"ഷാരോണ് വേണ്ട.. സൈനികൻ മതി" ഗ്രീഷ്മ മനസിനെ പറഞ്ഞു പഠിപ്പിച്ചത് ഇങ്ങനെ...നാഗർകോവിലിലെ മരുമകളാക്കാൻ ഗ്രീഷ്‌മ കാണിച്ച് കൂട്ടിയത് ഇതൊക്കെ.. വിവാഹ നിശ്ചയ ദിവസം അമ്മയോട് അവൾ പറഞ്ഞത് ഈ കാര്യങ്ങൾ...

ഒമ്പത് മാസം മുമ്പായിരുന്നു ഗ്രീഷ്‌മയുടെ വിവാഹ നിശ്ചയം നടന്നത്. സമയം ശരിയല്ലെന്ന ധാരണയിൽ ഫെബ്രുവരിയിലേയ്ക്ക് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മനസാ ഭാര്യയാക്കിയ ഗ്രീഷ്മയുമായി സൈനികൻ കന്യാകുമാരിയിലടക്കം പോയിരുന്നു. ആരുമില്ലാത്ത സമയത്ത് സൈനികൻ വീട്ടിലേയ്ക്കും എത്തിയതോടെ അയൽക്കാരടക്കം ഇത് ശ്രദ്ധിക്കാൻ തുടങ്ങി. ഇതോടെയായിരുന്നു അതീവ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയം പുറത്തായത്. ബ്രോക്കർ വഴി എത്തിയ ആലോചനയായിരുന്നു ഇത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നായർ കുടുംബം. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാലം സുഖജീവിതം നയിക്കാൻ ഷാരോൺ തടസ്സമാകുമെന്ന ധാരണയിലായിരുന്നു കൊലപാതകത്തിലേയ്ക്ക് വഴിവച്ചത്. ഇതിനിടയിൽ രക്ഷപ്പെട്ടത് സൈനികനായിരുന്നു. സകലകലാ വല്ലഭയായി വിലസാനുള്ള ഗ്രീഷ്മയുടെ മോഹമായിരുന്നു കുറ്റസമ്മതമൊഴിയിലൂടെ തകർന്നടിഞ്ഞത്.എന്നാൽ നാട്ടിലെ എല്ലാവരോടും പറഞ്ഞില്ലെങ്കിലും തന്നോട് പറഞ്ഞതായി മലയാളിവാർത്തയോട് അയൽവാസിയായ യുവതി പ്രതികരിച്ചു.
ഞെട്ടലോടെയായിരുന്നു സൈനികന്റെ കുടുംബം ഈ സത്യങ്ങൾ ഉൾക്കൊണ്ടത്. ഷാരോണിനൊപ്പം വിവാഹം കഴിഞ്ഞ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ വിവാഹം വേണ്ടെന്ന് ബന്ധുക്കളെ സൈനികന്റെ കുടുംബം അറിയിച്ചിരുന്നു. ഇതോടെ ഗ്രീഷ്മ ഏതാണ്ട് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഗ്രീഷ്മയെ കുറിച്ച് സൈനികനും കുടുംബവും അടുപ്പക്കാരോട് പങ്കുവച്ചത് ഇങ്ങനെയായിരുന്നു... നിശ്ചയ ദിവസം അവൾ അതീവ സന്തോഷവതിയായിരുന്നു. ഇഷ്ടമല്ലെന്ന് ഒരു വട്ടം പോലും പറഞ്ഞിരുന്നില്ല. വിവാഹത്തിന് പൂർണ്ണ സമ്മതമെന്നായിരുന്നു പറഞ്ഞത്. കൊഞ്ചിക്കുഴഞ്ഞ് സൈനികനെ കയ്യിലെടുക്കുകയും ചെയ്തു. ഷാരോൺ അല്ലെങ്കിൽ മറ്റൊരു യുവാവിനൊപ്പം ചുറ്റിക്കറങ്ങിയ ഒരു പെൺകുട്ടിയെ മകന് ഭാര്യയായി വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു സൈനികന്റെ മാതാപിതാക്കൾ. ഷാരോണും സൈനികനും ഇനി ജീവിതത്തിൽ ഇല്ലാതായതോടെ ഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ നാടകം കാളിച്ചതായിരിക്കാമെന്നാണ് സൂചന. തെളിവെടുപ്പിന് നാട്ടിൽ എത്തിച്ചാൽ അയൽക്കാരടക്കം അക്രമാസക്തരാകുമെന്നും ഗ്രീഷ്മ ഭയപ്പെടുന്നു.
ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്.
https://www.facebook.com/Malayalivartha























