ഹൈക്കോടതിയില്‍ ഒറ്റയ്ക്ക് പൊരുതിയ മനസ്സ്.

ഇതൊരു പ്രതികാരത്തിന്റെ കഥയാണ്. അഭിഭാഷകരെല്ലാം ഒരു കന്യാസത്രീയുടെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താന്‍ തയ്യാറാകാതെ ഒഴിഞ്ഞ ു മാറിയപ്പോള്‍ സ്വയം കേസ് വാദിച്ച വനിതയുടെ പ്രതികാരത്തിന്റെ വിജയമാണിത്. നിയമപരിജ്ഞാനമില്ലാത്തതിരിന്നിട്ടും പരമോന്ന്ത നീതിപീഠത്തിന് മുന്നില്‍ കന്യാസത്രീയുടെ വേഷത്തില്‍ നീതി നിഷേധിക്കപ്പെട്ട വനിതുയടെ ശ്ബ്ദമായി മാറിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അഭിഭാഷകയാകാന്‍ പഠിക്കുന്നു.
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നു കൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ ്
കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ തുറന്നെഴുതിയിരുന്നു. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥയിലൂടെ അവര്‍ ഉറക്കെ പ്രഖ്യാപിച്ചു.
കാറ്റും വെളിച്ചവും പ്രവേശിക്കുന്ന കന്യാസ്ത്രീമഠങ്ങളുടെ അന്തപ്പുരങ്ങളിലാണ് എന്റെ പ്രതീക്ഷകള്‍ നട്ടുവളര്‍ത്തുന്നത്. സ്വാതന്ത്ര്യവും ജ്ഞാനവുമുള്ള സാമൂഹികസേവനസന്നദ്ധരായ സ്ത്രീകളുടെ സഞ്ചയം മഠാന്തരത്തില്‍ ഞാന്‍ കാണുന്നു. പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്ന് ഞാന്‍ കരുതുന്നു.
ക്രൈസ്തവ സന്ന്യസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ അനുസരണവും ബ്രഹ്മചര്യവും ദാരിദ്ര്യവും ആത്മീയഊര്‍ജ്ജത്തില്‍ പ്രതിഫലിക്കപ്പെടുന്ന സുവിശേഷസമൂഹം രൂപപ്പെട്ടുവരുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
കത്തോലിക്ക സഭയിലെ അനീതികള്‍ക്കെതിരെ നിര്‍ഭയമായി പോരാടുന്ന സിസ്റ്റര്‍ ലൂസി അല്‍പം പഠനത്തിരക്കിലാണ്. കന്യാസ്ത്രീ വേഷത്തില്‍ നിന്നിറങ്ങി പാന്റ്സും ഷര്‍ട്ടും സ്ലീവ്‌ലെസ് ജാക്കറ്റും അണിഞ്ഞ് നിയമപഠനത്തിലേക്കാണ് സിസ്റ്റര്‍ ചുവടുവെച്ചിരിക്കുന്നത്.
എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ എല്‍.എല്‍.ബി ക്ലാസ്സില്‍ ഇരിക്കുമ്പോഴും ഉള്ളില്‍ തന്റെ പോരാട്ടത്തിന് ഈ പഠനം ഊര്‍ജ്ജമേകുമെന്ന ചിന്തയാണ്. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നേരിട്ട് വാദിച്ച അനുഭവവും പഠനം തുടരാന്‍ കാരണമായി.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മൈസൂരിലെ ജെ.ജെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും അമ്മയുടെ അസുഖത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചിരുന്നു. വീണ്ടും നിയമപഠനമെന്ന ആഗ്രഹം സഫലമാകുന്ന സന്തോഷത്തിലാണ് സിസ്റ്റര്‍.
വര്‍ഷങ്ങളായി വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടും സിസ്റ്റര്‍ ലൂസിയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹപാഠികള്‍ക്കായില്ല. പിന്നീട് ആളെ തിരിച്ചറിഞ്ഞപ്പോഴേക്കും സിസ്റ്ററിന് ലഭിച്ചത് വിഐപി പരിവേഷം. പരിചയപ്പെടാന്‍ മറ്റ് ക്ലാസുകളില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥികളെത്തി.
മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്സിന് എന്‍ട്രന്‍സ് എഴുതിയാണ് സിസ്റ്റര്‍ ലൂസി പ്രവേശനം ഉറപ്പാക്കിയത്. എന്നാല്‍ പഠനത്തിനായി വയനാട് കാരയ്ക്കാമല ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതിന് കാത്തുനില്‍ക്കാതെ വിവരങ്ങള്‍ എഴുതി മഠത്തിലെ വാതിലില്‍ ഒട്ടിച്ച് വെച്ച് സിസ്റ്റര്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. പഠനം കഴിയുന്നത് വരെ കോളേജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കാനാണ് തീരുമാനം.
1989ല്‍ ബി.എസ്സി മാത്സ് ബിരുദധാരിയായ സിസ്റ്റര്‍ ലൂസി ബിഎഡ് എടുത്ത ശേഷം അധ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. നിലവില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്.ഡബ്ലു കോഴ്സും
സഭാവിരുദ്ധ നിലപാടുകളെ തുടര്‍ന്ന് മഠത്തില്‍ നിന്നും പുറത്താക്കിയതും , ഒറ്റയ്ക്ക് കേസ് വാദിച്ചതും ബിഷപ്പിന്റെയും മറ്റ് പുരോഹിതന്മാരുടെയും അസാന്‍മാര്‍്ഗ്ഗിക ജീവിതത്തെ കുടഞ്ഞ് പുറത്തേയ്‌ക്കെറിഞ്ഞഥും സിസ്റ്റര്‍ ലൂസിയുടെ സ്ത്രീവിമോചനത്തിന്റെ ഭാഗമാത്രം.
ഫാദര്‍ ഫ്രാങ്കോമുളയ്ക്കലിനെതിരായ കേസില്‍ മൊഴി നല്കിയതും അദ്ദേഹത്തിന്റെയും മറ്റ് പുരേഹിതന്‍മാരുടെയും പ്രവൃത്തികള്‍ പുറത്തു കൊണ്ടു വന്നു. ക്രിസ്തീയ സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും വളരെ വലിയ അവഹേളനങ്ങളുണ്ടായിട്ടും അവര്‍ സധൈര്യം പോരാടി. അവസാനം താമസസ്ഥലം സ്വന്തമാക്കാന്‍ വേണ്ടി പോലും കോടതി കയറേണ്ടി വന്നു.
https://www.facebook.com/Malayalivartha






















