ആൾമാറാട്ടം നടത്തിയിട്ടും സന്തോഷ് പിടിക്കപ്പെട്ടു ഒരാഴ്ച പോലീസ് പിന്നാലെ നടന്നു ; മൊട്ട അടിച്ചതും പോലീസ് നോക്കി നിന്നു

കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി സന്തോഷ് തന്നെയാണ് മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്നും കണ്ടെത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് പോലീസ് സംഘം ഒരാഴ്ച തുടര്‍ച്ചയായി സന്തോഷിനെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു. സന്തോഷിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ സമാന അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടണ്ടെന്ന് സൂചനകള്‍. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതി മലയിന്‍കീഴ് സ്വദേശി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ് രംഗത്തെത്തി. അക്രമിയെ പരാതിക്കാരി തിരിച്ചറിഞ്ഞതോടെ ഇതേ പ്രതിയുടെ ആക്രമണത്തിന് മറ്റുചിലരും ഇടയായിട്ടുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നതും.സിസിടിവി ദൃശ്യങ്ങളിലൂടെ സന്തോഷിനെ തിരിച്ചറിയുമെന്ന അവസ്ഥ വന്നപ്പോള്‍ സന്തോഷ് മൊട്ടയടിയിക്കുകയും ചെയ്തു.
മൊട്ടയടിച്ചതുകൊണ്ട് പലര്‍ക്കും സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ ഇതാണെന്ന് കണ്ടെത്താനേ കഴിഞ്ഞില്ല. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാറിലാണ് സന്തോഷ് സഞ്ചരിച്ചിരുന്നത്. പുലര്‍ച്ചെയും പാതിരാത്രിയിലും എന്തിനാണ് ഇങ്ങനെ സഞ്ചിരിക്കുന്നെന്ന് പോലീസ ്‌ചോദ്യത്തിന് ഇയ്യാള്‍ വ്യക്തമായ ഉത്തരം നല്കിയിട്ടില്ല. രാത്രി ഉറക്കം വരാത്തപ്പോള്‍ കാറെടുത്ത് ഓടിച്ചു പോകും. ദോഷ്യം കൂടുതലാകുമ്പോള്‍ കാര്‍ ഒതുക്കി നിറുത്തി നടക്കുമെന്ന വിചിത്രമായ മൊഴിയാണ് ഇയ്യാള്‍ പോലീസിന് നല്കിയിരിക്കുന്നത്. ഇയ്യാളുടെ രേഖ ചിത്രവും , സിസടിവി ദൃശ്യങ്ങളും കണ്ട് തിരിച്ചറിഞ്ഞവര്‍ പോലീസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയ്യാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. . തിരിച്ചറിയല്‍ പരേഡില്‍ വനിതാ ഡോക്ടര്‍ തനിക്കുനേരെ ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഒറ്റയ്ക്കുള്ള സാഹചര്യത്തില്‍ കാണുന്ന സ്ത്രീകളെ ലൈംഗിക ഉദ്ദേശ്യത്തോടെ ആക്രമിക്കുന്ന വ്യക്തിയാണ് സന്തോഷെന്നാണ് സൂചനകള്‍. മ്യുസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടന്നപ്പോള്‍ മാത്രമാണ് ഇയാളുടെ പ്രവര്‍ത്തികള്‍ പുറത്തുവരുന്നതും. ഇതിനുമുന്‍പ് ഇയാള്‍ മ്യൂസിയം പരിസരത്ത് എത്തിയിട്ടുണ്ടെന്നും നിരവധി സ്ത്രീകള്‍ ഇയാളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. സ്ത്രീവിഷയത്തില്‍ ഇയാള്‍ നേരത്തെയും അകപ്പെട്ടിട്ടുണ്ട്.
വനിത ഡോക്ടറെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ ഇയ്യാളെ അടിച്ചു വീഴ്ത്തുകയും പിന്‍തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡോക്ടറെ തള്ളിയിട്ട ശേഷം ഇയ്യാള്‍ ഓടി മറഞ്ഞു. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും കുറ്റികാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന് പോലീസ് മാറിയതോടെ ഇയ്യാള്‍ ഓടുകയായിരുന്നു.
മ്യൂസിയത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും കേരള പോലീസ് അവസാനം പ്രതിയ കണ്ടെത്തുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറായ സന്തോഷ് കേരള സ്‌റ്റേറ്റ് ബോര്‍ഡ് വെച്ച് വണ്ടിയല്‍ സഞ്ചരിച്ചാണ് ഇത്തരം ക്രമിനില്‍ പ്രവൃത്തികള്‍ ചെയ്തു കൊണ്ടിരുന്നത്.
കേസിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് ഇയ്യാള്‍ ഉപയോഗിച്ചിരുന്ന വാഹനം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. അക്രമി എത്തിയെന്ന് പറയുന്നിടത്തെല്ലാം ഈ കാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. സര്‍ക്കാര്‍ കാറാണെന്നും അത് മന്ത്രിയുടെ പി എസിന്റെ ഡ്രൈവറാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇയ്യാള്‍ അക്രമ സമയത്ത് ഉപോയഗിച്ച വസത്രങ്ങളും ചെരിപ്പും തൊപ്പിയും എല്ലാം കണ്ടെടുത്തതിന് ശേഷമാണ് പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാന്‍ മൊട്ടയടിയ്കകുന്നതിന് മുന്‍പേ ഇയ്യാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇരാവും പകലും രണ്ട് പോലീസുകാര്‍ ഇയ്യാളെ പിന്‍തുടര്‍ന്നിരുന്നു. എന്നാല്‍ പോലീസ് പിന്നാലെയുണ്ടെന്ന് ഇയ്യാള്‍ മനസിലാക്കിയിരുന്നില്ല. തെളിവുകളെല്ലാം ശേഖരിച്ച ശേഷമാണ് മന്ത്രി റോഷി അഗസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























