വിഴിഞ്ഞത്ത് കേന്ദ്ര സേന ഇറങ്ങേണ്ട ആവശ്യമില്ല; വിവാദം നല്ല രീതിയിൽ അല്ല പോകുന്നത്; എഫ്ഐആര്‍ വേണ്ടായിരുന്നു; മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശ വിരുദ്ധരോ അല്ല; തുറന്നടിച്ച് ശശി തരൂർ എം പി

വിഴിഞ്ഞത്ത് കേന്ദ്രസേന ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ കേന്ദ്രസേനയെ ഇറക്കാൻ സമ്മതം അറിയിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ നിലപാട് കൂടെ പുറത്ത് വന്നാൽ വിഴിഞ്ഞത്തേക്ക് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കുതിച്ചെത്തും. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് കേന്ദ്ര സേന ഇറങ്ങേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു .
വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആര്‍ വേണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശ വിരുദ്ധർ അല്ലെന്നും ശശി തരൂര്‍ എംപി തുറന്നടിക്കുകയും ചെയ്തു. വിഴിഞ്ഞം വിഷയത്തിൽ വളരെ നിർണായകമായ പ്രതികരണം തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം.
അതേസമയം സുരക്ഷാ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുകയാണ്. കുറച്ചധികം ദിവസമായി വിഴിഞ്ഞത്ത് സമരം നടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ സമരം കാരണം പോർട്ട് നിർമ്മാണം പാതിവഴിയിൽ ആണ്. സർക്കാർ സുരക്ഷ ഒരുക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പദ്ധതി പ്രദേശം കേന്ദ്രസേന ഏറ്റെടുക്കണം എന്നാണ് അദാനി ആവശ്യപ്പെട്ടിരിക്കുന്നത് . പോലീസ് അന്വേഷണം പ്രഹസനം എന്നും അദാനി ഗ്രൂപ്പ് ആരോപണം ഉന്നയിച്ചിരുന്നു . . സർക്കാരിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്രസേനയെ അവിടത്തെ സംരക്ഷണം ഏൽപ്പിക്കാം എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പക്ഷേ കേന്ദ്രത്തെ ഈ വിഷയം ഏൽപ്പിക്കുന്നത് സർക്കാർ തുടക്കം മുതൽ എതിർത്തിരുന്നു. കേന്ദ്രത്തെ വിളിക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലായിരുന്നു സർക്കാർ ഇത്രയും കാലം.
.
https://www.facebook.com/Malayalivartha
























