കേന്ദ്രസേനയെ വിളിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച്, ചീഫ്സെക്രട്ടറിയോ ആഭ്യന്തരസെക്രട്ടറിയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് അയക്കണമെന്നത് അടുത്ത കടമ്പ; വിഴിഞ്ഞത്ത് കേന്ദ്രസേന ഇറങ്ങുന്നത് നാലാമത്തെ പ്രാവശ്യം

വിഴിഞ്ഞത്ത് കേന്ദ്രസേന ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ കേന്ദ്രസേനയെ ഇറക്കാൻ സമ്മതം അറിയിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ നിലപാട് കൂടെ പുറത്ത് വന്നാൽ വിഴിഞ്ഞത്തേക്ക് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കുതിച്ചെത്തും എന്ന കാര്യത്തിൽ സംശയമില്ല.വിഴിഞ്ഞത്ത് കേന്ദ്രം ഇറങ്ങണമെങ്കിൽ കുറച്ച് കടമ്പകൾ കൂടെ ബാക്കിയുണ്ട്. അതായത് കേന്ദ്രസേനയെ വിളിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച്, ചീഫ്സെക്രട്ടറിയോ ആഭ്യന്തരസെക്രട്ടറിയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് അയക്കണം.
സി.ആർ.പി.എഫിനെയാണ് സാധാരണ അയയ്ക്കാറുള്ളത്. തിരുവനന്തപുരം പള്ളിപ്പുറത്തെ ക്യാമ്പിൽ നിന്നെത്താനാണ് സൗകര്യം ഉള്ളത് . ക്രമസമാധാനചുമതലയുള്ള പൊലീസുദ്യോഗസ്ഥന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. .
അപ്പോൾ കത്തെഴുതുക എന്ന കടമ്പയാണ് ഉള്ളത്. വിഴിഞ്ഞത്ത് കേന്ദ്രസേന ഇറങ്ങുന്നത് നാലാമത്തെ പ്രാവശ്യമാണ്.1992 കേന്ദ്രസേന ഇറങ്ങി ജൂലായിൽ പൂന്തുറകലാപം നേരിടാൻ സി ആർ പി എഫ് . ഇറങ്ങി. ആഭ്യന്തരമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന സി.വി.പദ്മരാജനാണ് വരുത്തിയത്. മുഖ്യമന്ത്രി കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയിലായിരുന്നു.
1995 കേന്ദ്രസേന ഇറങ്ങി എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ വർഗീയ സംഘർഷം ഉണ്ടായിരുന്നു . ആകാശത്തേക്ക് വെടിവയ്‌പ നടത്തിയിരുന്നു . കേന്ദ്രസേന രംഗത്ത് വരികയും ചെയ്തു .
1996 കേന്ദ്രസേന ഇറങ്ങി വർഗീയ സംഘർഷത്തിൽ മൂന്നു മരണം. സി.ആർ.പി.എഫിനെ വിളിച്ചു.വനിതാ ദ്രുതകർമ്മസേനയടക്കം എത്തി. സെക്രട്ടേറിയറ്റിലും കേന്ദ്രസേനയെ വിന്യസിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























