സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ! ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് സ്റ്റേ ചെയ്തത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്

കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള വാദവും വാദ പ്രതിവാദങ്ങളും ഇപ്പോൾ നടക്കുകയാണ്. ഇപ്പോൾ ഇതാ ശ്രദ്ധേയമായ മറ്റൊരു തീരുമാനം കൂടെ വന്നിരിക്കുകയാണ്. അതായത് സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ! ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവായിരുന്നു അത്. ഇത് സ്റ്റേ ചെയ്തത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ്. ഈ ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുവാനിരിക്കുകയാണ്.
ഹർജിക്കാരുടെ പ്രധാന വാദം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്നാണ്. ഇത് ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയും ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഇങ്ങനെയായിരുന്നു. അതായത് കേരള സർവകലാശാലയിലെ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ നോമിനിയെ ഒരു മാസത്തിനകം നൽകണം .
ഈ സമയപരിധിക്കുള്ളിൽ നോമിനിയെകൊടുത്തില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമത്തിന്റെയും അടിസ്ഥാനത്തിൽ ചാൻസലർക്ക് നടപടിയെടുക്കാമെന്നായിരുന്നു .ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത് സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെനാണ്. സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാൻസലറെ തെരഞ്ഞെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ സിംഗിള്‍ ബഞ്ച് ഉത്തരവിടുകയുണ്ടായി.
ഇതാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത് . കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ്. ജയറാം ആയിരുന്നു ഹർജി നൽകിയത്. ഈ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പുറപ്പെടുവിക്കുകയായിരുന്നു . ആ വിധിയാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്.
https://www.facebook.com/Malayalivartha

























