിരിച്ചു കിട്ടിയപ്പോഴുള്ള സന്തോഷത്തില്‍ ഷാരോണ്‍ അവള്‍ക്ക് പൂര്‍ണ്ണമായും വഴങ്ങി കൊടുത്തു. ആശുപത്രിയില്‍ കിടക്കിയിലും അവര്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളിലൊന്നും കാമുകി ചതിച്ചെന്ന വിവരങ്ങളൊന്നുമില്ല. ഷാരോണ്‍ പൂര്‍ണ്ണമായും ഗ്രീഷ്മയെ സംരക്ഷിക്കുന്ന രീതിയിലാണ് മരണം വരെയും നീങ്ങിയത്.

കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍ അന്വേഷണത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമോയെന്ന അന്വേഷണത്തിലാണ് കേരള പോലീസ് . എന്നാല്‍ കന്യാകുമാരി എസ്. പി കേസിന്റെ വിവരങ്ങള്‍ കേരള പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് കേരളത്തിലെ ഷാരോണാണെങ്കിലും കൊന്നതും കൊലയ്ക്കാധാരമായ വിഷം നല്കിയതും തമിഴ്‌നാട്ടിലാണ്. സംഭവ ദിവസം ഷാരോണ്ഡ ധരിച്ചിരുന്ന വസത്രങ്ങള്‍ ഫോറന്‍സിക് പരിശേധനയ്ക്ക് വിധേയമാക്കാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടിലും പരിസരത്തും ഫോറന്‍സിക് പരിശോധനയും നടത്തേണ്ടതുണ്ട്. നിലവില്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര കോടതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന മാറ്റ വിഷയത്തില്‍ കോടതിയുടെ അഭിപ്രായം കൂടി ആരായാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (2 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (2 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (2 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (2 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (2 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (3 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (3 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (3 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (4 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (4 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (4 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (4 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (4 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (4 hours ago)

Malayali Vartha Recommends