ഭർത്താവിന്റെ സുഹൃത്തുമായി ഫോണിൽ സംസാരിച്ച ശേഷം യുവതിയുടെ ആത്മഹത്യ: മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തായത് സാമ്പത്തിക, കൊടുക്കല്‍ വാങ്ങലുകള്‍: യുവാവ് അറസ്റ്റിൽ

യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളമ്പുഴ മാലേത്ത് ശ്രീകാന്താണ് (31) അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരണ ദിവസം രാവിലെ യുവതിയും ശ്രീകാന്തും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നു എസ്‌എച്ച്‌ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
ബിനുകുമാറും ശ്രീകാന്തും ബിജെപി പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ്. തൃഷ്ണയും ശ്രീകാന്തുമായി വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം രാവിലെയും ഇവര്‍ തമ്മില്‍ വിളിച്ചിരുന്നതായി വ്യക്തമായി.
ഇവര്‍ തമ്മില്‍ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തൃഷ്ണയും ശ്രീകാന്തുമായുള്ള അടുപ്പം പരിധിവിട്ടതായിരുന്നെന്നും ഇവര്‍ തമ്മിലുള്ള പ്രണയത്തിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നതെന്നും പറയുന്നു. തൃഷ്ണയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ശ്രീകാന്തിനെ റിമാന്‍ഡുചെയ്തു.
https://www.facebook.com/Malayalivartha

























