Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതി ആരോപണത്തിന് പിന്നിൽ പിണറായി വിജയനോ? ആരോപണം എഴുതി നൽകാൻ നിർദ്ദേശം നൽകി എം.വി ഗോവിന്ദൻ, അണികളെ തനിക്കൊപ്പം നിർത്തി അഴിമതി വിരുദ്ധ ഇമേജ് പി.ജെയുടെ സഹായത്തോടെ സൃഷ്ടിക്കുക പിണറായിയുടെ ലക്ഷ്യമെന്ന് വിലയിരുത്തൽ...!

25 DECEMBER 2022 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉയർത്തിയ അഴിമതി ആരോപണത്തിന് പിന്നിൽ പിണറായി വിജയനോ? ഇ.പി.ജയരാജൻ തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതായിട്ടാണ്.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം സി പി എം വ്യത്തങ്ങളെ ഞെട്ടിച്ചു. എന്നാൽ മാസങ്ങൾ നീണ്ടു നിന്ന പ്ലാനിംഗിന് ശേഷമാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടതെന്ന് ഇ.പിയുടെ ആരാധകർ സംശയിക്കുന്നു.

ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.ഇത്തരം ഒരു ആരോപണം ജില്ലാ കമ്മിറ്റിയിൽ ഉന്നയിക്കുമെന്ന് ഇ.പിക്ക് അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. ആരോപണം എഴുതി നൽകാൻ താൻ തയ്യാറാണെന്ന് പി.ജയരാജൻ പറഞ്ഞു.

ഏറെ നാളായി സിപിഎം അണികൾക്കിടയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ച് നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു.

ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തനം പൂർണ തോതിൽ ആയിട്ടില്ല.ആന്തൂർ നഗരസഭയിൽ എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയാണ് അധ്യക്ഷ. മുമ്പ് ഒരു പ്രവാസി വ്യവസായിയുടെ മരണത്തിന് ഉത്തരവാദിയാണ് ആന്തൂർ നഗരസഭ. എന്നാൽ ഇ.പി.ജയരാജൻ്റെ ബിസിനസ് വന്നപ്പോൾ നിയമങ്ങളെല്ലാം വഴിമാറി. ഇ പി യും മകനും ചേർന്ന് കുന്ന് ഇടിച്ചു നിരത്തി പടുകൂറ്റൻ വ്യവസായത്തിന് നാന്ദി കുറിച്ചു. ഇക്കാലത്ത് ജയരാജൻ മന്ത്രിയായിരുന്നതിനാൽ ഒന്നിനും ഒരു തടസവും ഉണ്ടായില്ല.

മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമാണ്.എന്നാൽ മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ പറഞ്ഞു.

തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇപി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇപി ജയരാജൻ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.എന്നാൽ സംഗതി ഇ.പിയുടെ വകയാണെന്ന് മലബാറുകാർക്കെല്ലാം അറിയാം. പിണറായി വിജയനും അറിയാം.ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജൻ നൽകിയത്.

ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു.കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപിയുടെ മകൻ വൈദേഹം എന്ന ഈ റിസോർട്ടിന്റെ ഡയറക്ടറാണ്..

റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.പി.ജെ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ എം.വി.ഗോവിന്ദൻ ഇ പി ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു.

പൊതു സമൂഹം അംഗീകരിക്കാത്ത പ്രവർത്തനങ്ങളുണ്ടായാൽ കർശന നടപടി നേരിടേണ്ടിവരുമെന്നാണ് പാർട്ടി അംഗങ്ങളെയും നേതാക്കളേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഓർമ്മിപ്പിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാർട്ടി പരിശോധിക്കും. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖ അംഗീകരിച്ചു കൊണ്ടായിരുന്നു സിപിഎം തീരുമാനം. പേരു പറഞ്ഞില്ലെന്ന് മാത്രം.എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി.

അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതൽ പീഡനക്കേസുകൾ വരെ ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടർ ഭരണത്തിന്റെ തണലിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങൾ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദൻ തുടർ ഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നൽകി

എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാണ് ഇ.പി.ജയരാജൻ തെറ്റിയത്.കോടിയേരിയുടെ മരണത്തോടെ തനിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഇ.പി.പ്രതീക്ഷിച്ചു. എന്നാൽ ഇ പി യുടെ വാവിട്ട കളികൾ തന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കി. ഒപ്പം അഴിമതിയും വിനയായി. പിണറായി തന്നെയാണ് ഇ പി യെ വെട്ടാൻ മുന്നിൽ നിന്നത്.ഇതോടെ ഇ പി.ജയരാജനും വാശിയായി. പിണറായിയടിമ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇ.പി പിണറായിക്ക് മനസുകൊണ്ട് ശത്രുവായി മാറി.

പാർട്ടി പരിപാടികളിൽ നിന്നും അസുഖത്തിൻ്റെ പേരിൽ മാറി നിൽക്കാൻ ഇ.പി.തീരുമാനിച്ചത് പ്രതിഷേധത്തിൻ്റെ ഭാഗമായാണ്. പാർട്ടിയുടെ പ്രസ്റ്റീജ് പരിപാടിയായ രാജ്ഭവൻ വളയലിലും ഇ.പി. പങ്കെടുത്തില്ല. ഇത് വാർത്തയായപ്പോൾ താൻ അസുഖത്തിൻ്റെ പേരിൽ അവധിയെടുത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇ പി. തടി തപ്പി. ഇതിന് പിന്നാലെയാണ് ഇ പി പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത്.

പൊലീസിനെ വിമർശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് ഇ പി ജയരാജൻ പിണറായിക്ക് പണി കൊടുത്തത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പി ആർ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.

കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമാണ് പി കെ ശ്രീമതി ടീച്ചർ നടത്തിയത്. പൊലീസുകാർ പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെയാണ് വിമർശനം. കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്പെക്ടർ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ആർ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ‌ മെയ് മാസം കൊച്ചി നഗരത്തിൽ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാൽസംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പ് പിണറായിയുടെ പോലീസിനെതിരെ പി.ജയരാജൻ ആരോപണം ഉന്നയിച്ചതാണ് പിണറായിയു പി.ജെ യും തമ്മിൽ തെറ്റാനുണ്ടായ കാരണം.ഇ.പിയുടെ അഴിമതികൾ മുമ്പേ സി പി എമ്മിൽ ഒച്ച പാട്ടുകൾ സൃഷ്ടിച്ചിരുന്നു.വ്യവസായ മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായതും അഴിമതിയുെടെ പേരിലാണ്. കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ടു ഇ.പി.ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കോടിയേരിയുടെ മക്കളെ പോലെ ഇ.പിയുടെയും ബന്ധുവായ പി.കെ.ശ്രീമതിയുടെയും മക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഇതും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു.ഏതായാലും ഇ.പിക്ക് പണി കൊടുക്കാൻ പിണറായി തീരുമാനിച്ചു കഴിഞ്ഞു. അതിന് പിണറായി കണ്ടെത്തിയിരിക്കുന്ന വിശ്വസ്തൻ പി.ജയരാജനാണ്. ജയരാജൻ ആകട്ടെപിണറായിയുമായി അടുക്കാൻ കാത്തിരിക്കുകയായിരുന്നു. പിണറായി. പി.ജെ ക്ക് 33 ലക്ഷത്തിൻെറ കാർ വാങ്ങി നൽകിയത് ഇത്തരം ഒരു സന്ധി ചെയ്യലിൻ്റെ ഭാഗമായാണ്. പി.ജെ ക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്ന് പിണറായിക്കറിയാം. അത്തരം അണികളെ തനിക്കൊപ്പം നിർത്തി അഴിമതി വിരുദ്ധ ഇമേജ് പി.ജെയുടെ സഹായത്തോടെ സൃഷ്ടിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. രാഷ്ടീയ കളികൾ നന്നായി അറിയുന്ന പി ജയരാജൻ പിണറായിയെ ഉപയോഗിച്ച് കണ്ണൂരിലെ തൻ്റെ ശത്രുക്കളെ ഒതുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പി.ജെയുടെ മധുരമായ പകരം വീട്ടലാണ്. തൻ്റെ കരിയർ ഇല്ലാതാക്കിയവരെ അദ്ദേഹം ഒന്നൊന്നായി കൊല്ലും. പിന്നീട് പിണറായിയെയും കൊല്ലും. അങ്ങനെ പി.ജെ.കേരളത്തെ നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends