മാളികപ്പുറം കഥ പറഞ്ഞു മമ്മൂട്ടി; വെട്ടിലായി ലിബറലുകളും, ഇസ്ലാമിസ്റ്റുകളും, നവോത്ഥാന മതിലുകാരും; ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് കുരുപൊട്ടിക്കുന്നവർ അങ്കലാപ്പിൽ ; ബാലയെ രംഗത്ത് ഇറക്കിയവർക്കുള്ള ചുട്ട മറുപടി;
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ കഥ പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ശബരിമല കയറുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമികളുടെ വിളിപ്പേരാണ് മാളികപ്പുറം എന്നും എങ്ങനെ ആണ് ആ പേര് വന്നതെന്നും വീഡിയോയിൽ മമ്മൂട്ടി വിശദമായി പറയുന്നു.
കഴിഞ്ഞ ദിവസം 'മാളികപ്പുറം' എന്ന ചിത്രത്തിലെ കുട്ടി താരങ്ങളോട് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു. ദേവനന്ദയും പീയുഷും എന്റെ കൂടെ ഫോട്ടോ എടുക്കാമോ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ആദ്യമൊന്ന് അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതോടെ പരുങ്ങലിലായത് ഉണ്ണിമുകുന്ദൻ സിനിമകൾക്കെതിരെ സ്ഥിരം വിദ്വേഷം പരത്തുന്ന കൂട്ടരാണ്.
ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ സിനിമ നേരിട്ടത് മതേതര', 'കമ്മ്യൂണിസ്റ്റ്' ബഹുമതികൾ നേടാൻ വേണ്ടി മത്സരിച്ചവരുടെ കടുത്ത ആക്രമണം തന്നെയാണ്. കേരളത്തിലെ ലിബറലുകളും ഇസ്ലാമിസ്റ്റുകളും ഒരുമിച്ചു കൈകോർത്ത ഒന്നായിരുന്നു മേപ്പടിയാൻ സിനിമ നേരിട്ട ആക്രമണം. ഈ ആക്രമണങ്ങളിൽ എല്ലാം എടുത്തു പറഞ്ഞത് സേവാഭാരതി ആംബുലൻസും ഹനുമാൻ പ്രതിമയും സിനിമയിൽ കാണിച്ചതിനെ പറ്റിയായിരുന്നു. മേപ്പടിയാൻ പറയുന്നത് പച്ച വർഗീയത എന്ന് പറഞ്ഞു രാഷ്ട്രീയ ലാഭത്തിനായി കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളും ഒത്തു ചേർന്നു. എന്നാൽ അജണ്ട പറയാൻ വേണ്ടി അഞ്ച് കോടിയുടെ പടമെടുക്കുന്ന വിഡ്ഢിയല്ല ഞാൻ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്റർ റിലീസായി വന്ന മേപ്പടിയാൻ മികച്ച വിജയം നേടിയിരുന്നു.
തുടർന്ന് റിലീസ് ആയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ടു നടൻ ബാലയാണ് ഉണ്ണി മുകുന്ദനെതിരെ രംഗത്ത് എത്തിയത്. ഉണ്ണി മുകുന്ദൻ പ്രതിഫലം കൊടുക്കാതെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും പറ്റിച്ചു. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രമേ പണം നല്‍കിയുള്ളൂ എന്നായിരുന്നു ആരോപണം.
ഈ ആരോപണത്തിൽ സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോൾ വേറെ രീതിയിൽ അതിന് പല അർഥങ്ങളുണ്ട് എന്ന് കാണുന്നവർക്ക് തോന്നും' എന്ന് പറഞ്ഞു ബാല പറഞ്ഞ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കാൻ നടി ആത്മീയ രാജന്‍ അല്ലാതെ നവോഥാന മതിൽ കെട്ടിയവരാരും രംഗത്ത് വന്നുമില്ല.
ബാലയുടെ വാദങ്ങളെ പൊളിച്ചി കൊണ്ട് ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തി.ബാലയ്ക്കു നൽകിയ പെയ്മെന്റിന്റെ തെളിവുകൾ എല്ലാം തന്നെ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടു. അതോടെ ആ ആരോപണത്തിന്റെയും മുന ഒടിഞ്ഞു. ഇതോടെ സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ കണ്ണിലെ കരടാണ് മോഹൻലാലും ദിലീപും സുരേഷ് ഗോപിയും ഇപ്പോൾ ഉണ്ണി മുകുന്ദനും എന്ന പ്രചാരണവും ചൂടുപിടിച്ചു. മാളികപ്പുറം എന്ന സിനിമയെ തകർക്കാൻ ഉള്ള വഴിയായി ബാലയെ ഉപയോഗിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ആരോപണവും ശക്തപ്പെട്ടു.
മാളികപ്പുറം സിനിമ പ്രൊമോഷന് മഹാനടൻ മമ്മൂട്ടി തന്നെ രംഗത്ത് എത്തിയതോടെ വെട്ടിലായത് ലിബറലുകളും, ഇസ്ലാമിസ്റ്റുകളും, നവോഥാന മതിൽ കെട്ടുകാരും തന്നെയാണ്. പണ്ട് മട്ടാഞ്ചേരി മാഫിയയുടെ കൂടെക്കൂടി മേപ്പടിയാൻ സിനിമയുടെ പ്രെമോഷന്‍ ട്രെയ്ലർ തൻ്റെ ഫേസ്ബുക്കിൽ നിന്നും നീക്കിയ ചില പ്രമുഖർ ഇനി എന്ത് ചെയ്യും എന്നാണ് അറിയാനുള്ളത് എന്നാണ് സമൂഹമാധ്യമങ്ങളിൽ കമെന്റുകൾ.
https://www.facebook.com/Malayalivartha