തൃശ്ശൂരിൽ യൂണിഫോം അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ് വിധിച്ച് കോടതി

തൃശ്ശൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് ശിക്ഷ വിധിച്ച് കോടതി. യൂണിഫോം തയ്ക്കുന്നതിന് അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
മാത്രമല്ല ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കാളിദാസ നഗര്‍ സ്വദേശി രാജനെയാണ് ശിക്ഷിച്ചത്. കൂടാതെ കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
അതേസമയം 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാൽ കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതി വിലയിരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha