റെക്കാർഡ് നേടാൻ നീന്തൽ പരിശീലകന്റ മകൾ: കൈകൾ വിലങ്ങിട്ട് ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്താൻ എത്തുന്നത് പതിനൊന്നുകാരി...

വേമ്പനാട് കായൽ നീന്തിക്കടക്കാൻ നീന്തൽ പരിശീലകന്റ മകളായ പതിനൊന്നുകാരി . കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയും നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകൾ ലയ ബി.നായരാണ് കൈകൾ വിലങ്ങിട്ട് ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തി കീഴടക്കാനെത്തുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ ക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് നാലര കിലോമീറ്റർ ദൂരം താണ്ടി ഈ കൊച്ചുമിടുക്കി നീന്തിക്കയറുന്നത്.
12ന് രാവിലെ 7.30 ന് അരൂർ എം എൽ എ ദലിമ ജോജോലയയുടെ കൈകളിൽ വിലങ്ങണിയിക്കും. രണ്ടു മണിക്കൂർ കഴിഞ്ഞ് 9.30 ഓടെ വൈക്കം കായലോര ബീച്ചിലെത്തും. മൂവാറ്റുപുഴയിൽ അഞ്ചു കിലോമീറ്റർ ദൂരം നീന്തിയും പഞ്ചായത്തു കുളത്തിൽ നിരന്തരം നീന്തി നേടിയ ആത്മവിശ്വാസത്തിന്റ കരുത്തിലാണ് കേരളത്തിലെ ഏറ്റവും ദൂരക്കൂടുതലുള്ള വേമ്പനാട്ടു കായൽ നീന്തിക്കടക്കാൻ ലയ എത്തുന്നത്.
കായലോര ബീച്ചിൽ കോട്ടയം എം പി തോമസ് ചാഴിക്കാടന്റ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ലയയെ ഉപഹാരം നൽകി സ്വീകരിക്കും. കുട്ടിയുടെ സുരക്ഷ മുൻ നിർത്തി അഞ്ചു മീറ്ററകലെ പിതാവും നീന്തൽ പരിശീലകനുമായ ബിജു തങ്കപ്പൻ , സഹ പരിശീലകൻ സജിത്ത് ടോം എന്നിവർ വള്ളത്തിൽ അനുഗമിക്കും. ഈ വർഷം ഇതിനകം ബിജു തങ്കപ്പൻ പരിശീലിപ്പിച്ച നാലു കുരുന്നുകൾ വേമ്പനാട്ടു കായൽ നീന്തിക്കടന്നു റെക്കാർഡ് നേടിയിരുന്നു.
https://www.facebook.com/Malayalivartha


























