Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നായൻമാരെ ചാക്കിലാക്കി... ശശി തരൂരിന്റെ വെടിക്കെട്ട്... പിണറായിക്ക് പിന്നാലെ ലീ​ഗ് കൈവിട്ടു... പെരുന്നയിലിട്ടു, പൊട്ടിയത് AKGയിലും KPCCയിലും

02 JANUARY 2023 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

ശശി തരൂരിന്റെ പെരുന്ന സന്ദർശനവും എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ഉദ്ഘാനം നിർവ്വഹിച്ചുള്ള പ്രസം​ഗവും ഇപ്പോൾ സമൂഹത്തിൽ ഒരു ഓളം സൃഷ്ടിച്ചിരിക്കുകയാണ്. അതിനൊപ്പം വിമർശിക്കപ്പെടുന്ന ഒന്ന് പുതുവ​ത്സര ദിനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗുരു നിന്ദയുമാണ്.

ആദ്യം കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ, എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ച സംഭവമാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ വളരെ വ്യക്തമായി മുഖ്യമന്ത്രി ശ്ലോകം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നതിനൊപ്പം എണീറ്റ് പകുതിയായപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു.

അത് മാത്രമല്ല എഴുന്നേൽക്കാൻ ശ്രമിച്ച് കടന്നപ്പള്ളിയേയും ഇരിക്കാനായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയെ വിമർശിച്ച് കൊണ്ട് നിരവധിയാളുകൾ രം​ഗത്ത് വന്നിരുന്നു. ഈ വിഷയത്തെ ​ഗുരുതരമായി ​ഗുരുനിന്ദയായി തന്നെയാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് ചോദിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത് വന്നതും ശ്രദ്ധേയമാണ്.

ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരു സ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു.

ഇനി അടുത്ത വിഷയത്തിലേക്ക് വരികയാണെങ്കിൽ നിലവിൽ നല്ല രീതിയിൽ കോൺ​ഗ്രസിനകത്തും പുറത്തുമായി ജനങ്ങൾക്കിടയിൽ നല്ല ഇമേജും മൈലേജുമുള്ള ജനപ്രതിനിധിയാണ് ശശി തരൂർ. അദ്ദേഹമായിരുന്നു ഇന്ന് എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം ഈ സംഭവങ്ങളിലൂടെ ഒക്കെ മനസ്സിലാക്കാൻ.

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് എന്നുള്ള ഒളിയമ്പ് ഉയർത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോ​ഗികളേയും അതുപോലെ സ്വന്തം പാർട്ടിക്കകത്തുള്ള കുറച്ച് പേരേയും മനസ്സിൽ കണ്ട് കൊണ്ടാണ് ഈ പരാമർശം നടത്തിയത്.

അദ്ദേഹത്തിന്റെ പരാമര്‍ശം കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുന്നയിൽ മന്നം ജയന്തിക്ക് പങ്കെടുത്തു എന്നത് മാത്രമല്ല, അതിലൂടെ അദ്ദേഹം ഒരു രാഷ്ട്രീയ ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട് എന്നതാണ് സാരാംശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നു. അവിടേയും തരൂരിനാണ് പ്രധാന്യം കല്പിച്ചത്. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ എൻഎസ്എസ്സുമായി തരൂരിനെ ചേർത്ത് നിർത്തുകയാണ് സുകുമാരൻ നായരും.

10 വര്‍ഷം മുമ്പ് എകെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ താല്പര്യമില്ല എന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലഭിച്ചിരിക്കുന്ന ഒരു തിരിച്ചടിയായി തന്നെയാണ് ഈ സംഭവത്തേയും നോക്കി കാണുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.

രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നല്‍കിയിരുന്നു. മന്നം ജീവിതത്തില്‍ ചെയ്തത് ഇപ്പോഴും സ്വാധീനിക്കുന്ന കാര്യങ്ങളാണ്.

നായര്‍ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ ആയിരുന്നപ്പോള്‍ സ്‌കൂള്‍ ഫീസ് അടക്കാന്‍ പൈസ ഇല്ലാതെ രണ്ട് വര്‍ഷം മന്നത്തു പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തുവെന്നും തരൂര്‍ അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനിറങ്ങിയിരിക്കുന്ന ശശിതരൂരിന് കെ.സി ഒരു ഭീഷണിയായി മാറുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ശശി തരൂര്‍ കേരളത്തില്‍ യുഡിഎഫിന്റൈ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരണമെന്നുള്ള ആഗ്രഹത്തോടെയാണ് മലബാര്‍ പര്യടനവും മതനേതാക്കളുമായുള്ള കൂടി കാഴ്ചകളും നടത്തിയത്.

