സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാംഗമാകാനുള്ള ഗ്രീഷ്മയുടെ അതിമോഹം ചവിട്ടിത്തെറിപ്പിച്ച് സൈനികൻ: ആത്മഹത്യാശ്രമം സൈനികനെ നഷ്ടമായ വിരഹവേദനയിൽ...?

പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ കാമുകി ഗ്രീഷ്മയ്ക്ക് ഷാരോണുമായി അടുപ്പം കുറഞ്ഞത് നാഗർകോവിലിൽ നിന്ന് സൈനികന്റെ വിവാഹാലോചന എത്തിയതോടെ ആയിരുന്നു. എന്തുകൊണ്ടും നല്ല ആലോചനായി ഗ്രീഷ്മയ്ക്ക് ഇത് തോന്നി. ഏതാണ്ട് ഒമ്പത് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. സമയം ശരിയല്ലെന്ന ധാരണയിൽ ഫെബ്രുവരിയിലേയ്ക്ക് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മനസാ ഭാര്യയാക്കിയ ഗ്രീഷ്മയുമായി സൈനികൻ കന്യാകുമാരിയിലടക്കം പോയിരുന്നു. ആരുമില്ലാത്ത സമയത്ത് സൈനികൻ വീട്ടിലേയ്ക്കും എത്തിയതോടെ അയൽക്കാരടക്കം ഇത് ശ്രദ്ധിക്കാൻ തുടങ്ങി.
ഇതോടെയായിരുന്നു അതീവ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയം പുറത്തായത്. ബ്രോക്കർ വഴി എത്തിയ ആലോചനയായിരുന്നു ഇത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നായർ കുടുംബം. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാലം സുഖജീവിതം നയിക്കാൻ ഷാരോൺ തടസ്സമാകുമെന്ന ധാരണയിലായിരുന്നു ക്ർറോറ കൊലപാതകത്തിലേയ്ക്ക് വഴിവച്ചത്. ഇതിനിടയിൽ രക്ഷപ്പെട്ടത് സൈനികനായിരുന്നു. സകലകലാ വല്ലഭയായി വിലസാനുള്ള ഗ്രീഷ്മയുടെ മോഹമായിരുന്നു കുറ്റസമ്മതമൊഴിയിലൂടെ തകർന്നടിഞ്ഞത്.
ഞെട്ടലോടെയായിരുന്നു സൈനികന്റെ കുടുംബം ഈ സത്യങ്ങൾ ഉൾക്കൊണ്ടത്. ഷാരോണിനൊപ്പം വിവാഹം കഴിഞ്ഞ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ വിവാഹം വേണ്ടെന്ന് ബന്ധുക്കളെ സൈനികന്റെ കുടുംബം അറിയിച്ചിരുന്നു. ഇതോടെ ഗ്രീഷ്മ ഏതാണ്ട് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഗ്രീഷ്മയെ കുറിച്ച് സൈനികനും കുടുംബവും അടുപ്പക്കാരോട് പങ്കുവച്ചത് ഇങ്ങനെയായിരുന്നു... നിശ്ചയ ദിവസം അവൾ അതീവ സന്തോഷവതിയായിരുന്നു. ഇഷ്ടമല്ലെന്ന് ഒരു വട്ടം പോലും പറഞ്ഞിരുന്നില്ല.
വിവാഹത്തിന് പൂർണ്ണ സമ്മതമെന്നായിരുന്നു പറഞ്ഞത്. കൊഞ്ചിക്കുഴഞ്ഞ് സൈനികനെ കയ്യിലെടുക്കുകയും ചെയ്തു. ഷാരോൺ അല്ലെങ്കിൽ മറ്റൊരു യുവാവിനൊപ്പം ചുറ്റിക്കറങ്ങിയ ഒരു പെൺകുട്ടിയെ മകന് ഭാര്യയായി വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു സൈനികന്റെ മാതാപിതാക്കൾ. ഷാരോണും സൈനികനും ഇനി ജീവിതത്തിൽ ഇല്ലാതായതോടെ ഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ നാടകം കാളിച്ചതായിരിക്കാമെന്നാണ് സൂചന. തെളിവെടുപ്പിന് നാട്ടിൽ എത്തിച്ചാൽ അയൽക്കാരടക്കം അക്രമാസക്തരാകുമെന്നും ഗ്രീഷ്മ ഭയപ്പെടുന്നു.
ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്. പഠന സംബന്ധമായ പ്രോജക്ടിനുവേണ്ടിയെന്നു പറഞ്ഞാണു ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോണ്‍ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതും.
ഷാരോൺരാജ് കൊലപാതകക്കേസിലെ നിർണായക തെളിവായ കീടനാശിനിയുടെ പ്ലാസ്റ്റിക് ബോട്ടിലും അതിൽലൊട്ടിച്ചിരുന്ന ലേബലും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്നാട് രാമവർമ്മൻ ചിറയിലും വീട്ടുപരിസരത്തും നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽകുമാറാണ് താൻ ബോട്ടിൽ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. അത് ഉപേക്ഷിച്ചത് എങ്ങനെയാണെന്നും നിർമ്മൽകുമാർ കാണിച്ചുകൊടുത്തു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചിറയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിക്കാട്ടിൽനിന്ന് പച്ച അടപ്പുള്ള ബോട്ടിൽ കണ്ടെടുത്തത്. വീട്ടുവളപ്പിൽ നടത്തിയ തെളിവെടുപ്പിൽ അതിൽ ഒട്ടിച്ചിരുന്ന ലേബൽ വിറകുപുരയിൽ നിന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha

























