നിയമസഭാ സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങും; ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവർണറും സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

നേരത്തെ അറിയിച്ചത് പോലെ ലെജിസ്ലേറ്റീവ് അസംബ്ലി തിങ്കളാഴ്ച ചേരുകയാണ്. ഒരുപാട് വിഷയങ്ങൾ നിലനിൽക്കവേയാണ് ലെജിസ്ലേറ്റീവ് അസംബ്ലി ചേരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല ഇത്തവണ എല്ലാവരും ഉറ്റു നോക്കുന്ന പ്രധാന കാര്യം ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവർണറും സ്വീകരിക്കുന്ന നിലപാട് എന്താണ് എന്നതാണ്. ഏത് രീതിയിലായിരിക്കും മന്ത്രി കെ.എൻ.ബാലഗോപാലിനോട് പെരുമാറുക എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചാണ് ബാലഗോപാലിനെതിരെ തിരിഞ്ഞത്. ഈ വിഷയത്തിൽ കോൺസ്റ്റിട്യുഷൻ കൃത്യമായ നടപടി കൈകൊള്ളുമെന്നാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി അയച്ചത്. ഉടനെ ആ നിർദേശം തള്ളി മുഖ്യമന്ത്രി മറുപടി കൊടുത്തു . തന്റെ അപ്രീതി കിട്ടുന്ന മന്ത്രിയെ പുറത്താക്കണമെന്നു ഗവർണർക്ക് മുഖ്യമന്ത്രിയോടു നിർദേശിക്കാനുള്ള അവസരമുണ്ട് . പക്ഷേ അദ്ദേഹം ക്യാബിനറ്റിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാൻ മുഖ്യമന്ത്രിക്കെ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
പ്രീതി നഷ്ടപ്പെട്ടെങ്കിലും ബാലഗോപാലിനെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്നും അതു മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ഗവർണർ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി തനിക്കെതിരെ പറഞ്ഞതു കൊണ്ടല്ല, രാജ്യത്തിന്റെ ഐക്യത്തിനു ചേരാത്ത കാര്യം പറഞ്ഞതു കൊണ്ടാണ് പ്രീതി പിൻവലിച്ചത് എന്നാണ് പറയുന്നത്. യുപിയിലുള്ള ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ രീതി മനസ്സിലാകില്ലെന്നു കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ആ പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ് എന്നും ഗവർണർ ചോദിച്ചിരുന്നു .
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിലേക്കു പോയ ഗവർണർ ലെജിസ്ലേറ്റീവ് തുടങ്ങുന്ന തിങ്കളാഴ്ചയേ തിരുവനന്തപുരത്തു തിരിച്ച് വരൂള്ളു. ഇപ്പോഴത്തെ സമ്മേളനം ജനുവരിയിലേക്കു തുടരുമോ ഇല്ലയോ എന്നറിയില്ല. അങ്ങനെ നീണ്ടു പോയാലും ഇല്ലെങ്കിലും അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് അടുത്ത വർഷം ആദ്യം ധനമന്ത്രി അവതരിപ്പിക്കണം. ധനമന്ത്രി അവതരിപ്പിക്കുന്ന ധനബിൽ, ധനവിനിയോഗ ബില്ലുകൾ, ഉപധനാഭ്യർഥനയുടെ ധനവിനിയോഗ ബില്ലുകൾ എന്നിവ ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കുക എന്നതും പ്രധാനമാണ്.
https://www.facebook.com/Malayalivartha
























