കോട്ടയം ആർപ്പൂക്കരയിലെ സ്വയം തൊഴിൽ സംരംഭം പൂട്ടിക്കാൻ രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നതായായി പരാതി; മാലിന്യ പ്രശ്നമുണ്ടെന്ന വ്യാജ പരാതികൾ ഉന്നയിച്ചാണ് ഫാക്ടറി പൂട്ടിക്കാൻ ശ്രമം നടത്തുന്നത്; വ്യവസായ മന്ത്രി പി രാജീവിനടക്കം പരാതി നൽകി ദമ്പതികൾ

കോട്ടയം ആർപ്പൂക്കരയിലെ സ്വയം തൊഴിൽ സംരംഭം പൂട്ടിക്കാൻ രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നതായായി പരാതി ഉയർന്നിരിക്കുകയാണ് . മാലിന്യ പ്രശ്നമുണ്ടെന്ന വ്യാജ പരാതികൾ ഉന്നയിച്ചാണ് ഫാക്ടറി പൂട്ടിക്കാൻ ശ്രമം നടത്തുന്നത്. 32 വർഷമായി വില്ലൂന്നിയിൽ പ്രവർത്തിക്കുന്ന റോയൽ ഫർണിച്ചറിനെതിരെയാണ് വ്യാജ പരാതി ഉയർന്നിരിക്കുന്നത്.
1989 ആരംഭിച്ചതാണ് ആർപ്പൂക്കര വില്ലൂന്നിയിലുള്ള റോയൽ ഫർണിച്ചർ. വില്ലൂന്നി സ്വദേശിയായ മഞ്ചൂ റോയ് എന്ന വനിതയാണ് സ്ഥാപനം ഇപ്പോൾ നടത്തുന്നത്. സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം, വലിയ നിലയിൽ വികസിക്കുകയും ചെയ്തു. നിലവിൽ രണ്ട് വീട്ടുപകരണ നിർമ്മാണ യൂണിറ്റുകൾ ഇവർക്ക് ഉണ്ട്. എന്നാൽ അടുത്തിടെയായി ചിലർ സ്ഥാപനം പൂട്ടിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നാണ് വനിത സംരംഭകയും ഭർത്താവും പറയുന്നത്.
ഇതിന് പിന്നീൽ ചില രാഷ്ട്രീയ നേതാക്കളുണ്ടെന്നും നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപനം പൂട്ടിക്കാൻ പരാതി നല്കുന്നുവെന്നുമാണ് ആരോപണം. ആർപ്പൂക്കരയിൽ രണ്ടു നിർമ്മാണ യൂണിറ്റുകളാണ് ഇവരുടെ ഉടമസ്ഥതയിലുള്ള റോയൽ ഫർണ്ണിച്ചറിന് ഉള്ളത്. ഈ യൂണിറ്റുകളിൽ അലമാരി, മേശ, കസേര തുടങ്ങിയവയുടെ നിർമ്മാണമാണ് നടക്കുന്നത്.
എല്ലാം പരമ്പരാഗത രീതിയിലുള്ള നിർമ്മാണമാണ് നടക്കുന്നതും. വ്യവസായ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും അനുമതിയോടു കൂടിയാണ് സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നതും. ഇതിനിടെയാണ് ഇപ്പോൾ സ്ഥാപനത്തിനെതിരെ വ്യാജ പരാതി നൽകി ഒരു വ്യക്തി പക പോക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വീട്ടുപകരണങ്ങളുടെ നിർമ്മാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. അതും പരമ്പരാഗത രീതിയിലുള്ള നിർമ്മാണ രീതിയാണ് പിന്തുടരുന്നതും വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം നിരവധി പേർക്ക് ജോലിയും നല്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നാണ് സമീപ വാസികളും പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർപ്പുക്കര പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി പരിശോധന നടത്തിയതാണ്. എന്നാൽ പരാതിയിൽ പറയുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. സ്ഥിരമായി സ്ഥാപനം പൂട്ടിക്കാൻ നീക്കം ശ്രമം നടക്കുന്നതോടെ വ്യവസായ മന്ത്രി പി രാജീവിനടക്കം പരാതി നൽകിയിരിക്കുയാണ് ഈ ദമ്പതികൾ.
https://www.facebook.com/Malayalivartha

























