Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

സർക്കാകർ- ഗവർണർ പോര് മിടുക്കരെല്ലാം അന്യ നാട്ടിലേക്ക് തലച്ചോറും കഴിവും കടക്കുന്നു

02 NOVEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു....

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....

  പഠിക്കാനുള്ളവരെല്ലാം നാടുവിടുന്നു
തണക്കും തണുക്കാതിരിക്കില്ല എന്ന അവസ്ഥയിലാണ് കേരളത്തിലെ ഗവര്‍ണറെ കുറിച്ചുള്ള ചിന്തകള്‍ ഗവര്‍ണര്‍ എപ്പോള്‍ വേണമെങ്കിലും ചൂടാകാം .അതു പോലെ തണുക്കുകയും ചെയ്യും. ഇപ്പോഴിതാ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ തണുത്തിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനം രാജിവെയക്കാന്‍ ആവശ്യപ്പെട്ടവരുടെ വിശദീകരണം കേള്‍ക്കാനും അദ്ദേഹം തയ്യാറാകുന്നു. വിസിമാര്‍ വിശദീകരണം നല്‌കേണ്ട ദിവസം വ്യാഴാഴ്ചയാണ് .     എന്നാല്‍ വിശദീകരണം നല്കുന്നതിന് മുന്‍പ് വിസിമാര്‍ക്ക് ഗവര്‍ണറെ നേരിട്ട് കാണ്ട് വിശദീകരിക്കാനുള്ള അവസരം ഗവര്‍ണര്‍ നല്കുന്നുണ്ട്. എതെങ്കിലും വിസിയക്ക് നേരിട്ട് വിശദീകരിക്കാനുണ്ടെങ്കില്‍ രാജ്ഭവനില്‍ ബന്ധപ്പെടണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ നിന്നും അവര്‍ക്ക് കൂടികാഴ്ചയ്ക്കുള്ള സമയം അനുവദിയ്ക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത് സര്‍ക്കാര്‍ കുറച്ച് ആശ്വാസമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മുന്നില്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയെന്ന കടമ്പയാണുള്ളത്. കാരണം വിസിമാരുടെ നിയമന വിഷയം കുടുതല്‍ സങ്കീര്‍ണ്ണമായാല്‍ കേരളത്തിലെ സര്‍വ്വകലാശാലകളുടെ അക്കാദമിക് രംഗത്തും  വികസന രംഗത്തും വലിയ തടസ്സങ്ങളുണ്ടാകും. പുതിയ കോഴ്‌സുകള്‍ തുടങ്ങുക,         മറ്റ് സര്‍വ്വകലാശാലകളിലെ കോഴ്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ പുതുതലമുറ കോഴ്‌സുകളുടെ എണ്ണം വളരെ കുറവാണ്. അതു കൊണ് വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ കോളെജില്‍ ഇപ്പോഴും പരമ്പരാഗത കോഴ്‌സുകളാണ് നടത്തുന്നത്. ഇത്തരം കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം തൂരെ കുറഞ്ഞു വരികയാണ്. സ്വാശ്രയ മേഖലയില്‍ ആരംഭിച്ച കോഴ്‌സുകളിലും പുതിയ വിഷയങ്ങള്‍ തുടങ്ങിയട്ടില്ല. പുതുതലമുറ സബ്ജകട്ുകള്‍ സര്‍ക്കാര്‍ കോളെജില്‍ തുടങ്ങിയതിന് ശേഷം സ്വാശ്രയ മേഖലയില്‍ മതിയെന്ന നയവും സര്‍ക്കാരിന് തിരുത്തേണ്ടി വരും. മറ്റ് സര്‍വ്വകലാശാലകളുമായി യോജിച്ച് നടത്താവുന്ന കോഴ്‌സുകളെ കുറച്ചും ചര്‍ച്ച ചെയ്ത പൂര്‍ത്തിയാക്കിയിരുന്നു. എല്ലാറ്റിനുമുപരി വിദേശ സര്‍വ്വകലാശാല ക്യാമ്പസ്, കോളെജുകള്‍ എന്നിവ ആരംഭിക്കുന്നതിനുള്ള പ്രാംരംഭ ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട. വൈസ് ചാന്‍സിലര്‍മാര്‍, സെനറ്റ്, സിന്‍ഡിക്കേറ്റ് , സര്‍ക്കാര്‍ എന്നിവരുടെ സംയുക്ത തീരുമാനത്തിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തനം നടക്കുന്നത്. കോഴ്‌സ് നടത്തിപ്പ്, പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടത് വിസിയുടെ ഓഫീസാണ്.       പുതുതായ ആരംഭിച്ച ഓപ്പണ്‍ സര്‍വ്വകലാശാലയിലെ കോഴ്‌സുകളെ കുറിച്ച് വ്യക്തമായ ധാരണ പോലുമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണറോട് കടുംപിടുത്തം നടത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ എക്കാലത്തേയും പരാജയം പിണറായി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരും. സര്‍ക്കാരിനെ വലയ്ക്കുന്നത് കുട്ടികളുടെ കൊഴിഞ്ഞു പോക്കാണ്. കേരളത്തില്‍ നിന്നും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനുള്ള നല്ല സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് കേരളം വിട്ട് പോകുന്നതെന്ന പഴി സര്‍ക്കാരിനെതിരെയാണ് വിരല്‍ചൂണ്ടുന്നത്. യുവജന സംഘടനകളുടെ ഇടയില്‍ ഇതിനെതിരെ കടുത്ത പ്രതിഷേധവുമുയരുന്നുണ്ട്. സര്‍ക്കാര്‍ ഗവര്‍ണറുമായി ഇനിയൊരു സന്ധി സംഭാഷണത്തിന് തയ്യാറായാല്‍ ഗവര്‍ണര്‍ സ്വഭാവികമായും  സര്‍ക്കാരിന് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് സാധ്യത. എന്നാലും ഇനി നിലവിലുള്ള വിസിമാരെ തുടരാന്‍ അനുവിദിയ്ക്കില്ലെന്ന് അനുമാനിക്കുന്നു. പുതിയ വിസിമാരെ സര്‍ക്കാര്‍ കണ്ടെത്തി നല്കുകയും വേണം. സര്‍ക്കാര്‍ നല്കുന്ന ലിസ്റ്റ് ഇനി നിയമപ്രകാരമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാമെന്ന അവസ്ഥയിലേയ്ക്ക് അദ്ദേഹം കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.


