തീവ്ര ന്യൂനമര്‍ദ്ദം! സംസ്ഥാനത്ത് കനത്ത മഴ... 10 ജില്ലകളിൽ മുന്നറിയിപ്പ്! 14 ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

സംസ്ഥാനത്ത് മറ്റന്നാൾ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ഞായറാഴ്ച വരെ വ്യാപകമായി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിച്ചേക്കും.
നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഞായറാഴ്ച 9 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
നിലവിൽ തമിഴ്നാട് തീരത്തായുള്ള ശക്തി കൂടിയ ന്യൂനമർദ്ദം കേരളത്തിൽ കൂടി കടന്ന് പോകാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയോടെ ന്യൂനമർദ്ദം തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്തും. തുടർന്ന് ഇത് ഇത് കേരളാ തീരത്തേക്ക് സഞ്ചരിക്കും. ഇതാണ് മഴ ശക്തമാകാൻ സാഹചര്യമൊരുക്കുന്നത്. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതിനെ തുടർന്നാണ് കേരളത്തിൽ കനത്തത്. ശക്തി കൂടിയ ന്യുനമർദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് - പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പെട്ട് ജില്ലകളിൽ ഇന്നു റെഡ് അലർട്ടും ചെന്നൈ, ചെങ്കൽപെട്ട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട്, റാണിപ്പെട്ട്, വെല്ലൂർ എന്നീ 6 ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
തുടർന്ന് 14 ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണു മേഖലാ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് അടുത്തതോടെ ഇന്നലെ വൈകിട്ട് മുതൽ ശക്തമായ മഴയാണു ലഭിക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ 5,093 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 169 എണ്ണം ചെന്നൈയിലാണ്. വടക്കന്‍ ചെന്നൈയിലെ പുളിയന്തോപ്പില്‍ വലിയ വെള്ളക്കെട്ടാണ്. ആളുകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വെള്ളം ഒഴുക്കികളയാന്‍ 879 ഡ്രെയിനേജ് പമ്പുകള്‍ നഗരത്തില്‍ സ്ഥാപിച്ചു. 60 ഉദ്യോഗസ്ഥരേയും മേല്‍നോട്ട ചുമതല ഏല്പിപ്പിച്ചിട്ടുണ്ട്. 2000 ഓളം രക്ഷാപ്രവര്‍ത്തകരേയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, റാണിപേട്ട്, വെല്ലൂര്‍, സേലം, നാമക്കല്‍, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, രാമനാഥപുരം എന്നീ ജില്ലകളിലാണ് അവധി നല്‍കിയിരിക്കുന്നത്.
തിരുവള്ളൂര്‍, കാഞ്ചിപുരം, റാണിപേട്ട് എന്നീ ജില്ലകളില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചെന്നൈ, ചെങ്കല്‍പേട്ട്, വില്ലുപുരം, കള്ളക്കുറിച്ചി തുടങ്ങി ജില്ലകളില്‍ ശക്തമായ മഴ മുതല്‍ അതി തീവ്രവമായ മഴവരെ പ്രവചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























