ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ

ഇതുവരെ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളും അമേരിക്കൻ സ്ഥാപനങ്ങളും മാത്രം ലക്ഷ്യമിട്ടിരുന്ന ഇറാൻ, യുദ്ധത്തിന്റെ അടുത്ത പടി കടന്ന്, ഗൾഫിന്റെ ഊർജ മേഖലയെ വ്യാപകമായി ആക്രമിക്കാൻ തുടങ്ങി.
ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ വ്യോമാക്രമണങ്ങളാണ് ഇറാൻ ഇന്ന് നടത്തിയത്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങളിൽ വ്യാപക ഡ്രോണാക്രമണവും തീപിടിത്തവുമുണ്ടായി. യു.എ.ഇയിലെ അബുദാബിയിലെ ബൊറൂഷ് പെട്രോകെമിക്കൽസ് പ്ലാന്റിലും ബഹ്രൈനിൽ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്‌കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും തീപിടിത്തം നാശംവിതച്ചു.
കുവൈത്തിലും യുഎഇയിലും ബഹ്റൈനിലും എണ്ണപ്പാടങ്ങളും ഊർജ ഉൽപാദന പ്ലാന്റുകളും ആക്രമിക്കപ്പെട്ടു. കുവൈത്തിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. ഇന്നലത്തെ ആക്രമണങ്ങളിൽ ആർക്കും പരുക്കില്ല, എന്നാൽ കെട്ടിടങ്ങൾക്കും പ്ലാന്റുകൾക്കും വ്യാപക നാശനഷ്ടങ്ങൾ നേരിട്ടു
യു.എ.ഇയിലെ ഷാർജ ഭരണകൂടത്തിൻ കീഴിലുള്ള ഖോർഫക്കാ തുറമുഖത്തിലേക്ക് ഇറാൻ സൈന്യം ആക്രമിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം ഷാർജ തുറമുഖ അധികൃതർ സ്ഥിരീകരിച്ചു. തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിന് സമീപം മിസൈൽ വന്നു പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളിൽ ഉൽപാദനം പൂർണമായും നിലച്ചു. ആളിപ്പടർന്ന തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. ഇറാനിലെ ജനങ്ങൾക്കു മേൽ ആക്രമണം തുടർന്നാൽ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സാമ്പത്തിക താൽപര്യ മേഖലകളെ നശിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. കുവൈത്തിലെ നാഷനൽ പെട്രോളിയം കമ്പനി, പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ വലിയ തീപിടിത്തമുണ്ടായി. കെട്ടിടങ്ങളും ഉപകരണങ്ങളും നശിച്ചതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. കുവൈത്തിലെ ഷുവെയ്ക്ക് മേഖലയിൽ കുവൈത്ത് പെട്രോളിയം കോർപേഷന്റെ എണ്ണപ്പാടത്തിനു നേരെയും ആക്രമണമുണ്ടായി. തീ ആളിപ്പടർന്നു. കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. എണ്ണപ്പാടവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് മുഴുവൻ പേരെയും ഒഴിപ്പിച്ചു. കുവൈത്തിന്റെ വൈദ്യുതി നിലയത്തിനു നേരെയും കുടിവെള്ള ശുചീകരണ പ്ലാന്റിനു നേരെയും ആക്രമണമുണ്ടായി.
വൈദ്യുതി നിലയത്തിലെ രണ്ടു വൈദ്യുതി ഉൽപാദന പ്ലാന്റുകളുടെ പ്രവർത്തനം നിർത്തി. വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടതോടെയാണ് കുവൈത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബഹ്റൈനിലെ ഗൾഫ് പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയാണ് ആക്രമിക്കപ്പെട്ടത്. വ്യാപക നാശനഷ്ടമുണ്ടായി. ആർക്കും പരുക്കില്ല. ഇന്നലെ 13 ഡ്രോണുകളാണ് ബഹ്റൈനിൽ ആക്രമണം നടത്തിയത്. അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽസ് ഫാക്ടറിക്കു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു തീപിടിത്തമുണ്ടായി. ഫാക്ടറിയിലെ ഉൽപാദനം നിർത്തിവച്ചു. 9 ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലും 50 ഡ്രോണുകളുമാണ് ഇന്നലെ യുഎഇക്കു നേരെ ആക്രമണം നടത്തിയത്. ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ തുറമുഖത്തിനു നേരെയും ആക്രമണമുണ്ടായി. ആർക്കും പരുക്കില്ല.
സംഘർഷം വ്യാപിക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഇറാനുമായി ചർച്ച നടത്തി. ചരക്കു കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് സാധ്യമായ മാർഗങ്ങളാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ മുഖ്യ വിഷയം. എന്നാൽ, ചർച്ചയിൽ എന്തെങ്കിലും തീരുമാനം എടുത്തതു സംബന്ധിച്ചു വിവരങ്ങളില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫിലെ എണ്ണപ്പാടങ്ങളും ശുചീകരണശാലകളും ആക്രമിക്കപ്പെടുന്നതിൽ എണ്ണ ഉൽപാദക രാഷ്ട്രങ്ങൾ (ഒപെക് പ്ലസ്) ആശങ്ക അറിയിച്ചു. നാശനഷ്ടം നേരിടുന്ന ഈ പ്ലാന്റുകളുടെ പുനർ നിർമാണം ചെലവേറിയതും ഒരുപാടു വർഷങ്ങൾ വേണ്ടി വരുന്നതുമാണ്. എണ്ണ വിതരണത്തെ ഇതു ഗുരുതരമായി ബാധിക്കും. ലോകത്തെ ഊർജ വിതരണം സുഗമമാക്കണമെങ്കിൽ സമുദ്ര പാതകങ്ങൾ സുരക്ഷിതവും തടസ്സമില്ലാത്തതുമാകണമെന്നും ഒപെക് പ്ലസ് പ്രസ്താവിച്ചു
https://www.facebook.com/Malayalivartha






















