കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ 10 വൈസ് ചാൻസലർമാരിൽ ആർക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താൽപര്യം ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കണം; പുതിയ നിർദേശവുമായി ഗവർണർ

ചില വിസിമാരോട് രാജി വയ്ക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അത് അനുസരിക്കാതെ ആ വിഷയങ്ങള്‍ കോടതിയില്‍ വരെ എത്തുകയുണ്ടായി. ഏറ്റവും ഒടുവിലായി ചാന്‍സിലറുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ കാരണം കാണിക്കല്‍ നോടീസ് സമര്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ ചില നിര്‍ണ്ണായക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ 10 വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുകയാണ് . അങ്ങനെ നേരിട്ട് വരന്‍ തലപര്യമുണ്ടെങ്കില്‍ നവംബര്‍ ഏഴിന് മുന്നെ തന്നെ ഇക്കാര്യം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.വിസി നിയമനം റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ തന്നെ അക്കാര്യം രേഖാമൂലം അറിയിക്കണം എന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഈ കാര്യത്തില്‍ മറുപടി കിട്ടണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ് . ഇത് കൂടാതെ നിലവില്‍ കാര്യങ്ങള്‍ നേരിട്ട് കണ്ട് അറിയിക്കേണ്ടവര്‍ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം. എസ്. രാജശ്രീയെ സുപ്രീം കോടതി അയോഗ്യയാക്കിയ വിവരം നാമറിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ രാജശ്രീക്ക് രാജ്ഭവന്‍ ആദ്യം അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചിരിക്കുകയാണ്.
സുപ്രീംകോടതി പുറത്താക്കിയ വിസിക്ക് നോട്ടീസ് നല്‍കിയാല്‍ അത് അവര്‍ക്ക് നിയമപരമായി അനുകൂലമാകും എന്ന കാരണത്താലാണ് അത് പിന്‍വലിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനുള്ള നോട്ടീസും രാജശ്രീക്ക് നല്‍കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് ആരും മറുപടി കൊടുത്തിട്ടില്ല. 2 വിസിമാര്‍ നാലിനു വൈകുന്നേരം അഞ്ചിനു മുന്‍പും 8 വിസിമാര്‍ മൂന്നിനു വൈകുന്നേരം അഞ്ചിനു മുന്‍പും മറുപടി നല്‍കണം. കുടാതെ സാങ്കേതിക സര്‍വകലാശാലാ വിസിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്നതില്‍ ഇന്നലെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോടതി ഈ വിഷയത്തില്‍ വിസിമാര്‍ക്കെതിരെ രംഗത്ത് വന്നത് ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























