ബ്രിട്ടോയോട് CPM വൈരാഗ്യം... ആദ്യം അഭിമന്യുവിനോട് ! ഇപ്പോൾ സീനയോടും ചതി! വിളിച്ചു പൊടിക്ക്! ഇക്വിലാബ് സിന്ദാബാദ്

സിപിഎം നേതാവും എംഎൽഎയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നെന്ന അദ്ദേഹത്തിൻ്റെ ഭാര്യ സീനയുടെ പരാതി സി പി എം അവഗണിക്കും. സൈമൺ ബ്രിട്ടോയോടുള്ള പിണറായിയുടെ എതിർപ്പാണ് കാരണമെന്നറിയുന്നു.
സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ ഞാറയ്ക്കൽ പൊലീസിനെതിരെ പരാതി നൽകിയത് പിണറായിയെ ചൊടിപ്പിച്ചതാണ് ഒരു കാരണം. പാർട്ടിക്ക് സ്വന്തമായി കോടതിയും പട്ടാളവുമുള്ളപ്പോൾ എന്തിനാണ് സീന പോലീസിന് പരാതി നൽകിയതെന്നാണ് പിണറായിയുടെ ചോദ്യം.
അതേസമയം സൈമൺ ബ്രിട്ടോയുടെ ഭാര്യക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സി പി എം നേതാക്കൾ പോലും പറഞ്ഞു തുടങ്ങി. ഇത് തന്നെയാണ് സി പി എമ്മിൻ്റെ സാധാരണ പ്രവർത്തകർക്കും പറയാനുള്ളത്.
താനില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നെന്നും മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ടമായെന്നും സീന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
കത്തികുത്ത് കേസ് പ്രതിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ഞാറക്കൽ പൊലീസിന്റെ വിശദീകരണം. സൈമൺ ബ്രിട്ടോയുടെ മരണത്തിനുശേഷം 2019 മുതൽ ഭാര്യ സീന ഭാസ്കറും മകളും ഡൽഹിയിലാണു താമസം. വടുതലയിലെ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയതെന്നാണു പരാതി.
സൈമൺ ബ്രിട്ടോയുടെ വീട് ഞാറയ്ക്കൽ പോലീസിന് അറിയാത്തതല്ല. സൈമൺ ബ്രിട്ടോ ആരാണെന്നും പിണറായിക്കും അദ്ദേഹത്തിൻ്റെ ആഭ്യന്തര വകുപ്പിനും അറിയാം. എന്നിട്ടും
അദ്ദേഹത്തിൻ്റെ വീട് കുത്തിതുറക്കാൻ പോലീസിന് ആര് അധികാരം നൽകി എന്നതിലാണ് അത്ഭുതം.
കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ച വ്യക്തിത്വമാണ് സൈമൺ ബ്രിട്ടോ റോഡ്രിഗ്‌സ് എന്ന വിപ്ലവകാരി. നിയമ വിദ്യാർഥിയായിരിക്കെ 1983 ഒക്‌ടോബര്‍ 14 ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തായിരുന്നു ബ്രിട്ടോയ്ക്ക് എതിരാളികളുടെ കുത്തേറ്റത്.
എറണാകുളം നഗരത്തിൽ വടുതലയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്‌സിന്റെയും മകനായാണ് സൈമൺ ബ്രിട്ടോ ജനിച്ചത്. വിദ്യാഭ്യാസം എറണാകുളം സെന്റ് ആൽബർട്‌സ് കോളജിലും ബിഹാറിലെ മിഥില സർവകലാശാലയിലും ആയിരുന്നു. കേരളത്തിൽ എൽ എൽ ബി വിദ്യാർഥിയായിരിക്കേ എസ്എഫ്ഐ സംസ്‌ഥാന വൈസ് പ്രസിഡന്റായി.
എറണാകുളം മഹാരാജാസ് കോളേജിലെ ഒരു തിരഞ്ഞെടുപ്പു കാലം. കെഎസ്‍യു കുത്തകയായി കരുതിയ ക്യാംപസ്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആദ്യ കലാലയ തിരഞ്ഞെടുപ്പ്. പിന്നീട് കേരള രാഷ്ട്രീയത്തിനു ചുക്കാൻ പിടിച്ച പി.ടി.തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കെഎസ്‍യു ഇവിടെ ശക്തമായിരുന്നു. എസ്എഫ്ഐ ക്യാംപസിൽ ശക്തമാകുന്ന കാലം. തിരിച്ചടിയുണ്ടാകുമോ എന്ന ഭീതിയിലായി കെഎസ്‌യു നേതൃത്വം.
അതേസമയം, എസ്എഫ്‍ഐ തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപിച്ചത് അന്നത്തെ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായിരുന്ന സൈമൺ ബ്രിട്ടോയെയാണ്. കെഎസ്‍യു ഭയന്ന പോലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേട്ടം കൊയ്തു.
വിജയാഹ്ലാദത്തിന്റെ പേരിൽ എസ്എഫ്ഐയും തോൽവിയുടെ പേരിൽ കെഎസ്‍യുവും കലാലയത്തിലും പരിസരങ്ങളിലും ആക്രമണങ്ങൾ അഴിച്ചുവിട്ടു. ആശയപ്പോരാട്ടങ്ങൾ ആയുധങ്ങൾക്കൊണ്ടുള്ള യുദ്ധത്തിലേക്ക് നീങ്ങി.
