എല്ലാം സ്വാഹാ...സർക്കാരിന്റെ കള്ളത്തരം പൊളിച്ചടുക്കി വിജിലൻസ്!മേയർ കടക്ക് പുറത്ത്!മേയറുടെ 'കത്തിന്' പിന്നിലാര്? വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി,പിന്‍വാതില്‍ നിയമനങ്ങളും പണിപ്പുരയിൽ!

കത്ത് വിവാദത്തിന്റെ പേരിൽ സംസ്ഥാനത്ത് വിമർശനങ്ങൾ രൂക്ഷമാകുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നേരത്തെ വന്ന നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു.
ഇതോടെയാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രൻെറയും, സ്റ്റാൻറിംഗ് കമ്മിററി ചെയർമാൻ ഡിആർ. അനിലിൻെറയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക. മാത്രമല്ല ഇതോടെ നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്.
മാത്രമല്ല രാജിവെക്കില്ലെന്ന ഉറച്ച തീരുമാനവുമായി മേയർ ആര്യ രാജേന്ദ്രൻ. കത്ത് വിവാദത്തിന്റെ പേരിൽ രാജി വെക്കില്ലെന്ന് മേയർ വ്യക്തമാക്കി. മാത്രമല്ല കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം തുടരുമെന്നും ആര്യ പറഞ്ഞു.
അതേസമയം മഹിളാ കോൺഗ്രസിന്റെ പെട്ടി പ്രതിഷേധത്തിനെതിരെ ആര്യ രാജേന്ദ്രൻ വിമർശനവും നടത്തി. മാനനഷ്ട കേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നാണ് മേയർ പറയുന്നത്. മാത്രമല്ല തന്റെ പരാതി വെറുതെ കൊടുത്തതല്ലെന്നും മേയർ പറഞ്ഞു. വെറുതെ കിടന്നോട്ടെ എന്ന് കരുതിയല്ല പരാതി നൽകിയതെന്നും.
സത്യം കണ്ടെത്തുമെന്നും കോടതി പറയുന്ന ഏത് അന്വേഷത്തിനും എതിരല്ലെന്നും ആര്യ പറഞ്ഞു. മാത്രമല്ല മേയറുടെ രാജി ആവിശ്യപ്പെട്ട് ഇന്നും നാഗസഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. സമരക്കാർക്കൊപ്പം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എത്തി. വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























