അമിത് ഷായുടെ രോഗ വിവരം പുറത്ത്...എല്ലാത്തിനും പിന്നിൽ ചൈന അറിയണം.. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) സൈബർ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം... എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്...

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) സൈബർ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്. ‘വന്നറെൻ’ എന്ന റാൻസംവെയർ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്ന് കണ്ടെത്തൽ. എയിംസിലെ അഞ്ച് സെർവറുകളെ ആക്രമിച്ചു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടെന്നാണ് വിവരം.
ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നിൽ നിർണായക ശക്തികളുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വൈറസ് ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്. ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്.
അതേസമയം ഡൽഹി എയിംസിലെ സെർവർ ഹാക്കിങ്ങിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബർ വിദഗ്ധർ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമർജൻസി വിഭാഗങ്ങളിലെ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്.സെർവർ ഹാക്കിങിലൂടെ നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് എയിംസ് ആശുപത്രി അധികൃതർ. എന്നാൽ ഡാറ്റ നെറ്റ്‍വർക്കിലാക്കാൻ സമയമെടുക്കുന്നതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇനിയും വൈകും. പ്രവർത്തനങ്ങൾ ഓൺലൈനാകാൻ എയിംസ് ഡി.ആർ.ഡി.ഒയുടെ നാല് സെർവറുകളുടെ സഹായം തേടി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളിൽ ഒന്നായ എയിംസിലെ ഡാറ്റ നഷ്ടമായി എട്ട് ദിവസത്തിന് ശേഷമാണ് തിരികെ ലഭിക്കുന്നത്. ചട്ടം ലംഘിച്ച് സെർവറും ബാക്കപ്പും ഒരിടത്ത് സൂക്ഷിച്ചതാതാണ് വിവരം. ഹാക്കിങിന്‍റെ പശ്ചാത്തലത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയ രണ്ട് സിസ്റ്റം അനലിസ്റ്റുകളെ എയിംസ് സസ്‌പെൻഡ് ചെയ്തു. അതീവ ഗൗരവമുള്ള വിഷയത്തിൽ എയിംസ് അധികൃതരും സർക്കാരും മൗനം പാലിക്കുകയാണെന്ന് വിമർശനമുണ്ട്. ഒപി, ഐപി, ലാബ് പ്രവർത്തനങ്ങൾ ജീവനക്കാർ നേരിട്ടാണ് ഇപ്പോൾ ചെയ്യുന്നത്. മറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കുൾപ്പെടെ പൂർണ വിലക്ക് ആശുപത്രിയിൽ ഉണ്ടെന്നാണ് വിവരം.
റാൻസംവെയർ ആക്രമണത്തെ കുറിച്ച് റോ, ഐബി, എൻഐഎ, ഡൽഹി പൊലീസ് എന്നിവർ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയ ഗാന്ധി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ ആരോഗ്യ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സർവറാണ് ഹാക്ക് ചെയ്യപ്പെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സെർവറാണ് ഹാക്ക് ചെയ്തത്. കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്.ഐ.വി ബാധിച്ചവരുടെ വിവരങ്ങൾ, പീഡന കേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ പെടും.
ഡാറ്റ തിരിച്ചെടുത്താൽത്തന്നെ റാൻസംവെയർ ആക്രമണമായതിനാൽ ഡാറ്റയില്‍ പകുതിയിലധികവും നഷ്ടമാകുമെന്നാണ് വിവരം. ദ ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും ഡൽഹി പൊലീസും റോയും ആക്രമണത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയുടെ ഒപി പ്രവർത്തനമടക്കം താളംതെറ്റി. മാനുവൽ രീതിയിലാണ് ഇപ്പോള്‍ പ്രവർത്തനം. സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് പൊലീസ് നിഷേധിച്ചു.
https://www.facebook.com/Malayalivartha
