അതേ സമയം സാങ്കേതിക സര്‍വ്വകലാശാലാ വിസിയുടെ ചുമതല വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്ക് നല്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ അക്കാദമിക് രംഗത്തുള്ളവര്‍ക്ക് മാത്രമേ വൈസ് ചാന്‍സിലാര്‍ പദവി നല്കാന്‍ പാടുള്ളുവെന്ന് വ്യവസ്ഥ അതിന് തടസ്സമായി. അതു മാത്രവുമല്ല സര്‍ക്കാര്‍ നിര്‍ദ്ദേശമുസരിച്ച് മാത്രമേ വൈസ് ചാന്‍സിലറെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കും അധികാരമുള്ളൂ.എന്നാല്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥിന് അധിക  അധിക ചുമതല നല്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഗവര്‍ണര്‍ അംഗീകരിച്ചില്ല.       മറ്റ് വിസിമാരോടൊപ്പം ഡോ.സജി ഗോപിനാഥനോട് രാജിവെയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അധിക ചുമതല നല്കാന്‍ കഴിയില്ല. ഇവിടെ പതിനൊ്ന്ന് വൈസ് ചാന്‍സിലര്‍മാരെ മാറ്റിയാലും പകരം ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാനാവില്ല. കാരണം സര്‍ക്കാര്‍ നല്കുന്ന ലിസ്റ്റില്‍ നിന്നും മാത്രമേ നിയമനം നടക്കുകയുള്ളൂ. പുതിയ വിസിമാരുടെ നിയമനത്തില്‍ സീനിയേറിറ്റി ഉല്പടെയുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.           ReplyForward
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (12 minutes ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (17 minutes ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (23 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (35 minutes ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (43 minutes ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (1 hour ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (1 hour ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (1 hour ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (1 hour ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (2 hours ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (3 hours ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (3 hours ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (3 hours ago)

Malayali Vartha Recommends