ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ആയില്ലല്ലോ? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; സുരക്ഷാ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; വിഴിഞ്ഞത്ത് മുട്ടുമടക്കി സർക്കാർ; സംഘർഷം ഒഴിവാക്കാൻ കഴിയുന്നത് എല്ലാം ചെയ്തു; ബിഷപ്പിനെ പ്രതിയാക്കി; വെടിവെപ്പ് നടന്നിരുന്നെങ്കിൽ നൂറുകണക്കിന് പേർ മരിക്കുമായിരുന്നുവെന്ന് സർക്കാർ

വിഴിഞ്ഞത്ത് ഒടുവിൽ മുട്ടുമടക്കി സർക്കാർ...സമരം നിയന്ത്രിക്കാൻ ആകില്ല..... സുരക്ഷാ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. കുറച്ചധികം ദിവസമായി വിഴിഞ്ഞത്ത് സമരം നടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ സമരം കാരണം പോർട്ട് നിർമ്മാണം പാതിവഴിയിൽ ആണ്. സർക്കാർ സുരക്ഷ ഒരുക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പദ്ധതി പ്രദേശം കേന്ദ്രസേന ഏറ്റെടുക്കണം എന്നാണ് അദാനി ആവശ്യപ്പെട്ടിരിക്കുന്നത് . പോലീസ് അന്വേഷണം പ്രഹസനം എന്നും അദാനി ഗ്രൂപ്പ് ആരോപണം ഉന്നയിച്ചിരുന്നു. സർക്കാരിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്രസേനയെ അവിടത്തെ സംരക്ഷണം ഏൽപ്പിക്കാം എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പക്ഷേ കേന്ദ്രത്തെ ഈ വിഷയം ഏൽപ്പിക്കുന്നത് സർക്കാർ തുടക്കം മുതൽ എതിർത്തിരുന്നു. കേന്ദ്രത്തെ വിളിക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലായിരുന്നു സർക്കാർ ഇത്രയും കാലം.
പക്ഷേ കഴിഞ്ഞ ദിവസങ്ങൾ അവിടെ സ്ഥിതി രൂക്ഷമായിരുന്നു പോലീസ് സ്റ്റേഷൻ ആക്രമണം എന്ന തരത്തിൽ വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഇപ്പോൾ ഇതാ സുരക്ഷാ കേന്ദ്രസേന ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ് മാത്രമല്ല ഹൈക്കോടതി ചില വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ആയില്ലല്ലോ എന്ന വിമർശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത് പോലീസിന് പറ്റുന്നില്ല.
പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും കോടതി ചോദിക്കുകയുണ്ടായി.എന്നാൽ സർക്കാരിന്റെ മറുപടി ഇങ്ങനെയായിരുന്നു കേസ് എടുത്തു അഞ്ചു പേർ അറസ്റ്റ് ചെയ്തുവെന്ന വാദത്തിലാണ് സർക്കാർ . സംഘർഷം ഒഴിവാക്കാൻ കഴിയുന്നത് എല്ലാം ചെയ്തിരുന്നുവെന്ന് സർക്കാർ പറഞ്ഞു. ബിഷപ്പിനെ പ്രതിയാക്കി എന്നും സർക്കാർ മറുപടി പറഞ്ഞിരിക്കുകയാണ്. വെടിവെപ്പ് നടന്നിരുന്നെങ്കിൽ നൂറുകണക്കിന് പേർ മരിക്കുമായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. വെടിവയ്പ്പ് ഒഴികെ ബാക്കി എല്ലാ പ്രതിരോധം നടപടികളും സ്വീകരിച്ചു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്
ഏറ്റവുമൊടുവിലായി സുരക്ഷാ കേന്ദ്രസേന ഏൽപ്പിക്കുന്നതിൽ വിരോധമില്ല എന്ന് സർക്കാർ പറഞ്ഞിരിക്കുകയാണ് ഹൈക്കോടതിയിൽ . സംസ്ഥാനം നിർണായകമായ തീരുമാനം തന്നെയാണ് ഈ ഒരു വിഷയത്തിൽ എടുത്തിരിക്കുന്നത്. വൈദികർ അടക്കമുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















