മോഷണം നിർത്തിയ വിവരം അറിയിക്കാൻ സ്റ്റേഷനിൽ എത്തി.. പൊക്കി അകത്തിട്ടു!

മതി സാറേ ഞാൻ നിർത്തി..എന്റെ റിട്ടയേർഡ് മെന്റിന് സമയമായി..ഒരു മോഷ്ടാവ് ഡിവൈ.എസ്.പി ഓഫീസിൽ എത്തി ഇങ്ങനെ പറഞ്ഞു..ആഹാ തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ സംഭവം അറിയിച്ചതിന് പിന്നാലെ കള്ളനെ പൊക്കി അകത്തിട്ട് പോലീസ് .ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചത്.
മോഷണക്കേസുകളിലാണ് അറസ്റ്റ്.റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് നേരിട്ടെത്തി മോഷണം നിറുത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു.
വിചിത്രമായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. താനേറെ ഇഷ്ടെപ്പടുന്നത് ബൈക്ക് മോഷ്ടിക്കാനാണെന്ന് ബിനു പറഞ്ഞു. വഴിയിൽ വച്ചിരിക്കുന്ന ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടാൽ എങ്ങനെയും അത് എടുത്തിരിക്കും. രണ്ടു മിനുട്ടു മതി തനിക്ക് ഒരു ബൈക്ക് എടുക്കാൻ. അതിയിൽ കയറിയിരുന്ന് ഹാൻഡിൽ ലോക്ക് പൊട്ടിച്ച് ഓടിക്കും. മതി വരുവോളം ഓടിച്ചു കഴിഞ്ഞാൽ അത് വിൽക്കും. ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ട് അത് എടുക്കാൻ പറ്റിയില്ലെങ്കിൽ അതിന് പിന്നാലെ സഞ്ചരിക്കും. എടുത്തു കഴിഞ്ഞാൽ മാത്രമേ പിന്നെ ഉറങ്ങാൻ കഴിയൂവെന്നും ബിനു പറഞ്ഞു.
ഡിവൈ.എസ്‌പി ഉടൻ തന്നെ ഒരു കൗൺസിലറെ വിളിച്ചു വരുത്തി ഇയാൾക്ക് കൗൺസിലിങ് കൊടുത്തു. അപ്പോഴാണ് അവസാനത്തെ രണ്ടു ബൈക്ക് മോഷ്ടിച്ചത് പറയുന്നത്. ചെങ്ങന്നൂർ ടൗണിന് അടുത്തു തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇടവും കാണിച്ചു കൊടുത്തു. മോഷണത്തിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ കുറ്റസമ്മതമാണെങ്കിലും മോഷണം കുറ്റകരം തന്നെ ആയതിനാൽ കേസ് എടുത്ത് റിമാൻഡിൽ അയച്ചു. പോകാൻ നേരം പൊലീസുകാരുടെ കൈയിൽ ചുറ്റിപ്പിടിച്ച് ബിനു ഇങ്ങനെ പറഞ്ഞു: നന്ദി. ഇനി ഞാൻ ഈ തൊഴിൽ ചെയ്യില്ല.
പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്‌പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിക്കുകയായിരുന്നു.
മോഷ്ടിക്കുന്ന ബൈക്കിൽ കറങ്ങി നടന്ന് വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. മുൻപ് പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന സമയത്താണ് ബിനുവിനെ പല തവണ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരിക്കൽ പിടിയിലാകുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയാകാൻ ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തന്നെ രേഖകളിൽ പ്രായപൂർത്തിയായെന്ന് കാണിച്ച് റിമാൻഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ഡിവൈ.എസ്‌പി ഓർക്കുന്നു. ഇപ്പോഴത്തെ പശ്ചാത്താപ കുറ്റസമ്മതം വിശ്വസനീയമാണോയെന്ന് കണ്ടറിയേണ്ടി വരും.
https://www.facebook.com/Malayalivartha

























