കുഫോസ് സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട വിസി റിജി ജോണിന് വേണ്ടി നിർണായകമായ നീക്കം; കുഫോസിൽ അടിയന്തര ഗവേണിംഗ് കൗൺസിൽ; ലക്ഷങ്ങൾ മുടക്കി വക്കീലിനെ എത്തിക്കാൻ പദ്ധതി

കുഫോസ് സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട വിസി റിജി ജോണിന് വേണ്ടി നിർണായകമായ നീക്കം നടക്കുകയാണ് . കുഫോസിൽ അടിയന്തര ഗവേണിംഗ് കൗൺസിൽ നടക്കുകയാണ്. ലക്ഷങ്ങൾ മുടക്കി വക്കീലിനെ എത്തിക്കാൻ ഒരുങ്ങുകയാണ് കുഫോസ്. സുപ്രീംകോടതിയിൽ സീനിയർ വക്കീലിനെ നിയോഗിക്കുന്നത് അജണ്ട എന്നാണ് പുറത്ത് വരുന്ന വിവരം. എന്തായാലും ഈ കേസിലും അപ്പീൽ പോകുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കുഫോസ് വിസി നിയമനം റദ്ദാക്കുകയായിരുന്നു കോടതി. വളരെ നിർണായകമായ ഇടപെടൽ തന്നെയാണ് ഈ കേസിൽ ഹൈക്കോടതി നടത്തിയത്. ചട്ട പ്രകാരമല്ല റിജി ജോണിനെ 20021 ൽ സെർച്ച് കമ്മിറ്റി നിയമിച്ചത് എന്ന് ഹൈക്കോടതി കണ്ടെത്തി. പുതിയ സെർച്ച് കമ്മിറ്റി കൂടി പുതിയ ആളെ കണ്ടെത്തണമെന്ന് നിർദ്ദേശവും ഹൈക്കോടതി നൽകിയിരുന്നു.
ഡോക്ടർ കെ കെ വിജയൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഈ വിഷയത്തിൽ ഹർജി സമർപ്പിച്ചത്. മൂന്നു കാര്യങ്ങൾ ആയിരുന്നു ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. സെർച്ച് കമ്മിറ്റിയിൽ ആവശ്യമായ അക്കാദമിക യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ ആരോപണം. രണ്ടാമത്തെ ആരോപണം സെർച്ച് കമ്മിറ്റി ഒരു ഒറ്റ പേര് മാത്രമേ മുന്നോട്ടു വച്ചുള്ളൂ എന്നതാണ്.
9 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ട് ഒരൊറ്റ പേര് മാത്രമേ നിർദ്ദേശിച്ചുള്ളൂ അപ്പോൾ ഗവർണർക്ക് തീരുമാനമെടുക്കാൻ പറ്റാതെ ആയിപ്പോയി. യോഗ്യത ആർക്ക് എന്ന് ഗവർണർക്ക് മുന്നിൽ ഒരൊറ്റ പേരെ എത്തിച്ചുള്ളൂ. യുജിസി ചട്ടപ്രകാരം ഒരു തെറ്റാണ് . ഒരു പാനലിനെ വയ്ക്കണം എന്നുണ്ട് പക്ഷേ അത് വെച്ചിട്ടില്ല. മൂന്നാമത്തെ ആരോപണം പി എച്ച് ടി കാലാവധി കൂടി അധ്യാപന കാലയളവായിട്ട് കണക്കാക്കിയാണ് അദ്ദേഹത്തതിന് നിയമനം നൽകിയത്. ഇതും തെറ്റായ തീരുമാനം ഈ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചാണ് പരാതി കോടതിയിലേക്ക് പോയത് .
https://www.facebook.com/Malayalivartha
























