ഭാവി വരനേയും വീട്ടിൽ വിളിച്ചു വരുത്തി.. ഗ്രീഷ്മ ഒരേസമയം രണ്ടു ബന്ധങ്ങളും ആസ്വദിച്ചു..

ഗ്രീഷ്മ പഠിച്ച കളിയായിരുന്നു ..അതിസമ്മർദ്ദമായി രണ്ട് യുവാക്കളെ പറ്റിച്ചു .ഒന്നിനെ ഭർത്താവാക്കാൻ മറ്റൊന്നിനെ കൊന്ന് ജാതക ദോഷം മാറ്റാൻ.ജോളിയും ലൈലയും ഒന്നും ഗ്രീഷ്മയുടെ മുന്നിൽ ഒന്നുമല്ല.തികച്ചും പ്ലാൻ ചെയ്ത ഒരു കൊലപാതകം.
ഒരേ സമയം കാമുകനൊപ്പവും വിവാഹ നിശ്ചയം നടത്തിയ സൈനികനൊപ്പവും കറക്കം. ബ്രോക്കർ വഴിയെത്തിയ വിവാഹത്തിന്റെ നിശ്ചയം നടന്നത് ഏതാണ്ട് ഒൻപത് മാസം മുമ്പാണ്. അതിന് ശേഷം ജോലിക്ക് മടങ്ങിയ സൈനികനുമായി ഗ്രീഷ്മ ഫോണിൽ സല്ലപിച്ചിരുന്നു. ഈ അടുത്ത് അവധിക്കെത്തിയ സൈനികനുമായി കറങ്ങുകയും ഭാവി സ്വപ്നങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ചീത്ത സമയമായതു കൊണ്ട് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്തു.
അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. അയൽക്കാരെ പോലും അറിയിച്ചില്ല. ഇതിനിടെയാണ് ഈ അടുത്ത കാലത്ത് ഒരു പയ്യൻ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇത് ഗ്രീഷ്മയുമായി വിവാഹം നിശ്ചയിച്ചുറപ്പിച്ച പയ്യനാണെന്ന് അപ്പോഴും അയൽപക്കം അറിഞ്ഞത്. ഈ സൈനികനുമായി കന്യാകുമാരിയിലേക്ക് ഗ്രീഷ്മ യാത്ര പോയിരുന്നു. ഇതേ സമയം കാമുകനായ ഷോരോണുമായി വേളി പാർക്കിലും വെട്ടുക്കാട്ടെ ബീച്ചിലുമെല്ലാം അടിച്ചു പൊളിച്ചു.
വിവാഹം നിശ്ചയിച്ച സൈനികന്റെ വീട് നാഗർകോവിലിലായിരുന്നു. അതുകൊണ്ട് തന്നെ കന്യാകുമാരിയുടെ ത്രിവേണി സംഗമത്തിലായിരുന്നു സൈനികനുമായി ഗ്രീഷ്മയുടെ യാത്ര. ഇതിനൊപ്പം ആരുമില്ലാത്ത സമയത്ത് സൈനികനെ വീട്ടിലേക്കും ഗ്രീഷ്മ വിളിച്ചു വരുത്തിയിരുന്നു.
പാവം സൈനികനെ ഗ്രീഷ്മ പറ്റിക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമാകുന്നു. കാമുകനെ കുറിച്ചൊന്നും ഗ്രീഷ്മ പറഞ്ഞതുമില്ല. എന്നാൽ കല്യാണ നിശ്ചയം കാമുകനായ യുവാവ് മനസ്സിലാക്കിയിരുന്നു. ഇതോടെ താൻ പിന്മാറില്ലെന്നും ഗ്രീഷ്മയെ അറിയിച്ചു. എല്ലാം സൈനികനെ അറിയിക്കുമെന്നും വെല്ലുവിളി നടത്തി. ഇതോടെ കാമുകൻ ഒഴിഞ്ഞു പോകില്ലെന്ന് മനസ്സിലാക്കി കൂടെ കൂട്ടി.
ലീവിന് വന്നപ്പോൾ സൈനികനുമായും കറങ്ങി. ഈ കറക്കത്തിന് ശേഷം സൈനികനാണ് തനിക്ക് നല്ലതെന്ന നിഗമനത്തിലേക്ക് ഗ്രീഷ്മ എത്തുകയായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാഗമായിരുന്നു സൈനികൻ. ഗ്രീഷ്മയുടെ അതേ ജാതി. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാല സുഖ ജീവിതത്തിന് ഷാരോൺ തടസ്സം നിൽക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു.
മറ്റൊരു സമുദായത്തിൽ അംഗമായ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. എന്നാൽ പ്രണയത്തിലായ ശേഷം കോളജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു.വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. നവംബർ വരെ കാത്തിരിക്കേണ്ടെന്നു ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിനു മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ മറുപടി നൽകി. എന്നാൽ, ഷാരോണിന് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























