മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ്; ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്ത്; പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് നീക്കം

സാമ്പത്തിക ബാധ്യത രൂക്ഷമായി നേരിടുന്നുണ്ട് സംസ്ഥാനം. ഇതിനിടയിൽ സർക്കാർ നടത്തുന്ന പല കാര്യങ്ങളും വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു വിവരം കൂടെ പുറത്ത് വരികയാണ്. അതായത് മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ ഒരുങ്ങുകയാണ്. ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിക്കിയിരിക്കുകയാണ്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത് ആദ്യമാണ് .
പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് പുതിയ നീക്കം നടത്തുന്നത്. ചില വിവദങ്ങൾ നിലനിൽക്കവെയാണ് ഇതരത്തിൽ ഒരു നീക്കം നടക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു കണക്ക് പുറത്ത്‌വന്നിരുന്നു. ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.
ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് ഇൗ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സർക്കാരിൽ നിന്ന് ഇൗ തുക ലണ്ടൻ ഹൈക്കമ്മിഷൻ കൈപ്പറ്റി.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, പി.രാജീവ്, വീണാ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമൻ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്.
.
https://www.facebook.com/Malayalivartha
























