Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാര്യം കാണാന്‍ ഇപ്പോഴും ഞാന്‍ തന്നെ വേണം... സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്; അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്; ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്

11 NOVEMBER 2022 07:12 PM IST
മലയാളി വാര്‍ത്ത

കാര്യം കാണാന്‍ ഇപ്പോഴും ഞാന്‍ തന്നെ വേണം... സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്.

ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. തനിക്കെതിരെ സമരം നടത്തുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ഡിലെ പല ആവശ്യങ്ങള്‍ക്കായി തന്നെ സമീപിക്കുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. കോര്‍പ്പറേഷനിലെ നിയമനവിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മേയറുടെ പരാമര്‍ശം.

''ഭരണപരമായ കാര്യങ്ങളില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ കോര്‍പ്പറേഷനില്‍ എടുക്കുന്നുണ്ട്. അതില്‍ രസകരമായ കാര്യം എന്താണെന്ന് പറഞ്ഞാല്‍, ഇവിടെ സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്. എന്നാല്‍ അവരുടെ വാര്‍ഡുകളിലെ കാര്യങ്ങള്‍ നടത്താന്‍ കത്ത് ഒപ്പിടാന്‍ വേണ്ടി എന്റെയടുത്ത് വരുന്നുണ്ട്. ഒപ്പിട്ട് കൊടുക്കുന്നുമുണ്ട്.

അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം.'55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയാണ് ഞാന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്.

അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. നഗരസഭയുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സ്വഭാവികമായും മുന്നോട്ടു പോകും.ക്രൈംബ്രാഞ്ച് അന്വേഷണം പോസിറ്റീവായാണ് പോകുന്നത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.

ജനങ്ങളെ മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. എനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ െ്രെകംബ്രാഞ്ച് തയ്യാറായി. അതുപോലെ, നഗരസഭ ജീവനക്കാരും ഓഫിസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു മൊഴി നല്‍കിയിട്ടുണ്ട്. സമരം തുടരുമ്പോഴും വാര്‍ഡിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന കത്തുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്.

കോടതി എനിക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്ത് കൈപ്പറ്റിയിട്ടില്ല. അതില്‍ എന്തൊക്കെയാണു പരാമര്‍ശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിക്കണം. എന്റെ ഭാഗം കേള്‍ക്കണമെന്നു തീരുമാനിച്ച കോടതിയെ അഭിനന്ദിക്കുകയാണ്''. മേയര്‍ പറഞ്ഞു.

വറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയര്‍ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം, കത്ത് വിവാദത്തില്‍ കോര്‍പ്പറേഷനില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. വിഷയത്തില്‍ തുടര്‍ച്ചയായി അഞ്ചാംദിവസമാണ് പ്രതിഷേധം നടക്കുന്നത്. കോര്‍പറേഷന് പുറത്ത് യു ഡി എഫ് പ്രവര്‍ത്തകരും അകത്ത് യു ഡി എഫ് കൗണ്‍സിലര്‍മാരും ധര്‍ണ നടത്തുകയാണ്. ബി ജെ പി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഇന്നലെയും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. നഗരസഭാ ഓഫീസിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ വളപ്പില്‍ ചാടിക്കടന്ന് പ്രതിഷേകോട്ടയൊരുക്കുകയായിരുന്നു. കോണ്‍ഗ്രസ്,മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തന്നെ പ്രതിഷേധവുമായി കളം നിറഞ്ഞു.

 

ഒപ്പം ബി.ജെ.പി കൗണ്‍സിലര്‍മാരും യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയതോടെ നഗരസഭാ ഓഫീസിനു മുന്നിലെ നിരത്ത് നിശ്ചലമായി. പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സംഘര്‍ഷത്തിന് അയവു വന്നില്ല.ഈ സമയമെല്ലാം കനത്ത പൊലീസ് സുരക്ഷയില്‍ നഗരസഭയിലെ ഓഫീസ് മുറിയില്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ ഉണ്ടായിരുന്നു.

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നഗരസഭാ ഓഫീസിലേക്കു തളളിക്കയറാന്‍ ശ്രമിച്ചത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ നഗരസഭാ ഓഫീസില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എം.ആര്‍ ഗോപന്റെ നേതൃത്വത്തില്‍ പ്രകടനം ആരംഭിച്ചു.

ഓഫീസിലേയ്ക്ക് തളളിക്കയറാനുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.ഇതിനിടയില്‍ കോണ്‍ഗ്രസ് എം.പിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തറെ പൊലീസ് മര്‍ദ്ദിച്ചു.ജില്ലാ പ്രസിഡന്റ് ലക്ഷ്മി,ഭാരവാഹികളായ സുനിത വിജയന്‍,ബീന അജിത്ത്,സുശീല,ലീന,ദീപ അനില്‍ എന്നിവര്‍ക്കും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends