ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സഭ ഡിസംബറില്‍ തുടങ്ങി ജനുവരിയിലേയ്ക്ക് നീട്ടി കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ഗവര്‍ണറുടെ നിലപാടുകളെ കരുതലോടെ നേരിടുന്നതിനേക്കാള്‍ അപ്പുറം പ്രതിപക്ഷത്തിന്റെ ആക്രമണവും ഭരണപക്ഷം കരുതിയിരിക്കണം

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനെ ഏറെ വെട്ടിലാക്കുന്നത് ഗവര്‍ണറുടെ നിലപാടുകളാണ്. ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ടുവെന്ന മുഖ്യമന്ത്രിയോട് പറഞ്ഞ കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്‌റും ധനവിനിയോഗ ബില്ലുകളും ഗവര്‍ണര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനത്തിന് ഒരുങ്ങുന്നത്.
ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി സഭ ഡിസംബറില്‍ തുടങ്ങി ജനുവരിയിലേയ്ക്ക് നീട്ടി കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ഗവര്‍ണറുടെ നിലപാടുകളെ കരുതലോടെ നേരിടുന്നതിനേക്കാള്‍ അപ്പുറം പ്രതിപക്ഷത്തിന്റെ ആക്രമണവും ഭരണപക്ഷം കരുതിയിരിക്കണം. ഈ പ്രത്യകേ സാഹചര്യത്തില്‍ സഭ ചേരേണ്ടി വരുന്നത് തന്നെ പിണറായി സര്‍ക്കാരിന് ഏറെ അവമതിപ്പുണ്ടാക്കുന്നതാണ്.
നിയമസഭയില്‍ ഇത്തവണ ഗവര്‍ണറുടെ പ്രീത നഷ്ടപ്പെട്ട ധനകാര്യ മന്ത്രി ബിലഗോപാലിനോടുള്ള ഗവര്‍ണറുടെ നയം ഏത് തരത്തിലായിരിക്കുമെന്ന് ആശങ്ക ഉയരുകയാണ്. നിയമസഭ സമ്മേളനം ജനുവരിയിലേയ്ക്ക് നീണ്ടില്ലെങ്കിലും ജനുവരിയില്‍ സമ്മേളനം വിളിച്ചു കൂട്ടി ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. ബജറ്റ് അവതരിപ്പിച്ചാല്‍ മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ധനവനിയോഗ ബില്ലുകള്‍ പാസാകുകയുള്ളൂ.
ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിനെതിരെ ഗവര്‍ണര്‍ രാജ്യദ്രോഹകുറ്റവും, സത്യപ്രതിജ്ഞാ ലംഘനവുമാണ് ആരോപിച്ചിരിക്കുന്നത്. ഈ ആരോപണത്തില്‍ നിന്നും ഗവര്‍ണര്‍ പിന്നോട്ട് പോയിട്ടുമില്ല. ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഗവര്‍ണറുടെ നിലപാടിനോട് കാര്‍ക്കശ്യത്തോടെയാണ് മറുപടി നല്കിയത്. എന്നാല്‍ ഗവര്‍ണര്‍ തന്റെ നിലപാട് നാളിതു വരെ തിരുത്തിയിട്ടില്ല.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവര്‍ണറും സ്വീകരിക്കുന്ന നിലപാടുകളാകും ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സമ്മേളനം നീണ്ടാലും ഇല്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധനകാര്യ വകുപ്പില്‍ നടന്നു കൊണ്ടിരിക്കുകയാണ്.ധനമന്ത്രി അവതരിപ്പിക്കുന്ന ധനബില്‍, ധനവിനിയോഗ ബില്ലുകള്‍, ഉപധനാഭ്യര്‍ത്ഥനയുടെ ധനവിനിയോഗ ബില്ലുകള്‍ എന്നിവ നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കണം.
ധനസംബന്ധമായ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. തുടര്‍ന്ന് നിയമസഭ പാസാക്കുന്ന ഈ ബില്ലുകള്‍ ഭരണഘടനാ വ്യവസ്ഥനുസരിച്ച് ഗവര്‍ണര്‍ അംഗീകാരം നല്കണം. ഭരണ പ്രതിസന്ധിയുണ്ടാകും എന്നതിനാല്‍ ഇത്തരം ബില്ലുകള്‍ ഒപ്പു വെയ്ക്കാതെ തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. എന്നാല്‍ ധനമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റവും , സത്യപ്രതിജ്ഞാ ലംഘനവും നിലനില്ക്കുന്നതിനാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്.
ഗവര്‍ണര്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട മന്ത്രി തയ്യാറാക്കുന്ന ധനവിനിയോഗ ബില്ലുകള്‍ ഗവര്‍ണര്‍ അംഗീകിരക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തന്റെ അപ്രീതിയ്ക്ക് പാത്രമായ ധനകാര്യ മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം മന്ത്രിസഭയില്‍ തുടരണോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടിയും കെടുത്തു.
പ്രീതി നഷ്ടപ്പെട്ടെങ്കിലും മന്ത്രിയെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്ന് പിന്നീട് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയെ മാറ്റുന്നതും നിയമിക്കുന്നതും മുഖ്യമന്ത്രിയുടെ ചോയ്‌സാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.മന്ത്രി തനിക്കെതിരെ പറഞ്ഞതിനല്ല രാജ്യത്തിന്റെ ഐക്യത്തിന് നിരക്കാത്തതു പറഞ്ഞതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചത്. ഗവര്‍ണര്‍ ഇപ്പോള്‍ കൊച്ചിയിലാണ് നിയമസഭ തുടങ്ങുന്ന തിങ്കളാഴ്ച അദ്ദേഹം തിരികെയെത്തും. സമ്മേളനത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ രാജ്ഭവന്‍ പുറത്തുവിട്ടിട്ടില്ല.
്.ജനുവരിയിലേയ്ക്ക് കൂടി നിയമസഭ സമ്മേളിയ്ക്കുകയാണെങ്കില്‍ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. പുതുവര്‍ഷത്തില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് സഭ സമ്മേളിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറെ ക്ഷണിച്ച് കൊണ്ട് വന്ന് നയപ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ ആശയകുഴപ്പം തുടരുകയാണ്.
https://www.facebook.com/Malayalivartha
























