ഇഷ്ടം ഉണ്ടായിട്ടായിരുന്നില്ല 15-ാം വയസില്‍ അവന്‍ പട്ടാളത്തില്‍ ചേര്‍ന്നത്; മനുഷ്യ ജീവനെ ഇല്ലാതാക്കാൻ ആ കുട്ടിക്ക് കഴിഞ്ഞില്ല; മനസ്സിൽ കരുണയും സ്നേഹവുമായിരുന്നു ആ കുഞ്ഞ് മനസ്സ് നിറയെ; അതുകൊണ്ടു തന്നെ അവൻ ഒരു പണിയൊപ്പിച്ചു; തന്റെ തോക്കില്‍ തിരനിറയ്ക്കുന്നത് രഹസ്യമായി ഒഴിവാക്കി; ജോസഫ് റാറ്റ്സിങ്ങറിന്റെ ജീവിതം

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടു. പക്ഷെ 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു.
തോക്ക് കയ്യിലിരിക്കുമ്പോഴും ജോസഫ് റാറ്റ്‌സിങ്ങര്‍ എന്ന പട്ടാളക്കാരന്റെ മനസില്‍ നിറഞ്ഞുനിന്നത് കരുണയും മനുഷ്യത്വവുമായിരുന്നു. ഇഷ്ടം ഉണ്ടായിട്ടായിരുന്നില്ല 15-ാം വയസില്‍ അവന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. നാസി ജര്‍മനിയില്‍ സൈനിക സേവനം നിര്‍ബന്ധിതമായിരുന്നു.
എന്നാല്‍, മനുഷ്യ ജീവനെ ഇല്ലാതാക്കാൻ ആ കുട്ടിക്ക് കഴിഞ്ഞില്ല.. മനസ്സിൽ കരുണയും സ്നേഹവുമായിരുന്നു ആ കുഞ്ഞ് മനസ്സ് നിറയെ. അതുകൊണ്ടു തന്നെ അവൻ ഒരു പണിയൊപ്പിച്ചു ... തന്റെ തോക്കില്‍ തിരനിറയ്ക്കുന്നത് രഹസ്യമായി ഒഴിവാക്കി.
സൈനിക സേവനത്തിന്റെ കാലം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചുചെല്ലാന്‍ ഉത്തരവുവന്നു. പട്ടാളത്തില്‍ തിരികെ ചെന്നെങ്കിലും അവസരം കിട്ടിയപ്പോള്‍ ജോസഫും കൂട്ടുകാരും ഒളിച്ചോടി. പിടിക്കപ്പെട്ടാല്‍ വധശിക്ഷയായിരുന്നു ലഭിക്കുക.
നാസി പട്ടാളത്തിന്റെ കൊടുംക്രൂരതകള്‍ക്ക് അവര്‍ ദൃക്‌സാക്ഷികളായിരുന്നു. അവര്‍ പിടിയിലായെങ്കിലും തടവുശിക്ഷയില്‍ ഒതുങ്ങി. ദൈവത്തിന് ആ കൊച്ചുപട്ടാളക്കാരനെക്കുറിച്ച് കൃത്യമായ പദ്ധതി ഉണ്ടായിരുന്നു എന്ന വേണം കരുതാൻ . ജയിലില്‍നിന്നും തിരികെ എത്തിയതിനു ശേഷമായിരുന്നു അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha























