സൂര്യനെല്ലി കേസിൽ വനിതാ കമ്മീഷൻ ഇടപെടുന്നു ; മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി സിബി മാത്യൂസ് കുടുങ്ങുമോ

സൂര്യനെല്ലി കേസിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി സിബി മാത്യൂസിന് എതിരെ നൽകിയ പരാതി കേരള വനിത കമ്മീഷൻ പരിഗണിച്ചു. 2017 ജൂലൈയിൽ നൽകിയ പരാതിയാണ് ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ അമ്പരപ്പിലാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ.
2017 ജൂലൈ 6 നു നല്‍കിയ പരാതി സംബന്ധിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കെ.ഡബ്ല്യു.സിയില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. പരാതിയുമായി മുന്നോട്ടു പോകണമെങ്കില്‍ പത്തു ദിവസത്തിനകം വനിതാ കമ്മീഷനുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ പരാതി പരിഗണിച്ചതില്‍ ഇവർ സന്തുഷ്ടരാണ്.
2017 ജൂലൈയില്‍ എം.സി ജോസഫൈന്‍ അധ്യക്ഷയായിരുന്ന കാലത്താണ് പെണ്‍കുട്ടിയും കുടുംബവും വനിതാ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന പുസ്തകം എഴുതിയ ആള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ തിങ്കളാഴ്ച കെ.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ പി. സതീദേവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പെത്തിയപ്പോള്‍ ഇവര്‍ക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്.
മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി സിബി മാത്യൂസിന്റെ 2017 ൽ ഇറങ്ങിയ നിർഭയം’ എന്ന സർവീസ് സ്റ്റോറി പുസ്തകത്തിന്റെ പകർപ്പുകൾ പിൻവലിക്കണമെന്നും പുസ്തകത്തിന്റെ ഭാവി പതിപ്പുകളിൽ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചും അവരെക്കുറിച്ചുമുള്ള വ്യക്തിപരവും അനുചിതവുമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നായിരുന്നു അവരുടെ അപേക്ഷ. 1996 മുതൽ ഭയാനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് തങ്ങൾക്ക് കൂടുതൽ അപമാനമുണ്ടാക്കിയെന്നുമാണ് പരാതി നൽകിയത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഇപ്പോൾ 70 വയസ്സും. പെൺകുട്ടിയ്ക്ക് 41 വയസ്സും പ്രായമുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി എസ്. ധര്‍മരാജന് ജാമ്യം അനുവദിച്ചതിനെതിരായ അപ്പീല്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്'- കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
1996ലാണ് ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ അന്നത്തെ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്. 40 ദിവസത്തിനിടെ 45 പേർ ചേർന്ന് അവളെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
https://www.facebook.com/Malayalivartha























