ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടി ഗവർണർ; ഈ നടപടി ചോദ്യം ചെയ്ത് ഗവർണർക്കെതിരായ ഹർജി ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതി തള്ളി

ഗവർണർക്കെതിരെയുള്ള നീക്കങ്ങൾക്ക് വമ്പൻ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ് . അത്തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിക്കുന്നത് . ഇപ്പോൾ വീണ്ടും ഒരു തിരിച്ചടി സംഭവിച്ചിരിക്കുകയാണ് ഗവർണർക്കെതിരായ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത് ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടുന്നതിന് എതിരെയായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെയായിരുന്നു ഡിവിഷൻ ബെഞ്ചു തള്ളി കളഞ്ഞത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ അനന്തമായി വൈകുന്നതിനെ ചോദ്യം ചെയ്ത് ആലുവ പൂക്കാട്ടുപടി സ്വദേശി അഡ്വ. പി.വി ജീവേഷ് ആണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത് . ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചത് . ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും അനന്തമായി ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ദിവസവും ഒരു തിരിച്ചടി നേരിട്ടിരുന്നു. കെടിയു താൽക്കാലിക വി.സി.യായി ഡോ. സിസ തോമസിനെ ചാൻസലറായ ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു. കെടിയു താൽക്കാലിക വി.സി സ്ഥാനത്ത് ഡോക്ടർ സിസ തോമസിനെ തുടരാം എന്ന് നിർണ്ണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നിർണ്ണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ വിധി.
https://www.facebook.com/Malayalivartha
























