ആന്ധ്രാ പ്രദേശിൽ ജയ അരി ഉത്പാദനം നിർത്തിയിട്ട കാൽനൂറ്റാണ്ട് കേരളം ജയാ അരി തിന്ന് ഏമ്പക്കം വിടുന്നു

ലോകത്തെ മിക്ക ക്രിമിനല്‍ സംഭവങ്ങള്‍ക്ക് പിന്നിലും കേരളത്തിന്റെ മലയാളിയുടെ സാന്നിധ്യം ഉറപ്പാണ്. എവിടെ എന്ത് നടന്നാലും മലയാളി അതില്‍ പ്രധാന കക്ഷിയായിരുക്കും. ലോകത്തിന്റെ നാനാഭാഗത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാകാതിരുന്നിട്ടില്ല. തട്ടിപ്പും വെട്ടിപ്പും മുതല്‍ തീവ്രവാദം വരെ വളര്‍ന്ന മലയാളിയെ വര്‍ഷങ്ങളായി മറ്റൊരു കൂട്ടര്‍ അതിസൂപ്പറായി പറ്റിച്ചു കൊണ്ടിരിക്കുന്നു. അതു കേരളീയന്റെ അന്നത്തിലൂടെ എന്നറിയുമ്പോഴാണ് നമ്മള്‍ അതിന്റെ തീവ്രത അറിയുന്നത്. മലയാളിയുടെ ഭകണ ശീലങ്ങളൊക്കെ നിശ്ചയിക്കുന്നത് അന്യസംസ്ഥാനക്കാരാണ്. തികച്ചും ഉപഭോക്തൃ സംസ്ഥാനം ആയതിനാല്‍ മറ്റ് സംസ്ഥാനക്കാര്‍ എത്തിക്കുന്നതെന്തും തിന്നാന്‍ വിധിക്കപ്പെട്ടവരായി മലയാളി മാറിയിരിക്കുന്നു. കേരളത്തിലെ ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അരി ആഹാരമണ്. മൂന്നു നേരവും അരി ആഹാരം കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അരിയും ചോറും അരി കലര്‍ന്ന ഭക്ഷണങ്ങളും മലയാളിയ്ക്ക് എന്നും പ്രിയവുമാണ്. അരികളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത് കഴിച്ചിരുന്നത് ജയ അരിയാണ്. ജയ അരി ചോറും കഴിച്ച് സന്തോഷിച്ചാണ് മലയാളി കിടന്നുറങ്ങിയിരുന്നത്. കുത്തിരി ചോറിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ ജയ അരി ചോറിനായിട്ടുണ്ട്. കടകളിലെത്തിയാല്‍ ജയ അരിയില്ലെങ്കില്‍ അരി വാങ്ങാത പോകുന്നവരാണ് അധികവും. ജയ അരി ചോറില്ലെങ്കില്‍ വിരുന്നെത്തുന്ന വീടുകളില്‍ നിന്ന് പോലും ആഹാരം കഴിക്കാത്തവരുണ്ട്. ജയ അരി മലയാളിയുടെ ഇഷ്ട അരിവിഭവമായതിനാല്‍ ജയ അരിയ്ക്ക് നല്ല ഡിമാന്‍ഡുമായി. ഡിമാന്‍ഡിനനുസരിച്ച് അതിന്റെ വിലയും കൂടി കൊണ്ടിരുന്നു.
കേരളത്തില്‍ അരി വില ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ ആഭ്യര്‍ത്ഥന പ്രകാരം ആന്ധ്രാപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവു കേരളത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. അരിയും ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. അരി ഉള്‍പ്പടെ ഒന്‍പതിനം സാധനങ്ങള്‍ ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്. കേരളത്തിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് ലാഭം ലക്ഷ്യമാക്കുന്നില്ലെന്ന് മന്ത്രി നാഗേശ്വര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു. ജയ അരി ആന്ധ്രാപ്രദേശില്‍ ഉല്പാദനം നിറുത്തിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞെന്നാണ് ആന്ധ്രാപ്രദേശ് മന്ത്രി പറഞ്ഞത്. ജയ അരി ആന്ധ്രയില്‍ ഉല്പാദിപ്പിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വന്നതു കൊണ്ട് ജയ അരി ഉല്പാദനം നിറുത്തുകയായിരുന്നു. ഉല്പാദനം നിറുത്തിയിട്ട് ഇരുപത്തഞഞ്ച് വര്‍ഷത്തിലേറെ കഴിഞ്ഞെങ്കിലും ഇപ്പോഴും കേരള മാര്‍ക്കറ്റില്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. അരി ഉല്പാദനം പോലും ഇല്ലാത്ത സംസ്ഥാനത്ത് നിന്ന് എങ്ങനെയാണ് ആ അരി ഇവിടെ വിതരണം ചെയ്യുന്നതെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിലും വിശേഷം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ റേഷന്‍ കടകള്‍ വഴി വിശേഷാവസരങ്ങളില്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി വിതരണം ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ അറിഞ്ഞു കൊണ്ട് ഇത്തരം തട്ടിപ്പിന് നിന്നു കൊടുത്തതായാണ് വിവരം. കോര്‍പ്പറേഷന്റെ ജീവനക്കാര്‍ പ്രധാനപ്പെട്ട മില്ലുടമകളെ നേരില്‍ കണ്ടാണ് അരി ഇറക്കുന്നതിന് ഓര്‍ഡര്‍ നല്കുന്നത്. ചില സാഹചര്യങ്ങളില്‍ കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏജന്‍സികള്‍ വഴിയും അരിയും മറ്റ് സാധനങ്ങളും ഇറക്കാറുണ്ട്. ഉല്പാദനം നിറുത്തിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞ അരി ഇപ്പോഴും അതേ പേരില്‍ വിറ്റഴിക്കപ്പെടുന്നുവെന്നത് അതിശത്തോടെയാണ് വീക്ഷിക്കുന്നത്. എന്നു മാത്രവുമല്ല മലയാളി ഒര്‍ജിനലല്ലാത്ത ജയ അരിയ്ക്ക് അടിമയുമാണ്. കുറഞ്ഞ വിലയ്ക്കുള്ള അരി ആന്ധ്രയില്‍ നിന്നു തന്നെ വാങ്ങി ജയ അരിയെന്ന ലേബലില്‍ കേരളത്തിലെത്തിച്ച് വില്‍ക്കുകയാണ്. സാധാരണ അരിയേക്കാള്‍ വിലയും കൂടുതലായി ഈടാക്കുന്നുണ്ട്. ആന്ധ്രയിലെ മന്ത്രി ജയ അരി ഉല്പാദനം നിറുത്തിയിട്ട കാല്‍ നൂറ്റാണ് കഴിഞ്ഞെന്ന വിവരം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ സാന്നിധ്യത്തിലാണെന്നതും ശ്രദ്ധേയം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വഴി ജയ അരി വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ജയ അരി തട്ടിപ്പിന് പിന്നില്‍ വമ്പന്‍ ലോബികളുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. കേരളത്തിനു വേണ്ടി ജയ അരി ഉല്പാദനം പുനരാരംഭിക്കാന്‍ ആന്ധ്രപ്രദേശ് കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്കുമെന്നും നാഗേശ്വര റാവു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























