കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി.സി ഡോ. പി.എം. മുബാറക് പാഷ, തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരുടെ ചട്ടവിരുദ്ധമായ നിയമനത്തിൽ ഗവർണറുടെ നിർണായക ഇടപ്പെടൽ; യു.ജി.സി നിലപാട് തേടി ഗവർണർ; യു.ജി.സി ചെയർമാന് കത്തയച്ചു
ഒടുവിൽ ആ തീരുമാനം യുജിസിക്ക് വിട്ട് ഗവർണർ. കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി.സി ഡോ. പി.എം. മുബാറക് പാഷ, തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരുടെ ചട്ടവിരുദ്ധമായ നിയമനം കാരണം പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരിക്കുകയാണ് ഗവർണർ. ഈ വിഷയത്തിൽ ഗവർണർ യു.ജി.സി നിലപാട് തേടിയിരിക്കുകയാണ് വാഴ്സിറ്രികളുടെ പ്രഥമ വി.സിമാരായ ഇവരുടെ നിയമനത്തിന് സെർച്ച് കമ്മിറ്റിയോ പാനലോ ഇല്ലാതിരുന്നു.
ഇത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇരുവർക്കും നോട്ടീസ് അയച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. യു.ജി.സി അംഗീകാരത്തിനായി വി.സി വേണം എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യത്തെ വി.സി നിയമനം അടിയന്തര സാഹചര്യമായതിനാൽ സെർച്ച് കമ്മിറ്റിയില്ലാതെ നടത്തുകയായിരുന്നു. ഈ വാഴ്സിറ്റികൾക്ക് വേണ്ടി യു.ജി.സി ചട്ടത്തിൽ ഇളവ് തേടണമെന്നും കഴിഞ്ഞ ദിവസം നടത്തിയ ഹിയറിംഗിൽ ഇവർ ഗവർണറോട് പറഞ്ഞിരുന്നു.
ഈ കാര്യത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ യു.ജി.സി ചെയർമാന് കത്തയച്ചു . ഇക്കാര്യം ഗവർണർ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. പാഷയെ തിരുകി കയറ്റാൻ ശ്രമിച്ചിരുന്നു. അത് ഗവർണർ തടയിടുകയായിരുന്നു. ഓപ്പൺ യൂണി. വി.സി മുബാറക്പാഷയ്ക്ക് പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയമില്ലെന്ന് ആരോപണം ശക്തമായിരുന്നു . ഹൈക്കോടതിയിൽ ഈ കേസെത്തി . പാഷ മുമ്പ് 2 വർഷക്കാലം പ്രവർത്തിച്ചതാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.
അവിടെ കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടർ പദവി മുൻകാലപ്രാബല്യത്തോടെ സൃഷ്ടിക്കാൻ വാഴ്സിറ്റി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ശുപാർശ കഴിഞ്ഞയാഴ്ച ഗവർണർ നിരസിക്കുകയും തിരിച്ച് അയക്കുകയും ചെയ്തു. ആറുവർഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പലായും രണ്ടുവർഷം കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ ഡയറക്ടറായും പ്രവർത്തിച്ച വ്യക്തിയാണ് പാഷ,. 2003- 2006 കാലയളവിൽ സി.ഡി.സി ഡയറക്ടറായിരുന്നു അദ്ദേഹം . പക്ഷെ അന്ന് സി.ഡി.സി തസ്തിക ഉണ്ടായിരുന്നില്ല. .
കോളേജിൽ നിന്ന് താത്കാലിക തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ വ്യക്തി യാണ് അദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം . അതിനാൽ ആ 2 വർഷത്തെ പരിചയം വി.സി നിയമനത്തിൽ പരിഗണിക്കില്ല എന്ന നിലപാട് ശക്തമാകുകയും ചെയ്തു . സി.ഡി.സി തസ്തികയ്ക്ക് 2003 മുതൽ മുൻകാലപ്രാബല്യം കിട്ടിയാൽ പ്രൊഫസറായി 10വർഷത്തെ പരിചയം വേണമെന്ന യു.ജി.സി ചട്ടം പാലിക്കാതെയായിരുന്നു ഇത് സംഭവിച്ചത്. മുമ്പു ഈ തസ്തിക സ്ഥിരപ്പെടുത്താൻ വാഴ്സിറ്റി ശുപാർശചെയ്തു. പക്ഷെ ഇത് സർക്കാർ അംഗീകരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. .
https://www.facebook.com/Malayalivartha