ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സൈനികനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്: ബഹളമുണ്ടാക്കുന്നുവെന്ന് വിവരം കിട്ടി സ്ഥലത്തെത്തിയ പോലീസുകാരന് നേരെ അസഭ്യവർഷം

തിരുവനന്തപുരം കല്ലറയിൽ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സൈനികനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. തടയാൻ ശ്രമിച്ച പോലീസുകാരെ അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. കാലില്‍ മുറിവേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിയ ആള്‍ ബഹളമുണ്ടാക്കുന്നു എന്ന വിവരം കിട്ടി എത്തിയ പാങ്ങോട് സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് അസഭ്യവർഷം നടത്തിയത്.
ഭരതന്നൂര്‍ സ്വദേശി വൈശാഖാണ് അസഭ്യം വിളിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തു നിന്ന് മടങ്ങിയ പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് പട്ടാളക്കാരനെതിരെ കേസെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ വൈശാഖ് ചികിത്സതേടിയെത്തിയത്.
കാലിലെ മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിക്കിടെ സംഭവിച്ചതാണോ എന്ന ആശുപത്രി അധികൃതരുടെ ചോദ്യത്തെ തുടര്‍ന്ന് വൈശാഖ് പ്രകോപിതനാകുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാര്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് പൊലീസിന് നേരെ വൈശാഖിന്‍റെ അസഭ്യവര്‍ഷമുണ്ടായത്.
പ്രകോപിതനായ വൈശാഖ് പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസുകാര്‍ ജീപ്പ് എടുത്തുമടങ്ങി. പിന്നീട് സ്ഥലത്തുനിന്ന് മടങ്ങിയ വൈശാഖിനെ വഴിയില്‍ വച്ച് പൊലീസ് കൈകാണിച്ചു. വൈശാഖ് ബൈക്ക് നിര്‍ത്തിയില്ലെന്നും ഇതെ തുടര്‍ന്ന് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു എന്നുമാണ് പാങ്ങോട് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്.
https://www.facebook.com/Malayalivartha


























