ഷാരോണിനൊപ്പം മധുവിധു സൈനികനൊപ്പം യാത്രകൾ ; എല്ലാം അന്നേ നാട്ടുകാർ അറിഞ്ഞിരുന്നു; തെളിവ് എല്ലാം പൊലീസിന് കൈമാറാത്ത ഷാരോണിന്റെ ഫോണിൽ

ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ പുറത്തു വരുമ്പോൾ ഇനി ഞെട്ടാൻ വയ്യേ എന്ന അവസ്ഥയിലാണ് കേൾക്കുന്നവർ. ഷാരോണുമായി താലികെട്ടി എന്ന് മാത്രമല്ല മൂന്ന് ദിവസം മധുവിധു ആഘോഷവും നടത്തിയിരുന്നു ഗ്രീഷ്മ . താലി കെട്ടു കഴിഞ്ഞു മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു. കാരണം പറഞ്ഞിരുന്നത് കോളേജിലെ ടൂർ എന്നായിരുന്നു. ഈ സമയം ഷാരോണും തന്റെ വീട്ടിലെത്തിയിരുന്നില്ല.കോളേജിലെ കൂട്ടുകാർക്കൊപ്പം പോകുന്നുവെന്നാണ് ഷാരോണും പറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് ശേഷമാണ് താലികെട്ടും മധുവിധു ആഘോഷവും നടന്നത് . ഇതിനെ പറ്റി ഗ്രീഷ്മയുടെ കൂട്ടുകാരികൾക്കു സംശമുണ്ടായിരുന്നു.
എന്നാൽ ഫെബ്രുവരിയിലെ വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മ സൈനികനുമായും യാത്രകൾ ചെയ്തിരുന്നു. സൈനികൻ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നയാൽ ആയതിനാൽ ആ വിവാഹം ഗുണം ചെയ്യുമെന്ന് ഗ്രീഷ്മ കരുതി. അതുകൊണ്ടു തന്നെ ഷാരോണുമായി അകലാൻ ശ്രമിച്ചു. എന്നാൽ അത് നടന്നുമില്ല. ഷാരോണിന്റെ എതിർപ്പായിരുന്നു കാരണം. ഇതിനിടയിൽ ഷാരോണിന്റെ കൈയ്യിലുള്ള തന്റെ ചിത്രങ്ങളും വിഡിയോകളും വിനയാകുമെന്നും ഗ്രീഷ്മ ഭയപ്പെട്ടു. എങ്ങനേയും വീഡിയോകൾ കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മയുടെ താലികെട്ട് നാടകവും മധുവിധു ആഘോഷവും. ഇത് ഷാരോണിന് തന്നോടുള്ള വിശ്വാസം ദൃഢമാക്കും എന്ന് ഗ്രീഷ്മ വിശ്വസിച്ചു.
നാഗർകോവിലിലെ സൈനികൻ അവധിക്ക് വരുമ്പോൾ ഗ്രീഷ്മയുമായി ഉള്ള യാത്രകളെക്കുറിച്ചു സുഹൃത്തായിരുന്ന സി ആർ പി എഫുകാരനോട് പറഞ്ഞിരുന്നു. സി ആർ പി എഫുകാരനും അയാളുടെ പ്രതിശ്രുത വധുവും ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. സി ആർ പി എഫുകാരൻ തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു. സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകൾ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. ഷാരോണുമായും സൈനികനുമായുമുള്ള യാത്രകൾ ആനി നാട്ടുകാരറിഞ്ഞിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഷാരോണുമായുള്ള യാത്രയുടെയും മറ്റും ഫോട്ടോയും മറ്റു വിവരങ്ങളും ഷാരോണിന്റെ മൊബൈലിലുണ്ട് എന്നാണ് അറിയുന്നത് . എന്നാൽ ഈ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇത് കാണാൻ നാട്ടുകാർ സാക്ഷ്യം തടിച്ചു കൂടിയിരുന്നു.
ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിനിടയിൽ ലഭിച്ചു. അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സുക്ഷിച്ചിരുന്നതാണ് കാപിക്യു എന്ന പേരുള്ള കളനാശിനി. വീട്ടു വളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന കഷായം നിറയ്ക്കാൻ നാല് കുപ്പികളും പ്രതികൾ കാട്ടി കൊടുത്തു.
രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഇത് എന്താണെന്ന് പരിശോധനകളിൽ മാത്രമേ വ്യക്തമാകൂ. വീടിനു പുറത്ത് മാത്രം ആണ് ഇന്നലെ പരിശോധനകൾ നടന്നത്. കീടനാശിനി വിൽക്കുന്ന കടയിലും ആയുർവേദ റിസോർട്ടിലും കീടനാശിനി വാങ്ങിയെന്നു കരുതുന്ന കളിയിക്കാവിളയിലെ സ്ഥാപനത്തിലും പരിശോധനയ്ക്കു പ്രതികളെ കൊണ്ടു പോയി. ഈ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്നതായും സ്ഥാപന ഉടമ മൊഴി നൽകി.
https://www.facebook.com/Malayalivartha
