നിരവധി കെഎസ്‍യു, എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിലായി. സഹപാഠികൾക്കൊപ്പം ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ നിൽക്കുമ്പോഴാണ് എതിരാളികൾ മനുഷ്യത്വം ഒട്ടുമില്ലാതെ ബ്രിട്ടോയെ കുത്തി വീഴ്ത്തിയത്. നെഞ്ചും കരളും ഹൃദയവും ശ്വാസകോശവും എല്ലാം തുളച്ച് കത്തി നട്ടെല്ലിലേയ്ക്ക് ആഴ്ന്നിറങ്ങി.
മരണത്തിന്റെ പടിവാതിലിൽ ബ്രിട്ടോ തളർന്നു വീണു പിടച്ചു. പക്ഷെ മരണ സാഹചര്യങ്ങളെ അതിജീവിച്ചു. നാലു ചുവരുകൾക്കുള്ളിൽ പതിറ്റാണ്ടു നീണ്ട ചികിൽസകൾക്കൊടുവിൽ അരയ്ക്കു താഴോട്ടു തളർന്ന ശരീരവുമായി ബ്രിട്ടോ ഉയർത്തെഴുന്നേറ്റു. ജീവിതം ചക്രക്കസേരയിലേയ്ക്കു വലിച്ചെറിയപ്പെട്ടിട്ടും ഒട്ടും പതറാതെ വ്യക്തമായ ആശയതെളിമയോടും രാഷ്ട്രീയ ബോധ്യത്തോടെയുമായിരുന്നു ബ്രിട്ടോയുടെ ജീവിതം.
കേരളത്തിൽ ക്യാംപസ് രാഷ്ട്രീയത്തിന് ഓരോ ഇരകൾ പിറക്കുമ്പോഴും സൈമൺ ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷിയെ ഏവരും ഓർത്തു. വീൽചെയറിൽ മൂന്നര പതിറ്റാണ്ടിലേറെക്കാലം ബ്രിട്ടോ പിന്നിട്ടത് ഊർജ്വസ്വലത നഷ്ടപ്പെടുത്താതെ തിളങ്ങിനിൽക്കുന്ന രക്തനക്ഷത്രമായിട്ടായിരുന്നു. എഴുത്തിന്റെയും വായനയുടെയും യാത്രകളുടെയും ലോകത്ത് ബ്രിട്ടോ പുതിയ പാതകൾ കണ്ടെത്തി.
പത്തുവയസ്സുള്ളപ്പോൾ മുതൽ കഥകളെഴുതാൻ തുടങ്ങിയിരുന്നു. സത്യദാനം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്‌തി തുടങ്ങി പലതിലും കഥകൾ അച്ചടിച്ചുവന്നു. ബാല്യകാലം ചെലവഴിച്ച പോഞ്ഞിക്കരയിലെ വീടിന്റെ അയൽക്കാരനായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നൽകി. രണ്ടു നോവലുകൾ രചിച്ചു. എസ്എഫ്ഐ പ്രവർത്തകയായിരുന്ന സീന ഭാസ്‌കർ പിന്നീട് ബ്രിട്ടോയുടെ ഭാര്യയായി.
ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച എല്ലാ എസ് എഫ് ഐ പ്രവർത്തകർക്കും സൈമൺ ബ്രിട്ടോയുടെ ജീവിതം ഒരു പാഠമാണ്. പാർട്ടിക്ക് വേണ്ടി സമയം കളയുന്നവർക്ക് ബ്രിട്ടോയെ പോലെ ഒരു പാഠം മറ്റാരും പഠിപ്പിക്കാനില്ല.
രക്തത്തിൽ ചാലിച്ച ജീവിതമാണ് ബ്രിട്ടോയുടേത്. എന്നാൽ സമകാലിക മലയാളി ജീവിതത്തിൽ സി പി എമ്മിനെ സംബന്ധിച്ചടത്തോളം രക്തത്തിന് പച്ച വെള്ളത്തിൻ്റെ വിലയാണുള്ളതെന്ന് അവർ പലവട്ടം തെളിയിച്ചിരിക്കുന്നു. പാർട്ടിക്കും എസ് എഫ് ഐ ക്കും
ബ്രിട്ടോയെ പുല്ലുവിലയാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇത്.
എറണാകുളം മഹാരാജാസിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ അയാൾ ബ്രിട്ടോയുടെ ശിഷ്യനായിരുന്നു.അതു കൊണ്ടാണ് അഭിമന്യുവിൻ്റെ ഘാതകരെ പിടികൂടാതിരുന്നത്. സൈമൺ ബ്രിട്ടോയെ ജീവിതാന്ത്യം വരെ സഹായിച്ചിരുന്നത് അഭിമന്യുവാണ്. ബ്രിട്ടോയോടുള്ള വൈരാഗ്യം പിണറായി അഭിമന്യുവിനോട് തീർത്തു.
കേസ് അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. അതിപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ബ്രിട്ടോയുടെ ആത്മാവ്, അങ്ങനെയൊന്നുണ്ടെങ്കിൽ, അത് സി പി എമ്മിന് മാപ്പു നൽകട്ടെ.
https://www.facebook.com/Malayalivartha























