Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കത്ത് വിവാദം പ്രതികൾ ക്രൈം ബ്രാഞ്ചിൻറെ കണ്ണിൽ നിന്നും മുങ്ങി

11 NOVEMBER 2022 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

           
കേരളത്തെ കലാപ കലുഷിതമാക്കി കൊണ്ടിരിക്കുന്ന കോര്‍പ്പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ പരാതിക്കാര്‍ കാണിക്കുന്ന അനാസ്ഥ പോലീസിനെയാണ് വട്ടം ചുറ്റിക്കുന്നത്. കത്ത് വ്യാജമെന്ന് പരാതി നല്കിയ മേയര്‍ ആര്യാരാജേന്ദ്രന്‍ കേസില്‍ മൊഴി നല്കിയിട്ടുണ്ട്. എന്നാല്‍ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം നേതാവിനായി ക്രൈംബ്രാഞ്ച് നെട്ടോട്ടമോടുകയാണ്. നേതാക്കളുടെ പിന്നാലെ പോലീസ് ജീപ്പും ഓടിച്ച് നടക്കേണ്ട അവസ്ഥയാണ് ക്രൈംബ്രാഞ്ചിന് ഇപ്പോള്‍ വന്നിരിക്കുന്നത്.
കോര്‍പ്പറേഷനിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാര്‍ശ കത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍ ഡിആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ബുധനാഴ്ച വൈകുന്നേരം  മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി രണ്ട് പേരും ഒഴിഞ്ഞുമാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നല്‍കുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നല്‍കിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാല്‍ ഉടന്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നല്‍കും. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്കണമെങ്കില്‍ ആനാവൂര്‍ നാഗപ്പന്റേയും ഡി.ആര്‍.അനിലിന്റെയും മൊഴി ആദ്യം രേഖപ്പെടുത്തണം.         ആ മൊഴിയുടെ അടസ്ഥാത്തിലാണ് മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടി വരുമോയെന്ന് ക്രൈംബ്രാഞ്ചിന് പരിശോധിക്കാന്‍.പരാതിക്കാര്‍ മൊഴി നല്കാനെത്താത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ഇതുവരെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിവാദ കത്തുമായി ബന്ധപ്പെട്ട് മേയര്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്.
കരാര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. മൊബൈല്‍ പരിശോധനയോട് അടക്കം സഹകരിക്കും. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ട്. എഫ്ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്നും മേയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജകത്ത് പ്രചരിക്കുന്നതില്‍ കോര്‍പ്പറേഷന് യാതൊരു പങ്കുമില്ല. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന അക്രമസമരം ന്യായീകരിക്കാവുന്നതല്ലെന്നാണ് മേയര്‍ പറയുന്നത്. ശരിക്കും കത്തിന്റെ ഉറവിടം കണ്ടെത്തുന്നതുവരെയെങ്കിലും പ്രതിപക്ഷത്തിന് ക്ഷമിക്കാവുന്നതേയുള്ളൂ. പോലീസ് എഫ് .ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നിലും ഗൂഡാലോചയുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ കേസ് എടുത്തതായി കണക്കാന്‍ കഴിയുകയുള്ളൂ. നേതാക്കളുടെ മൊഴി കിട്ടുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് ഡിജിപി യ്ക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്കുന്നത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസിനെ കുറിച്ചുള്ള തീരുമാനമുണ്ടാകുന്നത്. കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്നെഴുതിയ പ്ലക്കാര്‍ഡിനെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശത്തെയും മേയര്‍ വിമര്‍ശിച്ചു. മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകുമെന്നും മേയര്‍ പറഞ്ഞു. സമരം വ്യക്തഹത്യയിലേയ്ക്കാണ് നീങ്ങുന്നതെന്ന സൂചനയാണുള്ളത്.ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി കോര്‍പ്പറേഷനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മേയര്‍ പറയുന്നു.           വിവാദ കത്ത് കൊടുത്തിട്ടില്ലെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തില്‍ ചില സംശയങ്ങളുണ്ടെന്നും നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ലെന്നും മേയര്‍ പറഞ്ഞു.. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയപരാതിയുടെ അടിസ്ഥാത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്, കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്നായിരുന്നു ആരോപണം.  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 295 പേരുടെ നിയമനത്തിനായി തസ്തികയും ഒഴിവും സഹിതമാണ് കത്ത്. കൂടാതെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.എന്നല്‍ കത്ത് സിപിഎം അറിയാതെ വന്നതല്ലെന്നും ആരോപണമുയരുന്നുണ്ട്. എങ്കിലുംകോര്‍പ്പറേഷന്‍ ഓഫീസ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സംഘര്‍ഷ ഭരിതമാവുന്ന കാഴ്ചയാണുള്ളത്. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.           ReplyForward      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (41 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (50 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (54 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (57 minutes ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (1 hour ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends