ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവര്‍ കൂട്ടമായെത്തി അപര്‍ണയെ ക്രൂരമായി അക്രമിച്ചത്; നെഞ്ചത്തും വയറ്റിലും തലയിലുമെല്ലാം ഏറ്റ ചവിട്ടും മര്‍ദ്ദനവും കാരണം അതീവ ഗുരുതരാവസ്ഥയിലായ അപര്‍ണ ഗൗരി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്; മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ച് കെ കെ ഷൈലജ ടീച്ചർ

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ചു. മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ മയക്കുമരുന്നിനെതിരെ ക്യാമ്പെയ്ന്‍ നടത്തുകയും അത് ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി അവരുമായി സംസാരിക്കുകയും ചെയ്തു എന്നതാണ് അപര്‍ണ ചെയ്ത കുറ്റം. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ കെ ഷൈലജ ടീച്ചർ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ചു. മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ മയക്കുമരുന്നിനെതിരെ ക്യാമ്പെയ്ന്‍ നടത്തുകയും അത് ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി അവരുമായി സംസാരിക്കുകയും ചെയ്തു എന്നതാണ് അപര്‍ണ ചെയ്ത കുറ്റം. ഒരു കാരണവശാലും ഇതില്‍ നിന്നും പിന്തിരിയാന്‍ അത്തരമാളുകള്‍ തയ്യാറാവാത്ത ഘട്ടത്തില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അപര്‍ണയുടെ നേതൃത്വത്തില്‍ തയ്യാറായി.
ഇതില്‍ വിറളിപൂണ്ടാണ് ട്രാബിയോക് എന്ന പേരിലുള്ള ഒരു വിഭാഗം ആളുകള്‍ അപര്‍ണയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവര്‍ കൂട്ടമായെത്തി അപര്‍ണയെ ക്രൂരമായി അക്രമിച്ചത്. നെഞ്ചത്തും വയറ്റിലും തലയിലുമെല്ലാം ഏറ്റ ചവിട്ടും മര്‍ദ്ദനവും കാരണം അതീവ ഗുരുതരാവസ്ഥയിലായ അപര്‍ണ ഗൗരി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നമ്മുടെ സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിക്കുന്നുവെന്നത് എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. കേരളത്തെ ലക്ഷ്യംവച്ച് ബാംഗ്ലൂര്‍, ഗോവ തുടങ്ങിയ നഗരങ്ങളില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതിന് ഒരു വലിയ മാഫിയാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പലപേരുകളിലാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയുമെല്ലാം തേടി ഈ മയക്കുമരുന്നുകള്‍ എത്തുന്നത്. ഒരു വലിയ കച്ചവട ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ഇരകളാവുന്നത് ചെറിയ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ള വലിയ വിഭാഗം ജനങ്ങളാണ്.
ഓരോ വീട്ടില്‍ നിന്നും വലിയ പ്രതീക്ഷയോടെ മക്കളെ സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം അയക്കുന്ന രക്ഷിതാക്കള്‍ വലിയ ഉത്ക്കണ്ഠയിലാണ്. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ മയക്കുമരുന്ന് മാഫിയ കടന്നുകയറുന്നതിനെതിരെയാണ് അപര്‍ണയും സംഘവും പ്രതികരിച്ചത്. നമ്മുടെ യുവതലമുറയെ രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടി ധീരമായ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് അപര്‍ണയ്ക്ക് ഇത്രയും കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. അപര്‍ണയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും സമൂഹം നല്‍കേണ്ടതുണ്ട്.
നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ സംഭവം വലിയ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയും പൊതുജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യേണ്ടതായിരുന്നു എന്നാല്‍ എന്തുകൊണ്ടോ അത്തരത്തില്‍ വാര്‍ത്തകള്‍ വന്നതായി കാണുന്നില്ല. എങ്കിലും പൊതുസമൂഹമാകെ ഇത്തരത്തിലുള്ള പോരാട്ടങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണം. എന്നാല്‍ മാത്രമേ നമ്മുടെ കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു. അപര്‍ണയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു.
https://www.facebook.com/Malayalivartha