മലബാറില്‍ ശശി തരൂരിനെ സ്വകരിച്ചാനയിക്കുന്നതില്‍ മുസ്ലീം ലിഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ ആദരവും അനുഗ്രഹവും ശശി തരൂരിന് ആവോളം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മുസ്ലീം ലിഗിനുണ്ടായ വല്ലാത്ത തിരിച്ചടി ചെറിയ ആഘാതമല്ല പാര്‍ട്ടിയ്ക്കുണ്ടാക്കിയത്. പാര്‍ട്ടിയുടെ ശക്തമായ തട്ടകമായി മലപ്പുറത്തുപോലും നാല് സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയതും ലീഗിന് അപ്രതീക്ഷിതമായ ആഘാതമുണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ സതീശന്റെയും രമേശന്റെയും സുധാകരന്റെയും തരൂര്‍ വിരുദ്ധ നിലപാടുകളെ ക്രൈസ്തവ നേതൃത്വവും വിമര്‍ശിക്കുകയാണ്. മാത്രമവുമല്ല പാണക്കാട് തങ്ങള്‍ക്കു പിന്നാലെ ശശി തരൂരിന് മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഒന്നടങ്കം പരസ്യമായ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.മുസ്ലീം ലീഗിന് അധികാരമെന്നാല്‍ അതിജീവനമാണ്. സമുദായത്തിന്റെ വളര്‍ച്ചയും മലബാറിന്റെ വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് എക്കാലവും മുസ്ലീം ലീഗ് നീങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് രാഷ്ട്രീയത്തിലും ഭരണത്തിലും നേരിയ ചലനം പോലും സൃഷ്ടിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നിയമസഭയിലും നിഷ്പക്ഷമായ നിലപാടാണ് കുറെക്കാലമായി പുലര്‍ത്തിപ്പോരുന്നത്.കേരളത്തിന്റെ ഉപമുഖ്യമന്ത്രിപദം ഏറെക്കാലമായി ആഗ്രഹിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയും ഏറെക്കാലമായി യുഡിഎഫ് നേതൃത്വമായി സ്വരച്ചേര്‍ച്ചയിലല്ല.

യുഡിഎഫ് എന്ന സംവിധാനം തന്നെ സംസ്ഥാനത്ത് ഏറെക്കാലമായി നിശ്ചലമായിരിക്കുന്നു. യുഡിഎഫ് സംസ്ഥാന നേതൃയോഗം പോലും വിളിച്ചുകൂട്ടാന്‍ സാധിക്കാത്ത വിധം ആ മുന്നണി ഓരോ ദിവസവും ദുര്‍ബലമായിവരികയുമാണ്. നിലവിലെ രാഷ്ട്രീയ നീക്കത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പുപോലും മുസ്ലീം ലിഗ് ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. അപ്പോഴാണ് ഒരു തരി പ്രതീക്ഷയുമായി തരൂർ ലീ​ഗിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ തരൂർ നടത്തുന്ന നീക്കങ്ങളുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തരൂരിൻ്റെ പദ്ധതി എന്നാണ് അഭ്യൂഹങ്ങൾ. കോൺഗ്രസിൽ തന്നെ വലിയൊരു വിഭാഗം നേതാക്കലുടെ ആശീർവാദവും വലിയ ജനസ്വീകാര്യതയുമുള്ള ശശി തരൂരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അവസരം അസാധ്യമായേക്കില്ല.

എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കത്തിന് കെപിസിസിയുടെ പൂർണസമ്മതം ആവശ്യമാണ്. തരൂരുമായി പ്രശ്നങ്ങളില്ലെന്ന് ആവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. എന്തായാലും അതൊക്കെ എന്താകുമെന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും,

തിരികെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വരികയാണെങ്കിൽ സുധാകരന്റെ കടുത്ത വിമർശനങ്ങൾക്ക് തന്നെയാണ് അദ്ദേഹം ഉത്തരം പറയേണ്ടി വരുന്നത്. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്‍റെ പേരില്‍ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണ്.

വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി, ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയുംപരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ്. ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗം, പ്രവാചകന്‍റെ തിരുകേശ വിവാദം, ശബരിമലയിലെ ആചാര ലംഘനം എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന യാഥാര്‍ത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെപ്പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.

എല്ലാവരെയും സ്നേഹിക്കാനും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിച്ച നവോത്ഥാന നായകനാണ് ഗുരുദേവന്‍. ലോകം ആരാധിക്കുന്ന ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎമ്മും ഇടതുസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍, മതാചാരങ്ങളെ പരസ്യമായി പൊതുവേദിയില്‍ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (31 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends